ന്യൂഡൽഹി: ഹജ്ജ് തീർഥാടനത്തിന് ഈ വർഷം ഇന്ത്യയിൽ നിന്ന് 1,75.025 പേർക്ക് അവസരം ലഭിക്കും. ഇക്കാര്യത്തിൽ സൗദി അറേബ്യയുമായി ധാരണയിലെ ത്തിയെന്ന് ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനി ലോക്സഭയെ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെ ങ്കിലും ഇന്ത്യയുടെ ക്വോട്ട പൂർണമായും അനുവദിക്കുകയായിരുന്നെന്നു മന്ത്രി പറഞ്ഞു.