ന്യൂഡൽഹി: ഫാക്ടറികളിലെ തൊഴിലാളികളുടെ ഉയർന്ന മരണനിരക്കിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ.
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ഫാക്ടറി അഡ്വൈസ് സർവീസ് ആൻഡ് ലേബർ ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2017-22 കാലയളവിൽ പ്രതിദിനം മൂന്നു പേർ മരിച്ചിരുന്നതായും 11 പേർക്ക് പരിക്കേറ്റിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. 2018-20 കാലയളവിൽ 3,331 മരണങ്ങൾ രേഖപ്പെടുത്തിയതിൽ ഫാക്ടറി നിയമങ്ങൾക്കു കീഴിൽ ശിക്ഷിക്കപ്പെട്ടത് 14 പേർ മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ഫാക്ടറി അഡ്വൈസ് സർവീസ് ആൻഡ് ലേബർ ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2017-22 കാലയളവിൽ പ്രതിദിനം മൂന്നു പേർ മരിച്ചിരുന്നതായും 11 പേർക്ക് പരിക്കേറ്റിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. 2018-20 കാലയളവിൽ 3,331 മരണങ്ങൾ രേഖപ്പെടുത്തിയതിൽ ഫാക്ടറി നിയമങ്ങൾക്കു കീഴിൽ ശിക്ഷിക്കപ്പെട്ടത് 14 പേർ മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.