ന്യൂഡൽഹി: നാലുവർഷം പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കു ചെലവിട്ടത് 22 കോടിയെന്ന് കേന്ദ്രം. രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയ 2019 മുതൽ പ്രധാനമന്ത്രി നടത്തിയ 21 വിദേശയാത്രകൾക്ക് 22.76 കോടി രൂപ ചെലവിട്ടതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി. ഇക്കാലയളവിൽ രാഷ്ട്രപതിയുടെ വിദേശസന്ദർശനങ്ങൾക്ക് 6.24 കോടി രൂപയാണ് ചിലവിട്ടത്.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇക്കാലയളവിൽ 86 വിദേശ യാത്രകൾ നടത്തി. പ്രധാനമന്ത്രി 2019 മുതൽ ജപ്പാനിൽ മൂന്ന് തവണയും അമേരിക്ക, യുഎഇ എന്നിവിടങ്ങളിലായി രണ്ടു തവണയും സന്ദർശനം നടത്തിയിട്ടുണ്ട്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴു വിദേശയാത്രകൾ നടത്തിയപ്പോൾ രാഷ്ട്രപതിദ്രൗപദി മുർമു കഴിഞ്ഞ ജൂലൈയിൽ ചുമതലയേറ്റത് മുതൽ ഒരു തവണ മാത്രമാണ് വിദേശയാത്ര നടത്തിയത്. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് ചാൾസ് രാജകുമാരൻ അധികാരത്തിൽ എത്തിയപ്പോഴായിരുന്നു രാഷ്ട്രപതി മുർമുവിന്റെ ലണ്ടൻ സന്ദർശനം.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇക്കാലയളവിൽ 86 വിദേശ യാത്രകൾ നടത്തി. പ്രധാനമന്ത്രി 2019 മുതൽ ജപ്പാനിൽ മൂന്ന് തവണയും അമേരിക്ക, യുഎഇ എന്നിവിടങ്ങളിലായി രണ്ടു തവണയും സന്ദർശനം നടത്തിയിട്ടുണ്ട്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴു വിദേശയാത്രകൾ നടത്തിയപ്പോൾ രാഷ്ട്രപതിദ്രൗപദി മുർമു കഴിഞ്ഞ ജൂലൈയിൽ ചുമതലയേറ്റത് മുതൽ ഒരു തവണ മാത്രമാണ് വിദേശയാത്ര നടത്തിയത്. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് ചാൾസ് രാജകുമാരൻ അധികാരത്തിൽ എത്തിയപ്പോഴായിരുന്നു രാഷ്ട്രപതി മുർമുവിന്റെ ലണ്ടൻ സന്ദർശനം.