ഇസ്ലാമാബാദ്: പെഷവാറിലെ മോസ്കിലുണ്ടായ ചാവേർ സ്ഫോടനത്തിൽ മരണം 100 ആയെന്ന് പാക്കിസ്ഥാൻ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച ഉച്ചപ്രാർഥനാ സമയത്തുണ്ടായ ആക്രമണത്തിൽ നൂറിലധികം പേർക്കാണു പരിക്കേറ്റത്. പലരുടെയും നില ഗുരുതരമാണ്. മരിച്ചവരിൽ ഇരുപതിലധികം പോലീസുകാർ ഉൾപ്പെടുന്നു.
പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ ആക്രമണങ്ങളിലൊന്നിനു പിന്നിൽ പാക് താലിബാൻ എന്നു വിളിക്കപ്പെടുന്ന തെഹ്രിക് ഇ താലിബാൻ ആണെന്നു പറയുന്നു.
എന്നാൽ, സംഘടന ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. സംഘടനയിൽനിന്നു വേർപിരിഞ്ഞ ഒരു വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്നാണ് അവർ പറയുന്നത്. അതേസമയം, ജനരോഷം ഒഴിവാക്കാനായി മോസ്കിലും സ്കൂളിലുമൊക്കെ നടത്തുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതിരിക്കുന്നതു പാക് താലിബാന്റെ പതിവാണ്.
അതിശക്തമായ സ്ഫോടനത്തിൽ തകർന്ന മോസ്കിലെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഒന്‍പതുപേരെ ഇന്നലെ ജീവനോടെ പുറത്തെടുത്തു. 24 മൃതദേഹങ്ങളും കണ്ടെടുത്തു. സ്വയം സ്ഫോടനം നടത്തിയ ചാവേറിന്റേതെന്നു സംശയിക്കുന്ന, ഛേദിക്കപ്പെട്ട ശിരസും ഇന്നലെ കണ്ടെത്തി.
പെഷവാറിലെ അതീവസുരക്ഷാമേഖലയിൽ സ്ഥിതിചെയ്യുന്ന മോസ്കിൽ ചാവേർ കയറിക്കൂടിയത് എങ്ങനെയെന്നു കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോലീസ് ഹെഡ്ക്വാട്ടേഴ്, ഇന്റലിജൻസ്, തീവ്രവാദവിരുദ്ധ സേനാ ഓഫീസുകൾ പ്രവർത്തിക്കുന്ന മേഖലയിലാണ് മോസ്ക് സ്ഥിതിചെയ്യുന്നത്. ആക്രമണസമയത്ത് മേഖലയിൽ 400ഓളം പോലീസുണ്ടായിരുന്നുവെന്നാണ് പറയുന്നത്.
പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പെഷവാറിലെത്തി. ഇന്ത്യയും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസും ആക്രമണത്തെ അതിശക്തമായി അപലപിച്ചു.
പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ ആക്രമണങ്ങളിലൊന്നിനു പിന്നിൽ പാക് താലിബാൻ എന്നു വിളിക്കപ്പെടുന്ന തെഹ്രിക് ഇ താലിബാൻ ആണെന്നു പറയുന്നു.
എന്നാൽ, സംഘടന ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. സംഘടനയിൽനിന്നു വേർപിരിഞ്ഞ ഒരു വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്നാണ് അവർ പറയുന്നത്. അതേസമയം, ജനരോഷം ഒഴിവാക്കാനായി മോസ്കിലും സ്കൂളിലുമൊക്കെ നടത്തുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതിരിക്കുന്നതു പാക് താലിബാന്റെ പതിവാണ്.
അതിശക്തമായ സ്ഫോടനത്തിൽ തകർന്ന മോസ്കിലെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഒന്‍പതുപേരെ ഇന്നലെ ജീവനോടെ പുറത്തെടുത്തു. 24 മൃതദേഹങ്ങളും കണ്ടെടുത്തു. സ്വയം സ്ഫോടനം നടത്തിയ ചാവേറിന്റേതെന്നു സംശയിക്കുന്ന, ഛേദിക്കപ്പെട്ട ശിരസും ഇന്നലെ കണ്ടെത്തി.
പെഷവാറിലെ അതീവസുരക്ഷാമേഖലയിൽ സ്ഥിതിചെയ്യുന്ന മോസ്കിൽ ചാവേർ കയറിക്കൂടിയത് എങ്ങനെയെന്നു കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോലീസ് ഹെഡ്ക്വാട്ടേഴ്, ഇന്റലിജൻസ്, തീവ്രവാദവിരുദ്ധ സേനാ ഓഫീസുകൾ പ്രവർത്തിക്കുന്ന മേഖലയിലാണ് മോസ്ക് സ്ഥിതിചെയ്യുന്നത്. ആക്രമണസമയത്ത് മേഖലയിൽ 400ഓളം പോലീസുണ്ടായിരുന്നുവെന്നാണ് പറയുന്നത്.
പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പെഷവാറിലെത്തി. ഇന്ത്യയും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസും ആക്രമണത്തെ അതിശക്തമായി അപലപിച്ചു.