ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നൽ നൽകിയ കേന്ദ്രബജറ്റിൽ മൂലധനച്ചെലവ് 10 ലക്ഷം കോടി രൂപയായി കൂട്ടി. ആദായനികുതി സ്ലാബുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. രണ്ടു ലക്ഷം കോടി രൂപ ചെലവിൽ പാവപ്പെട്ടവരുടെ സൗജന്യഭക്ഷണ പദ്ധതി ഒരു വർഷത്തേക്കുകൂടി നീട്ടി. വികസനവും ക്ഷേമവും ലക്ഷ്യമിടുന്ന ബജറ്റിൽ സ്ത്രീകൾക്കും യുവാക്കൾക്കും പ്രാമുഖ്യം നൽകിയിട്ടുണ്ടെന്നു ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
പ്രധാനമന്ത്രി ആവാസ് യോജനയുടെ വിഹിതം 66 ശതമാനം വർധിപ്പിച്ച് 79,000 കോടി രൂപയാക്കി. മൂലധനച്ചെലവിന്റെ അടങ്കൽ 33 ശതമാനം വർധിപ്പിച്ചാണ് 10 ലക്ഷം കോടി രൂപയാക്കിയത്. ജിഡിപിയുടെ 3.3 ശതമാനമാണിത്.
ഇന്ത്യയുടെ സാന്പത്തികവളർച്ചാ നിരക്ക് ഏഴു ശതമാനത്തിലെത്തും. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ പ്രതീക്ഷിച്ച വിഹിതവർധനയോ, പുതിയ വൻപദ്ധതികളോ ഇല്ല. വിലക്കയറ്റം നിയന്ത്രിക്കാനും 6.4 ശതമാനം ധനക്കമ്മി കുറയ്ക്കാനും ഫലപ്രദമായ നടപടികൾ ബജറ്റിലില്ല.
കാർഷികവായ്പാ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി പ്രഖ്യാപിച്ചു. രാസവസ്തുക്കൾ ചേർത്ത അസംസ്കൃത റബറിന്റെ (കോന്പൗണ്ട് റബർ) ഇറക്കുമതിച്ചുങ്കം പത്തിൽനിന്ന് 25 ശതമാനമായി കൂട്ടി. കൃഷി സ്റ്റാർട്ടപ്പുകൾക്കും മത്സ്യബന്ധനത്തിനും പുതിയ പരിപാടികൾ ഗുണകരമായേക്കും.
എന്നാൽ, എയിംസ് അടക്കമുള്ള കേരളത്തിന്റെ ആവശ്യങ്ങൾ ഇത്തവണയും അവഗണിച്ചു. ഉടനെ തെരഞ്ഞെടുപ്പു നടക്കാനുള്ള കർണാടകയ്ക്ക് 5,300 കോടിയുടെ കുടിവെള്ളപദ്ധതി പ്രഖ്യാപിച്ചപ്പോൾ, തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിനു പ്രത്യേകിച്ചൊന്നുമില്ല.
സൗജന്യ ഭക്ഷണപദ്ധതിയായ ‘പിഎം ഗരീബ് കല്യാണ് അന്ന യോജന’ രാജ്യമൊട്ടാകെ ഒരു വർഷംകൂടി തുടരുമെന്നതാണ് ഏറ്റവും വലിയ ജനകീയ പ്രഖ്യാപനം. ഇതനുസരിച്ച് പ്രതിമാസം അഞ്ചുകിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകും. പൂർണമായും കേന്ദ്രസർക്കാരിന്റെ ചെലവിലുള്ള പദ്ധതിക്കു രണ്ടു ലക്ഷം കോടി രൂപയാണു ചെലവെന്നു ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
അന്ത്യോദയ ഉപഭോക്താക്കളായ 81 കോടി ജനങ്ങൾക്കു പ്രയോജനം ലഭിക്കും. ഭക്ഷണവും പോഷകാഹാരവും ഉറപ്പാക്കുകയാണ് ലക്ഷ്യം. കോവിഡ് -19 കാലത്ത് 80 കോടിയിലധികം ആളുകൾക്ക് 28 മാസത്തേക്കു സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്ത പദ്ധതിയിലൂടെ ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കി.
