പെഷവാർ: പാക്കിസ്ഥാനിലെ പെഷവാറിലുള്ള മോസ്കിൽ തിങ്കളാഴ്ച നടന്ന ചാവേർ ബോംബാക്രമണം നടത്തുന്നതിനായി ഭീകരൻ നുഴഞ്ഞുകയറിയതു പോലീസ് വേഷത്തിൽ. അതിവസുരക്ഷാമേഖലയിലൂടെ പോലീസ് വേഷത്തിൽ ഹെൽമറ്റും മാസ്കും അണിഞ്ഞ് എത്തിയ ഭീകരനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. മുഖ്യകവാടത്തിനു സമീപമുള്ള പരിശോധനാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെയും ഭീകരൻ വിദഗ്ധമായി കബളിപ്പിക്കുകയായിരുന്നുവെന്ന് ഖൈബർ-പഷ്തൂൺവാല ഐജി മോസം ഝാ അൻസാരി പറഞ്ഞു.
ഭീകരന്റെ നീക്കം സംബന്ധിച്ച വിവരങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചു. സ്ഫോടനസ്ഥലത്തുനിന്നും കണ്ടെത്തിയ ശിരോഭാഗങ്ങൾ ഭീകരന്റേതാണെന്നു സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു. മോസ്കിലേക്കുള്ള വഴി ഒരു പോലീസുകാരനോടു ചോദിച്ചാണ് ഭീകരൻ മനസിലാക്കിയത്. പ്രദേശത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ചാവേറിനെ കുറ്റകൃത്യത്തിനായി നിയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച പെഷവാറിലെ മുസ്ലിംപള്ളിയിലുണ്ടായ സ്ഫോടനത്തിൽ 95 പോലീസുകാരുൾപ്പെടെ 101 പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ തെഹ്രീക് ഇ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഏറ്റെടുത്തിരുന്നു.
ഭീകരന്റെ നീക്കം സംബന്ധിച്ച വിവരങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചു. സ്ഫോടനസ്ഥലത്തുനിന്നും കണ്ടെത്തിയ ശിരോഭാഗങ്ങൾ ഭീകരന്റേതാണെന്നു സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു. മോസ്കിലേക്കുള്ള വഴി ഒരു പോലീസുകാരനോടു ചോദിച്ചാണ് ഭീകരൻ മനസിലാക്കിയത്. പ്രദേശത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ചാവേറിനെ കുറ്റകൃത്യത്തിനായി നിയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച പെഷവാറിലെ മുസ്ലിംപള്ളിയിലുണ്ടായ സ്ഫോടനത്തിൽ 95 പോലീസുകാരുൾപ്പെടെ 101 പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ തെഹ്രീക് ഇ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഏറ്റെടുത്തിരുന്നു.