ന്യൂഡൽഹി: രാജ്യത്തെ കാർഷികമേഖല മികച്ച പ്രകടനം കാഴ്ചവച്ചുവെന്നു സാന്പത്തിക സർവേ. എന്നാൽ, കാലാവസ്ഥാ വ്യതിയാനം, കൃഷിച്ചെലവ് തുടങ്ങിയ വെല്ലുവിളികൾ മൂലം കാർഷികമേഖലയിൽ പുനഃക്രമീകരണം ആവശ്യമാണെന്നു സാന്പത്തിക സർവേ പറയുന്നു.
നാമമാത്ര കൃഷിഭൂമികൾ, കുറഞ്ഞ ഉത്പാദനം, മറച്ചുവയ്ക്കപ്പെട്ട തൊഴിലില്ലായ്മ തുടങ്ങിയവയെല്ലാം കാർഷികമേഖല നേരിടുന്ന പ്രതിസന്ധികളാണ്. രാജ്യത്തിന്റെ വളർച്ചയ്ക്കും തൊഴിൽലഭ്യതയ്ക്കും നിർണായക പങ്കു വഹിക്കുന്ന കാർഷിക മേഖലയെ ഉത്തേജിപ്പിക്കാൻ താങ്ങാവുന്നതും യഥാസമയത്തുള്ളതുമായ വായ്പാവിതരണം ആവശ്യമാണെന്നു സർവേ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ 75 ശതമാനം സ്ത്രീ തൊഴിലാളികൾ കാർഷികമേഖലയിലാണു തൊഴിലെടുക്കുന്നത്. ഭക്ഷ്യസംസ്കരണം ഉൾപ്പെടെ കാർഷികമേഖലയുമായി ബന്ധപ്പെട്ട മേഖലകളുടെ ഉന്നമനത്തിനു പ്രത്യേക ശ്രദ്ധ നല്കണമെന്ന് ഇതു വ്യക്തമാക്കുന്നു.
കഴിഞ്ഞ ആറു വർഷത്തിനിടെ കാർഷിക മേഖല 4.6 ശതമാനം വാർഷിക വളർച്ച നേടി. 2021-22 കാലത്ത് കാർഷികമേഖലയുടെ വളർച്ച മൂന്നു ശതമാനമായിരുന്നു. 2020-21ൽ 3.3 ശതമാനം വളർച്ച നേടിയിരുന്നു.
ഏതാനും വർഷങ്ങളായി കാർഷികോത്പന്ന കയറ്റുമതിയിൽ ഇന്ത്യ മുന്നേറുകയാണ്. 2021-22 സാന്പത്തികവർഷം ഇന്ത്യയിൽനിന്നുള്ള കാർഷികോത്പന്ന കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 5020 കോടി ഡോളറായിരുന്നു. മികച്ച മൺസൂൺ വർഷങ്ങളും കേന്ദ്രസർക്കാരിന്റെ വിവിധ പരിഷ്കരണങ്ങളുമാണ് ഇന്ത്യൻ കാർഷികമേഖലയുടെ വളർച്ചയ്ക്കു കാരണമായതെന്നു സർവേ പറയുന്നു.
സോയിൽ ഹെൽത്ത് കാർഡ്, മൈക്രോ ഇറിഗേഷൻ ഫണ്ട്, ഓർഗാനിക് ആൻഡ് നാച്ചുറൽ ഫാമിംഗ് തുടങ്ങിയവ കർഷകർക്കു ഗുണകരമായി. അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ട്(എഐഎഫ്), കിസാൻ റെയിൽ, ക്ളസ്റ്റർ ഡെവലപ്മെന്റ് പ്രോഗ്രാം എന്നിവയും കർഷകർക്കു പ്രയോജനം ചെയ്തുവെന്നു സർവേ പറയുന്നു. ആരോഗ്യമേഖലയിലും സർക്കാർ നേട്ടമുണ്ടാക്കിയതായി സർവേ പറയുന്നു. 2014ൽ ആരോഗ്യ മേഖലയിലെ ആകെ ചെലവിന്റെ 28.6 ശതമാനമായിരുന്നു സർക്കാരിന്റെ വിഹിതം. ഈ സാന്പത്തിക വർഷം ഇത് 40.6 ശതമാനമായി ഉയർന്നു.
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്തവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. സ്കൂളുകളിലും കോളജുകളിലും ചേരുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായി. ലിംഗസമത്വം മെച്ചപ്പെട്ടനിലയിലായെന്നു സർവേ പറയുന്നു.