50 വിമാനത്താവളങ്ങൾ, റെയിൽവേയ്ക്ക് 2.4 ലക്ഷം കോടി
യുവാക്കൾക്ക്
►47 ലക്ഷം യുവാക്കൾക്ക് മൂന്നു വർഷം അക്കൗണ്ടിലേക്കു നേരിട്ട് സ്റ്റൈപ്പെൻഡ് നൽകും.
►അഞ്ചു കിലോ വീതം ഭക്ഷ്യധാന്യം 81 കോടി ജനങ്ങൾക്ക് മാസംതോറും നൽകും.
►പ്രധാനമന്ത്രി ആവാസ് യോജന ഫണ്ട് 66% വർധിപ്പിച്ച് 79,000 കോടി രൂപയാക്കി.
►രാജ്യത്താകെ 157 പുതിയ നഴ്സിംഗ് കോളജുകൾ സ്ഥാപിക്കും.
►748 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കും.
►പട്ടികവർഗക്കാർക്കായി മൂന്നു വർഷത്തിനുള്ളിൽ 15,000 കോടി ചെലവഴിക്കും.
►2047നു മുന്പായി അരിവാൾ രോഗം നിർമാർജനം ചെയ്യും.
റെയിൽവേയ്ക്ക്
►റെയിൽവേ വികസന പദ്ധതികൾക്ക് 2.40 ലക്ഷം കോടി രൂപ.
►ആദിവാസി മേഖലകളിൽ ബോധവത്കരണവും ചികിത്സാ സഹായവും നൽകും.
►എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പാൻ കാർഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കും.
►ഡിജിറ്റൽ ഇടപാടുകൾക്ക് പാൻ കാർഡ് പൊതു തിരിച്ചറിയൽ രേഖയാക്കും.
►കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പഴയ വാഹനങ്ങൾ ഒഴിവാക്കും.
പുതിയ വിമാനത്താവളങ്ങൾ
►പുതിയ 50 വിമാനത്താവളങ്ങളും ഹെലിപാഡുകളും നിർമിക്കും.
►63,000 പ്രാഥമിക സംഘങ്ങൾ ഡിജിറ്റൈസ് ചെയ്യാൻ 2,516 കോടി രൂപ.
►മെഡിക്കൽ രംഗത്ത് നൈപുണ്യ വികസന പദ്ധതി.
►പാരന്പര്യ കരകൗശലത്തൊഴിലാളികൾക്ക് പിഎം വിശ്വകർമ കുശൽ സമ്മാൻ പദ്ധതി.
തീരമേഖലയ്ക്ക്
►തീരമേഖലയ്ക്ക് 6,000 കോടിയുടെ പദ്ധതി.
►2,200 കോടിയുടെ ഹോർട്ടികൾച്ചർ പാക്കേജ്.
►കൃഷിക്ക് ഐടി അധിഷ്ഠിത അടിസ്ഥാനവികസനം.
►കാർഷിക സ്റ്റാർട്ടപ്പുകൾക്കു സഹായം; യുവകർഷകർക്ക് പ്രത്യേക ഫണ്ട്.
►സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാൻ മിഷൻ കർമയോഗി.
►2070-ഓടെ സീറോ കാർബണ് വിസരണം.
►ഫാർമസ്യൂട്ടിക്കൽ ഗവേഷണം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി.
ചെറുകിട വ്യവസായങ്ങൾക്ക്
►ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് 900 കോടി. ചെറുകിടക്കാർക്കു വായ്പാ പലിശ ഒരു ശതമാനം.
►കണ്ടൽക്കാടുകളുടെ സംരക്ഷത്തിന് മിഷ്ടി പദ്ധതി.
►10,000 ബയോ ഇൻപുട്ട് റിസർച്ച് സെന്റർ സ്ഥാപിക്കും.
