ന്യൂഡൽഹി: പിന്നാക്കവിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികൾക്കുള്ള മൗലാനാ ആസാദ് നാഷണൽ പ്രീ മെട്രിക് സ്കോളർഷിപ്പ് എട്ടാം ക്ലാസ് വരെ നിർത്തലാക്കിയ തീരുമാനം പിൻവലിക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി.
ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള കുട്ടികൾക്ക് കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള പിന്നാക്ക, പട്ടികജാതി വിഭാഗക്കാർക്കുള്ള ദേശീയ ഫെലോഷിപ്പ്, പട്ടികജാതി, പട്ടികവർഗ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സ്കോളർഷിപ്പ് എന്നിവ ലഭ്യമാണെന്നും സ്മൃതി ഇറാനി എംപിമാർക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ്പ് മറ്റു മന്ത്രാലയങ്ങളുടെ വിവിധ സ്കോളർഷിപ്പുകളുമായി ഓവർലാപ് ചെയ്യുന്നതിനാൽ 2022-2023 അധ്യയനവർഷം മുതൽ എംഎഎൻഎഫ് നിർത്തലാക്കിയെന്നും ഭാവിയിൽ പുനഃസ്ഥാപിക്കില്ലെന്നും മറുപടിയിലുണ്ട്. പിന്നാക്ക വിഭാഗത്തിലുള്ള സർവകലാശാല വിദ്യാർഥികൾ യുജിസി, സിഎസ് ഐആർ തുടങ്ങിയ സ്ഥാപനങ്ങൾ നൽകുന്ന ജൂണിയർ റിസർച്ച് ഫെലോഷിപ്പിന് അർഹരാണെന്നും മറുപടിയിൽ മന്ത്രി ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള കുട്ടികൾക്ക് കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള പിന്നാക്ക, പട്ടികജാതി വിഭാഗക്കാർക്കുള്ള ദേശീയ ഫെലോഷിപ്പ്, പട്ടികജാതി, പട്ടികവർഗ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സ്കോളർഷിപ്പ് എന്നിവ ലഭ്യമാണെന്നും സ്മൃതി ഇറാനി എംപിമാർക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ്പ് മറ്റു മന്ത്രാലയങ്ങളുടെ വിവിധ സ്കോളർഷിപ്പുകളുമായി ഓവർലാപ് ചെയ്യുന്നതിനാൽ 2022-2023 അധ്യയനവർഷം മുതൽ എംഎഎൻഎഫ് നിർത്തലാക്കിയെന്നും ഭാവിയിൽ പുനഃസ്ഥാപിക്കില്ലെന്നും മറുപടിയിലുണ്ട്. പിന്നാക്ക വിഭാഗത്തിലുള്ള സർവകലാശാല വിദ്യാർഥികൾ യുജിസി, സിഎസ് ഐആർ തുടങ്ങിയ സ്ഥാപനങ്ങൾ നൽകുന്ന ജൂണിയർ റിസർച്ച് ഫെലോഷിപ്പിന് അർഹരാണെന്നും മറുപടിയിൽ മന്ത്രി ചൂണ്ടിക്കാട്ടി.