യാങ്കോൺ: മ്യാൻമറിലെ പട്ടാളഭരണകൂടം തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കത്തിലെന്നു റിപ്പോർട്ട്. പട്ടാളത്തിനു ഭരണത്തിലുള്ള സ്വാധീനം നിലനിർത്താൻ വേണ്ടി നടത്തുന്ന തെരഞ്ഞെടുപ്പ് സുതാര്യമായിരിക്കില്ലെന്നു നിരീക്ഷകർ മുന്നറിയിപ്പു നല്കി.
പട്ടാളം രണ്ടു വർഷം മുന്പാണ് ജനാധിപത്യ നേതാവായ ആംഗ് സാൻ സൂചി അടക്കമുള്ളവരെ തടവിലാക്കി അധികാരം പിടിച്ചത്. തുടർന്നു പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇന്നലത്തോടെ അവസാനിച്ചു. ഭരണഘടന പ്രകാരം ഇനി വോട്ടെടുപ്പു നടത്തണം.
പട്ടാളമേധാവി മിംഗ് ഓംഗ് ലെയിംഗ് തെരഞ്ഞെടുപ്പിനുള്ള തീയതി തീരുമാനിച്ചിട്ടില്ലെന്നാണു സൂചനകൾ. എന്നൽ, മത്സരിക്കാൻ ആഗ്രഹിക്കുന്ന പാർട്ടികൾ രണ്ടു മാസത്തിനകം തെരഞ്ഞെടുപ്പു കമ്മീഷനിൽ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു.
2020 നവംബറിലാണ് അവസാനമായി തെരഞ്ഞെടുപ്പു നടന്നത്. സൂചിയുടെ എൻഎൽഡി പാർട്ടി വൻ വിജയമാണു നേടിയത്. എന്നാൽ ഫെബ്രുവരി ആദ്യം പാർലമെന്റംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നതിനു തലേന്ന് പട്ടാളം അധികാരം പിടിച്ചെടുത്തു. തെരഞ്ഞെടുപ്പു സുതാര്യമല്ലെന്നു പറഞ്ഞായിരുന്നിത്.
പട്ടാളം രണ്ടു വർഷം മുന്പാണ് ജനാധിപത്യ നേതാവായ ആംഗ് സാൻ സൂചി അടക്കമുള്ളവരെ തടവിലാക്കി അധികാരം പിടിച്ചത്. തുടർന്നു പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇന്നലത്തോടെ അവസാനിച്ചു. ഭരണഘടന പ്രകാരം ഇനി വോട്ടെടുപ്പു നടത്തണം.
പട്ടാളമേധാവി മിംഗ് ഓംഗ് ലെയിംഗ് തെരഞ്ഞെടുപ്പിനുള്ള തീയതി തീരുമാനിച്ചിട്ടില്ലെന്നാണു സൂചനകൾ. എന്നൽ, മത്സരിക്കാൻ ആഗ്രഹിക്കുന്ന പാർട്ടികൾ രണ്ടു മാസത്തിനകം തെരഞ്ഞെടുപ്പു കമ്മീഷനിൽ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു.
2020 നവംബറിലാണ് അവസാനമായി തെരഞ്ഞെടുപ്പു നടന്നത്. സൂചിയുടെ എൻഎൽഡി പാർട്ടി വൻ വിജയമാണു നേടിയത്. എന്നാൽ ഫെബ്രുവരി ആദ്യം പാർലമെന്റംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നതിനു തലേന്ന് പട്ടാളം അധികാരം പിടിച്ചെടുത്തു. തെരഞ്ഞെടുപ്പു സുതാര്യമല്ലെന്നു പറഞ്ഞായിരുന്നിത്.