►തണ്ണീർത്തട വികസനത്തിന് അമൃത് ദരോഹർ പദ്ധതി.
►ഹരിതോർജ വികസനത്തിനുള്ള ഗ്രീൻ ഹൈഡ്രജൻ മിഷന് 19,700 കോടി.
►ഗതാഗത വികസനത്തിന് 75,000 കോടി.
►നഗരവികസനത്തിന് 10,000 കോടി.
5ജിക്ക്
►5ജി സേവനം ലഭ്യമാകാകൻ 100 ലാബുകൾ.
►ആത്മനിർഭർ ക്ലീൻ പ്ലാന്റ് പ്രോഗ്രാമിന് 2,200 കോടി രൂപ.
►നിർമിതബുദ്ധിക്ക് പദ്ധതി; ഗവേഷണത്തിന് മൂന്നു കേന്ദ്രങ്ങൾ തുടങ്ങും.
►വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ആപ്പ്.
►മുതിർന്ന പൗരന്മാർക്കായുള്ള നിക്ഷേപ പദ്ധതിയിലെ പരിധി 30 ലക്ഷമാക്കി.
►വനിതകൾക്ക് പ്രത്യേക നിക്ഷേപ പദ്ധതി- ‘മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്’; രണ്ടു ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. പലിശ 7.5%.
വില കൂടും
സ്വർണം, വെള്ളി, പ്ലാറ്റിനം, വസ്ത്രം, സിഗരറ്റ്, കുട, കോന്പൗണ്ടഡ് റബർ, ഇറക്കുമതി ചെയ്യുന്ന ആഡംബര കാറുകൾ, ഇറക്കുമതി ചെയ്യുന്ന സൈക്കിൾ.
വില കുറയും
മൊബൈൽ ഫോണ്, ലിഥിയം അയണ് ബാറ്ററി, ടിവി സെറ്റ്, കാമറ ലെൻസ്, ഹീറ്റ് കോയിൽ, സ്മാർട്ട് വാച്ച്, സ്മാർട്ട് മീറ്റർ,
ന്യൂഡൽഹി: അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നൽ നൽകിയ കേന്ദ്രബജറ്റിൽ മൂലധനച്ചെലവ് 10 ലക്ഷം കോടി രൂപയായി കൂട്ടി. ആദായനികുതി സ്ലാബുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. രണ്ടു ലക്ഷം കോടി രൂപ ചെലവിൽ പാവപ്പെട്ടവരുടെ സൗജന്യഭക്ഷണ പദ്ധതി ഒരു വർഷത്തേക്കുകൂടി നീട്ടി. വികസനവും ക്ഷേമവും ലക്ഷ്യമിടുന്ന ബജറ്റിൽ സ്ത്രീകൾക്കും യുവാക്കൾക്കും പ്രാമുഖ്യം നൽകിയിട്ടുണ്ടെന്നു ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
പ്രധാനമന്ത്രി ആവാസ് യോജനയുടെ വിഹിതം 66 ശതമാനം വർധിപ്പിച്ച് 79,000 കോടി രൂപയാക്കി. മൂലധനച്ചെലവിന്റെ അടങ്കൽ 33 ശതമാനം വർധിപ്പിച്ചാണ് 10 ലക്ഷം കോടി രൂപയാക്കിയത്. ജിഡിപിയുടെ 3.3 ശതമാനമാണിത്.
ഇന്ത്യയുടെ സാന്പത്തികവളർച്ചാ നിരക്ക് ഏഴു ശതമാനത്തിലെത്തും. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ പ്രതീക്ഷിച്ച വിഹിതവർധനയോ, പുതിയ വൻപദ്ധതികളോ ഇല്ല. വിലക്കയറ്റം നിയന്ത്രിക്കാനും 6.4 ശതമാനം ധനക്കമ്മി കുറയ്ക്കാനും ഫലപ്രദമായ നടപടികൾ ബജറ്റിലില്ല.
