ന്യൂഡൽഹി: ആരോഗ്യമേഖലയുടെ സമഗ്രവികസനത്തിനുള്ള പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ. അരിവാൾ രോഗം നിർമാജനം ചെയ്യുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
2047 ആകുന്പോഴേക്കും അരിവാൾ രോഗം പൂർണമായും രാജ്യത്തു നിന്നു നിർമാർജനം ചെയ്യുകയാണു പ്രധാന ലക്ഷ്യം. രോഗബാധ കണ്ടെത്തിയ ഗോത്രവർഗ മേഖലകളിലെ 40 വയസു വരെ പ്രായമുള്ളവരിൽ ഏഴു കോടിയോളം ആളുകളെ പരിശോധിക്കും.
പുതിയതായി 157 നഴ്സിംഗ് കോളജുകൾ സ്ഥാപിക്കും. 2014 മുതൽ നിലവിലുള്ള 157 മെഡിക്കൽ കോളജുകളോട് അനുബന്ധിച്ചായിരിക്കും പുതിയ നഴ്സിംഗ് കോളജുകൾ ആരംഭിക്കുക. ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണ പരിപാടികൾ ആരംഭിക്കും. ഫാർമസ്യൂട്ടിക്കൽ വ്യവസായരംഗത്ത് ഗവേഷണങ്ങൾക്കായി കൂടുതൽ നിക്ഷേപം പ്രോത്സാഹിപ്പിക്കും.
ഐസിഎംആറിൽ പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഗവേഷണ സൗകര്യം ഒരുക്കും. മെഡിക്കൽ സാങ്കേതികവിദ്യാ രംഗത്തേ കൂടുതൽ കോഴ്സുകൾ ആരംഭിക്കും. മെഡിക്കൽ ഡിവൈസസ് പ്രൊഡക്ഷൻ മേഖലയിൽ ഉൾപ്പെടെയാണ് പുതിയ കോഴ്സുകൾ ആരംഭിക്കുന്നത്.
ആരോഗ്യ മേഖലയിലെ ഗവേഷണങ്ങളിലും മറ്റും വ്യവസായരംഗത്തു നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കും. ആരോഗ്യ രംഗത്തെ ഗവേഷണങ്ങളിൽ പൊതു-സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തും.
ആയുഷ്മാൻ ഭാരത് നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷനായി 341.02 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് 200 കോടി രൂപയായിരുന്നു. ആരോഗ്യ മേഖലയ്ക്കായി ആകെ 88,956 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിനായി ആകെ വകയിരുത്തിയിരിക്കുന്ന തുക 89,155 കോടി രൂപയാണ്. ഇതിൽ 2980 കോടി ആരോഗ്യ രംഗത്തെ ഗവേഷണ പ്രവർത്തനങ്ങൾക്കായാണ്. കഴിഞ്ഞ വർഷം ഗവേഷണങ്ങൾക്കായി 3,200 കോടി രൂപ വകയിരുത്തിയിരുന്നു.
2047 ആകുന്പോഴേക്കും അരിവാൾ രോഗം പൂർണമായും രാജ്യത്തു നിന്നു നിർമാർജനം ചെയ്യുകയാണു പ്രധാന ലക്ഷ്യം. രോഗബാധ കണ്ടെത്തിയ ഗോത്രവർഗ മേഖലകളിലെ 40 വയസു വരെ പ്രായമുള്ളവരിൽ ഏഴു കോടിയോളം ആളുകളെ പരിശോധിക്കും.
പുതിയതായി 157 നഴ്സിംഗ് കോളജുകൾ സ്ഥാപിക്കും. 2014 മുതൽ നിലവിലുള്ള 157 മെഡിക്കൽ കോളജുകളോട് അനുബന്ധിച്ചായിരിക്കും പുതിയ നഴ്സിംഗ് കോളജുകൾ ആരംഭിക്കുക. ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണ പരിപാടികൾ ആരംഭിക്കും. ഫാർമസ്യൂട്ടിക്കൽ വ്യവസായരംഗത്ത് ഗവേഷണങ്ങൾക്കായി കൂടുതൽ നിക്ഷേപം പ്രോത്സാഹിപ്പിക്കും.
ഐസിഎംആറിൽ പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഗവേഷണ സൗകര്യം ഒരുക്കും. മെഡിക്കൽ സാങ്കേതികവിദ്യാ രംഗത്തേ കൂടുതൽ കോഴ്സുകൾ ആരംഭിക്കും. മെഡിക്കൽ ഡിവൈസസ് പ്രൊഡക്ഷൻ മേഖലയിൽ ഉൾപ്പെടെയാണ് പുതിയ കോഴ്സുകൾ ആരംഭിക്കുന്നത്.
ആരോഗ്യ മേഖലയിലെ ഗവേഷണങ്ങളിലും മറ്റും വ്യവസായരംഗത്തു നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കും. ആരോഗ്യ രംഗത്തെ ഗവേഷണങ്ങളിൽ പൊതു-സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തും.
ആയുഷ്മാൻ ഭാരത് നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷനായി 341.02 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് 200 കോടി രൂപയായിരുന്നു. ആരോഗ്യ മേഖലയ്ക്കായി ആകെ 88,956 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിനായി ആകെ വകയിരുത്തിയിരിക്കുന്ന തുക 89,155 കോടി രൂപയാണ്. ഇതിൽ 2980 കോടി ആരോഗ്യ രംഗത്തെ ഗവേഷണ പ്രവർത്തനങ്ങൾക്കായാണ്. കഴിഞ്ഞ വർഷം ഗവേഷണങ്ങൾക്കായി 3,200 കോടി രൂപ വകയിരുത്തിയിരുന്നു.