ഇന്ത്യയുടെ വളർച്ചാ മുന്നേറ്റത്തിന്റെ സമഗ്ര വിലയിരുത്തലാണ് സാന്പത്തിക സർവേയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
നാമമാത്ര കൃഷിഭൂമികൾ, കുറഞ്ഞ ഉത്പാദനം, മറച്ചുവയ്ക്കപ്പെട്ട തൊഴിലില്ലായ്മ തുടങ്ങിയവയെല്ലാം കാർഷികമേഖല നേരിടുന്ന പ്രതിസന്ധികളാണ്. രാജ്യത്തിന്റെ വളർച്ചയ്ക്കും തൊഴിൽലഭ്യതയ്ക്കും നിർണായക പങ്കു വഹിക്കുന്ന കാർഷിക മേഖലയെ ഉത്തേജിപ്പിക്കാൻ താങ്ങാവുന്നതും യഥാസമയത്തുള്ളതുമായ വായ്പാവിതരണം ആവശ്യമാണെന്നു സർവേ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ 75 ശതമാനം സ്ത്രീ തൊഴിലാളികൾ കാർഷികമേഖലയിലാണു തൊഴിലെടുക്കുന്നത്. ഭക്ഷ്യസംസ്കരണം ഉൾപ്പെടെ കാർഷികമേഖലയുമായി ബന്ധപ്പെട്ട മേഖലകളുടെ ഉന്നമനത്തിനു പ്രത്യേക ശ്രദ്ധ നല്കണമെന്ന് ഇതു വ്യക്തമാക്കുന്നു.
കഴിഞ്ഞ ആറു വർഷത്തിനിടെ കാർഷിക മേഖല 4.6 ശതമാനം വാർഷിക വളർച്ച നേടി. 2021-22 കാലത്ത് കാർഷികമേഖലയുടെ വളർച്ച മൂന്നു ശതമാനമായിരുന്നു. 2020-21ൽ 3.3 ശതമാനം വളർച്ച നേടിയിരുന്നു.
ഏതാനും വർഷങ്ങളായി കാർഷികോത്പന്ന കയറ്റുമതിയിൽ ഇന്ത്യ മുന്നേറുകയാണ്. 2021-22 സാന്പത്തികവർഷം ഇന്ത്യയിൽനിന്നുള്ള കാർഷികോത്പന്ന കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 5020 കോടി ഡോളറായിരുന്നു. മികച്ച മൺസൂൺ വർഷങ്ങളും കേന്ദ്രസർക്കാരിന്റെ വിവിധ പരിഷ്കരണങ്ങളുമാണ് ഇന്ത്യൻ കാർഷികമേഖലയുടെ വളർച്ചയ്ക്കു കാരണമായതെന്നു സർവേ പറയുന്നു.
സോയിൽ ഹെൽത്ത് കാർഡ്, മൈക്രോ ഇറിഗേഷൻ ഫണ്ട്, ഓർഗാനിക് ആൻഡ് നാച്ചുറൽ ഫാമിംഗ് തുടങ്ങിയവ കർഷകർക്കു ഗുണകരമായി. അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ട്(എഐഎഫ്), കിസാൻ റെയിൽ, ക്ളസ്റ്റർ ഡെവലപ്മെന്റ് പ്രോഗ്രാം എന്നിവയും കർഷകർക്കു പ്രയോജനം ചെയ്തുവെന്നു സർവേ പറയുന്നു. ആരോഗ്യമേഖലയിലും സർക്കാർ നേട്ടമുണ്ടാക്കിയതായി സർവേ പറയുന്നു. 2014ൽ ആരോഗ്യ മേഖലയിലെ ആകെ ചെലവിന്റെ 28.6 ശതമാനമായിരുന്നു സർക്കാരിന്റെ വിഹിതം. ഈ സാന്പത്തിക വർഷം ഇത് 40.6 ശതമാനമായി ഉയർന്നു.
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്തവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. സ്കൂളുകളിലും കോളജുകളിലും ചേരുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായി. ലിംഗസമത്വം മെച്ചപ്പെട്ടനിലയിലായെന്നു സർവേ പറയുന്നു.
ഇന്ത്യയുടെ വളർച്ചാ മുന്നേറ്റത്തിന്റെ സമഗ്ര വിലയിരുത്തലാണ് സാന്പത്തിക സർവേയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.