കാർഷികവായ്പാ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി പ്രഖ്യാപിച്ചു. രാസവസ്തുക്കൾ ചേർത്ത അസംസ്കൃത റബറിന്റെ (കോന്പൗണ്ട് റബർ) ഇറക്കുമതിച്ചുങ്കം പത്തിൽനിന്ന് 25 ശതമാനമായി കൂട്ടി. കൃഷി സ്റ്റാർട്ടപ്പുകൾക്കും മത്സ്യബന്ധനത്തിനും പുതിയ പരിപാടികൾ ഗുണകരമായേക്കും.
എന്നാൽ, എയിംസ് അടക്കമുള്ള കേരളത്തിന്റെ ആവശ്യങ്ങൾ ഇത്തവണയും അവഗണിച്ചു. ഉടനെ തെരഞ്ഞെടുപ്പു നടക്കാനുള്ള കർണാടകയ്ക്ക് 5,300 കോടിയുടെ കുടിവെള്ളപദ്ധതി പ്രഖ്യാപിച്ചപ്പോൾ, തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിനു പ്രത്യേകിച്ചൊന്നുമില്ല.
സൗജന്യ ഭക്ഷണപദ്ധതിയായ ‘പിഎം ഗരീബ് കല്യാണ് അന്ന യോജന’ രാജ്യമൊട്ടാകെ ഒരു വർഷംകൂടി തുടരുമെന്നതാണ് ഏറ്റവും വലിയ ജനകീയ പ്രഖ്യാപനം. ഇതനുസരിച്ച് പ്രതിമാസം അഞ്ചുകിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകും. പൂർണമായും കേന്ദ്രസർക്കാരിന്റെ ചെലവിലുള്ള പദ്ധതിക്കു രണ്ടു ലക്ഷം കോടി രൂപയാണു ചെലവെന്നു ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
അന്ത്യോദയ ഉപഭോക്താക്കളായ 81 കോടി ജനങ്ങൾക്കു പ്രയോജനം ലഭിക്കും. ഭക്ഷണവും പോഷകാഹാരവും ഉറപ്പാക്കുകയാണ് ലക്ഷ്യം. കോവിഡ് -19 കാലത്ത് 80 കോടിയിലധികം ആളുകൾക്ക് 28 മാസത്തേക്കു സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്ത പദ്ധതിയിലൂടെ ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കി.
50 വിമാനത്താവളങ്ങൾ, റെയിൽവേയ്ക്ക് 2.4 ലക്ഷം കോടി
യുവാക്കൾക്ക്
►47 ലക്ഷം യുവാക്കൾക്ക് മൂന്നു വർഷം അക്കൗണ്ടിലേക്കു നേരിട്ട് സ്റ്റൈപ്പെൻഡ് നൽകും.
►അഞ്ചു കിലോ വീതം ഭക്ഷ്യധാന്യം 81 കോടി ജനങ്ങൾക്ക് മാസംതോറും നൽകും.
►പ്രധാനമന്ത്രി ആവാസ് യോജന ഫണ്ട് 66% വർധിപ്പിച്ച് 79,000 കോടി രൂപയാക്കി.
►രാജ്യത്താകെ 157 പുതിയ നഴ്സിംഗ് കോളജുകൾ സ്ഥാപിക്കും.
►748 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കും.
►പട്ടികവർഗക്കാർക്കായി മൂന്നു വർഷത്തിനുള്ളിൽ 15,000 കോടി ചെലവഴിക്കും.
►2047നു മുന്പായി അരിവാൾ രോഗം നിർമാർജനം ചെയ്യും.
റെയിൽവേയ്ക്ക്
►റെയിൽവേ വികസന പദ്ധതികൾക്ക് 2.40 ലക്ഷം കോടി രൂപ.
►ആദിവാസി മേഖലകളിൽ ബോധവത്കരണവും ചികിത്സാ സഹായവും നൽകും.
►എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പാൻ കാർഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കും.
►ഡിജിറ്റൽ ഇടപാടുകൾക്ക് പാൻ കാർഡ് പൊതു തിരിച്ചറിയൽ രേഖയാക്കും.
►കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പഴയ വാഹനങ്ങൾ ഒഴിവാക്കും.
