ബംഗളുരൂ: നിയമസഭാ തെരഞ്ഞെടുപ്പിലേക്കു കടക്കുന്ന കർണാടകയിൽ രണ്ടാംഘട്ട പര്യടനത്തിനു കോൺഗ്രസ്. വെള്ളിയാഴ്ച തുടക്കംകുറിക്കുന്ന പ്രജാധ്വനി യാത്രയ്ക്കു കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറും പ്രതിപക്ഷനേതാവ് സിദ്ദരാമയ്യയും നേതൃത്വം നൽകും.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള നേതൃസംഘം വടക്കൻ കർണാടകയിലും ശിവകുമാറിന്റെ നേതൃത്വത്തിൽ തെക്കൻ ജില്ലകളിലുമാണ് വോട്ടർമാരെ കാണുന്നത്. മുൻ മുഖ്യമന്ത്രികൂടിയായ സിദ്ധരാമയ്യയ്ക്കു വടക്കൻ മേഖലകളിലാണ് സ്വാധീനം. ബിദർ ജില്ലയിലെ ബസവകല്യാണിൽ നിന്ന് ബസിലാണ് പദയാത്ര തുടങ്ങുക. അടുത്തമാസം 18 വരെ നീളുന്ന യാത്രയിൽ കലബുർഗി, വിജയപുര, ബാഗൽകോട്ട്, ഹൂബ്ലി, ധാർവാഡ്, കൊപ്പൽ ജില്ലകളിൽ ഒട്ടേറെ പരിപാടികളിൽ സംബന്ധിക്കും.
ഫെബ്രുവരി മൂന്നുമുതൽ ഒന്പതുവരെയാണ് ശിവകുമാറിന്റെ യാത്ര. കോലാർ ജില്ലയിലെ മുൽബാഗുരിലാണ് തുടക്കം. കോലാറിനു പുറമേ ചിത്രദുർഗ, ബംഗളുരു റൂറൽ, ശിവമോഗ ജില്ലകളിലാണ് പരിപാടികൾ. തെക്കൻ മേഖലയിലെ പ്രബലരായ വൊക്കലിഗ വിഭാഗത്തിൽ നിന്നുള്ളയാളാണ് ശിവകുമാർ. കഴിഞ്ഞമാസം കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രജാധ്വനി യാത്രയുടെ ആദ്യഘട്ടം പൂർത്തിയായിരുന്നു. അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ നടത്തുന്ന ഇരുവരും സംയുക്തമായാണ് ആദ്യഘട്ട പദയാത്ര പൂർത്തിയാക്കിയത്.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള നേതൃസംഘം വടക്കൻ കർണാടകയിലും ശിവകുമാറിന്റെ നേതൃത്വത്തിൽ തെക്കൻ ജില്ലകളിലുമാണ് വോട്ടർമാരെ കാണുന്നത്. മുൻ മുഖ്യമന്ത്രികൂടിയായ സിദ്ധരാമയ്യയ്ക്കു വടക്കൻ മേഖലകളിലാണ് സ്വാധീനം. ബിദർ ജില്ലയിലെ ബസവകല്യാണിൽ നിന്ന് ബസിലാണ് പദയാത്ര തുടങ്ങുക. അടുത്തമാസം 18 വരെ നീളുന്ന യാത്രയിൽ കലബുർഗി, വിജയപുര, ബാഗൽകോട്ട്, ഹൂബ്ലി, ധാർവാഡ്, കൊപ്പൽ ജില്ലകളിൽ ഒട്ടേറെ പരിപാടികളിൽ സംബന്ധിക്കും.
ഫെബ്രുവരി മൂന്നുമുതൽ ഒന്പതുവരെയാണ് ശിവകുമാറിന്റെ യാത്ര. കോലാർ ജില്ലയിലെ മുൽബാഗുരിലാണ് തുടക്കം. കോലാറിനു പുറമേ ചിത്രദുർഗ, ബംഗളുരു റൂറൽ, ശിവമോഗ ജില്ലകളിലാണ് പരിപാടികൾ. തെക്കൻ മേഖലയിലെ പ്രബലരായ വൊക്കലിഗ വിഭാഗത്തിൽ നിന്നുള്ളയാളാണ് ശിവകുമാർ. കഴിഞ്ഞമാസം കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രജാധ്വനി യാത്രയുടെ ആദ്യഘട്ടം പൂർത്തിയായിരുന്നു. അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ നടത്തുന്ന ഇരുവരും സംയുക്തമായാണ് ആദ്യഘട്ട പദയാത്ര പൂർത്തിയാക്കിയത്.