ന്യൂഡൽഹി: രണ്ടുവർഷത്തെ ജയിൽവാസത്തിനൊടുവിൽ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ മോചിതനായി. ലക്നൗ ജയിലിൽ നിന്നു പുറത്തിറങ്ങിയ സിദ്ദിഖ് ഭാര്യക്കും മകനും ഒപ്പം ഇന്നലെ രാത്രിയോടെ ഡൽഹിയിലെത്തി.
വ്യക്തിസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനയുടെ 21-ാം വകുപ്പിന്റെ വിജയം എന്നാണ് മുതിർന്ന കോണ്ഗ്രസ് നേതാവ് പി. ചിദംബരം സിദ്ദിഖിന്റെ ജയിൽമോചനത്തോടു പ്രതികരിച്ചത്. ഒന്നരമാസത്തോളം ഡൽഹിയിൽ തങ്ങണമെന്ന വ്യവസ്ഥയിലാണ് മോചനം അനുവദിച്ചിരിക്കുന്നത്. നിയമപോരാട്ടത്തിൽ കൂടെ നിന്ന മാധ്യമങ്ങൾക്ക് സിദ്ദിഖ് നന്ദി പറഞ്ഞു.
വ്യക്തിസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനയുടെ 21-ാം വകുപ്പിന്റെ വിജയം എന്നാണ് മുതിർന്ന കോണ്ഗ്രസ് നേതാവ് പി. ചിദംബരം സിദ്ദിഖിന്റെ ജയിൽമോചനത്തോടു പ്രതികരിച്ചത്. ഒന്നരമാസത്തോളം ഡൽഹിയിൽ തങ്ങണമെന്ന വ്യവസ്ഥയിലാണ് മോചനം അനുവദിച്ചിരിക്കുന്നത്. നിയമപോരാട്ടത്തിൽ കൂടെ നിന്ന മാധ്യമങ്ങൾക്ക് സിദ്ദിഖ് നന്ദി പറഞ്ഞു.