പുതിയ വിമാനത്താവളങ്ങൾ
►പുതിയ 50 വിമാനത്താവളങ്ങളും ഹെലിപാഡുകളും നിർമിക്കും.
►63,000 പ്രാഥമിക സംഘങ്ങൾ ഡിജിറ്റൈസ് ചെയ്യാൻ 2,516 കോടി രൂപ.
►മെഡിക്കൽ രംഗത്ത് നൈപുണ്യ വികസന പദ്ധതി.
►പാരന്പര്യ കരകൗശലത്തൊഴിലാളികൾക്ക് പിഎം വിശ്വകർമ കുശൽ സമ്മാൻ പദ്ധതി.
തീരമേഖലയ്ക്ക്
►തീരമേഖലയ്ക്ക് 6,000 കോടിയുടെ പദ്ധതി.
►2,200 കോടിയുടെ ഹോർട്ടികൾച്ചർ പാക്കേജ്.
►കൃഷിക്ക് ഐടി അധിഷ്ഠിത അടിസ്ഥാനവികസനം.
►കാർഷിക സ്റ്റാർട്ടപ്പുകൾക്കു സഹായം; യുവകർഷകർക്ക് പ്രത്യേക ഫണ്ട്.
►സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാൻ മിഷൻ കർമയോഗി.
►2070-ഓടെ സീറോ കാർബണ് വിസരണം.
►ഫാർമസ്യൂട്ടിക്കൽ ഗവേഷണം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി.
ചെറുകിട വ്യവസായങ്ങൾക്ക്
►ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് 900 കോടി. ചെറുകിടക്കാർക്കു വായ്പാ പലിശ ഒരു ശതമാനം.
►കണ്ടൽക്കാടുകളുടെ സംരക്ഷത്തിന് മിഷ്ടി പദ്ധതി.
►10,000 ബയോ ഇൻപുട്ട് റിസർച്ച് സെന്റർ സ്ഥാപിക്കും.
►തണ്ണീർത്തട വികസനത്തിന് അമൃത് ദരോഹർ പദ്ധതി.
►ഹരിതോർജ വികസനത്തിനുള്ള ഗ്രീൻ ഹൈഡ്രജൻ മിഷന് 19,700 കോടി.
►ഗതാഗത വികസനത്തിന് 75,000 കോടി.
►നഗരവികസനത്തിന് 10,000 കോടി.
5ജിക്ക്
►5ജി സേവനം ലഭ്യമാകാകൻ 100 ലാബുകൾ.
►ആത്മനിർഭർ ക്ലീൻ പ്ലാന്റ് പ്രോഗ്രാമിന് 2,200 കോടി രൂപ.
►നിർമിതബുദ്ധിക്ക് പദ്ധതി; ഗവേഷണത്തിന് മൂന്നു കേന്ദ്രങ്ങൾ തുടങ്ങും.
►വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ആപ്പ്.
►മുതിർന്ന പൗരന്മാർക്കായുള്ള നിക്ഷേപ പദ്ധതിയിലെ പരിധി 30 ലക്ഷമാക്കി.
►വനിതകൾക്ക് പ്രത്യേക നിക്ഷേപ പദ്ധതി- ‘മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്’; രണ്ടു ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. പലിശ 7.5%.
വില കൂടും
സ്വർണം, വെള്ളി, പ്ലാറ്റിനം, വസ്ത്രം, സിഗരറ്റ്, കുട, കോന്പൗണ്ടഡ് റബർ, ഇറക്കുമതി ചെയ്യുന്ന ആഡംബര കാറുകൾ, ഇറക്കുമതി ചെയ്യുന്ന സൈക്കിൾ.
വില കുറയും
മൊബൈൽ ഫോണ്, ലിഥിയം അയണ് ബാറ്ററി, ടിവി സെറ്റ്, കാമറ ലെൻസ്, ഹീറ്റ് കോയിൽ, സ്മാർട്ട് വാച്ച്, സ്മാർട്ട് മീറ്റർ,