ചെന്നൈ: തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ അണ്ണാ ഡിഎംകെയിലെ എടപ്പാടി പളനിസ്വാമി, ഒ. പനീർശെൽവം വിഭാഗങ്ങൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുൻ എംഎൽഎ കെ.എസ്. തെന്നരശ് ആണ് പളനിസ്വാമി വിഭാഗം സ്ഥാനാർഥി.
പനീർശെൽവം വിഭാഗം സെന്തിൽ മുരുകനെ സ്ഥാനാർഥിയാക്കി. ബിജെപി മത്സരിക്കുകയാണെങ്കിൽ സെന്തിൽ മുരുകനെ പിൻവലിക്കുമെന്ന് പനീർശെൽവം പറഞ്ഞു. താൻ അണ്ണാ ഡിഎംകെ കോ-ഓർഡിനേറ്ററാണെന്നും പാർട്ടിചിഹ്നമായ രണ്ടില സെന്തിൽ മുരുകനു ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും പനീർശെൽവം കൂട്ടിച്ചേർത്തു.
കോൺഗ്രസ് എംഎൽഎയായിരുന്ന തിരുമകൻ ഇവേരയുടെ നിര്യാണത്തെത്തുടർന്നാണ് ഈറോഡ് ഈസ്റ്റിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തിരുമകന്റെ പിതാവും മുൻ കേന്ദ്രമന്ത്രിയുമായ ഇ.വി.കെ.എസ്. ഇളങ്കോവന് ആണു കോൺഗ്രസ് സ്ഥാനാർഥി. ഡിഎംകെ മുന്നണിസ്ഥാനാർഥിയായ ഇളങ്കോവന് മക്കൾ നീതിമയ്യം (എംഎൻഎം) അധ്യക്ഷൻ കമൽ ഹാസനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരിക്കുകയോ ഏതെങ്കിലും സ്ഥാനാർഥിക്കു പിന്തുണ നല്കുകയോ ചെയ്യില്ലെന്ന് പിഎംകെ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 27നാണ് വോട്ടെടുപ്പ് നടക്കുക.
പനീർശെൽവം വിഭാഗം സെന്തിൽ മുരുകനെ സ്ഥാനാർഥിയാക്കി. ബിജെപി മത്സരിക്കുകയാണെങ്കിൽ സെന്തിൽ മുരുകനെ പിൻവലിക്കുമെന്ന് പനീർശെൽവം പറഞ്ഞു. താൻ അണ്ണാ ഡിഎംകെ കോ-ഓർഡിനേറ്ററാണെന്നും പാർട്ടിചിഹ്നമായ രണ്ടില സെന്തിൽ മുരുകനു ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും പനീർശെൽവം കൂട്ടിച്ചേർത്തു.
കോൺഗ്രസ് എംഎൽഎയായിരുന്ന തിരുമകൻ ഇവേരയുടെ നിര്യാണത്തെത്തുടർന്നാണ് ഈറോഡ് ഈസ്റ്റിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തിരുമകന്റെ പിതാവും മുൻ കേന്ദ്രമന്ത്രിയുമായ ഇ.വി.കെ.എസ്. ഇളങ്കോവന് ആണു കോൺഗ്രസ് സ്ഥാനാർഥി. ഡിഎംകെ മുന്നണിസ്ഥാനാർഥിയായ ഇളങ്കോവന് മക്കൾ നീതിമയ്യം (എംഎൻഎം) അധ്യക്ഷൻ കമൽ ഹാസനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരിക്കുകയോ ഏതെങ്കിലും സ്ഥാനാർഥിക്കു പിന്തുണ നല്കുകയോ ചെയ്യില്ലെന്ന് പിഎംകെ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 27നാണ് വോട്ടെടുപ്പ് നടക്കുക.