ന്യൂഡൽഹി: ഇന്ത്യൻ നിർമിത മൊബൈൽ ഫോണുകൾക്കും ടെലിവിഷൻ സെറ്റുകൾക്കും വില കുറയുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾ, ഇറക്കുമതി ചെയ്ത വാഹനഭാഗങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങൾ എന്നിവയുടെയും വില വർധിക്കും. സിഗരറ്റിന് 16 ശതമാനം നികുതി വർധിക്കും. ഇലക്ട്രിക് ചിമ്മിനികൾക്ക് 7.5 ശതമാനം മുതൽ 15 ശതമാനം വരെയാണ് വിലവർധന.
വ്യാവസായിക ആവശ്യങ്ങൾക്ക് ഇറക്കുമതി ചെയ്യുന്ന റബറിന്റെ നികുതി 25 ശതമാനമായി ഉയർത്തി. ഗോൾഡ് ബാറുകളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും കസ്റ്റംസ് തീരുവ വർധിക്കും. ഇറക്കുമതി ചെയ്യുന്ന സൈക്കിളുകൾ, കളിപ്പാട്ടങ്ങൾ, ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾ, ഇമിറ്റേഷൻ ആഭരണങ്ങൾ, നാഫ്ത എന്നിവയുടെ വില വർധിക്കും.
അതേസമയം ഇന്ത്യയിൽ നിർമിക്കുന്ന ടിവി, ലിഥിയം ബാറ്ററികൾ എന്നിവയുടെ വില കുറയുമെന്നും ബജറ്റിൽ പറയുന്നു. മത്സ്യത്തീറ്റ, ഫിഷ് ലിപിഡ് ഓയിൽ തുടങ്ങിയവയുടെ വിലയിലും കുറവുണ്ടാകും.
വ്യാവസായിക ആവശ്യങ്ങൾക്ക് ഇറക്കുമതി ചെയ്യുന്ന റബറിന്റെ നികുതി 25 ശതമാനമായി ഉയർത്തി. ഗോൾഡ് ബാറുകളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും കസ്റ്റംസ് തീരുവ വർധിക്കും. ഇറക്കുമതി ചെയ്യുന്ന സൈക്കിളുകൾ, കളിപ്പാട്ടങ്ങൾ, ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾ, ഇമിറ്റേഷൻ ആഭരണങ്ങൾ, നാഫ്ത എന്നിവയുടെ വില വർധിക്കും.
അതേസമയം ഇന്ത്യയിൽ നിർമിക്കുന്ന ടിവി, ലിഥിയം ബാറ്ററികൾ എന്നിവയുടെ വില കുറയുമെന്നും ബജറ്റിൽ പറയുന്നു. മത്സ്യത്തീറ്റ, ഫിഷ് ലിപിഡ് ഓയിൽ തുടങ്ങിയവയുടെ വിലയിലും കുറവുണ്ടാകും.