ന്യൂഡൽഹി: മതങ്ങളുടെ പേരുകൾ ഉപയോഗിക്കുന്ന രാഷ്ട്രീയപാർട്ടികൾക്കെതിരേ ഹർജി നൽകിയ വ്യക്തിയും മതേതരവാദി ആയിരിക്കണമെന്ന് സുപ്രീംകോടതി. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്ന ആളാണ് ഹർജിക്കാരൻ എന്നു കക്ഷികൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റീസ് ബി.വി. നാഗരത്നയുടെ പ്രതികരണം. മതത്തിന്റെ പേരുകൾ ഉപയോഗിക്കുന്ന മറ്റു പാർട്ടികൾക്കും ഹർജിയിൽ കക്ഷി ചേരാമെന്നും കോടതി വ്യക്തമാക്കി.
ഹർജിക്കാരനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാർഥ പേര് ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്നാണ്. വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ അദ്ദേഹം കോടതിയിൽ നിന്നു മറച്ചുവച്ചെന്നും മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ഹർജി മുസ്ലിം എന്നു പേരു ചേർത്തുള്ള രാഷ്ട്രീയപാർട്ടികളെ ലക്ഷ്യംവച്ചുള്ളതാണെന്നു മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടി. കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജി പരിഗണിക്കുന്നതിനിടയിലാണ് ഹർജിക്കാരനെതിരെ മുസ്ലിം ലീഗിന്റെ അഭിഭാഷകർ ഗുരുതര ആരോപണം ഉന്നയിച്ചത്. മുസ്ലിം അല്ലാത്ത മതങ്ങളുടെ പേരുകൾ ഉപയോഗിക്കുന്ന രാഷ്ട്രീയപാർട്ടികളെ ഹർജിക്കാരൻ കേസിൽ കക്ഷി ചേർത്തിട്ടില്ല.
ഹിന്ദു ജാഗരണ്‍ മഞ്ച്, അകാലി ദൾ തുടങ്ങിയ പാർട്ടികളെ എന്തുകൊണ്ടാണ് കക്ഷി ചേർക്കാത്തത് എന്നും ചോദിച്ചു. തുടർന്നാണ് കേസിൽ മതത്തിന്റെ പേരുകൾ ഉപയോഗിക്കുന്ന മറ്റ് രാഷ്ട്രീയ പാർട്ടികളെയും കക്ഷിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.
മുസ്ലിംമെന്നു പേരിൽ ഉള്ളത് കാരണം ഒരു രാഷ്ട്രീയ പാർട്ടിയും മതേതര വിരുദ്ധമാകില്ലെന്ന് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിം നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജി ഭരണഘടനാ ബെഞ്ചിനു വിടണമെന്ന് പാർട്ടി അധ്യക്ഷൻ അസദുദ്ദിൻ ഒവൈസിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീടു പരിഗണിക്കാമെന്ന് ജസ്റ്റീസുമാരായ എം.ആർ. ഷാ, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മാർച്ച് 24ന് ഹർജി വീണ്ടും പരിഗണിക്കും.
ഹർജിക്കാരനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാർഥ പേര് ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്നാണ്. വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ അദ്ദേഹം കോടതിയിൽ നിന്നു മറച്ചുവച്ചെന്നും മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ഹർജി മുസ്ലിം എന്നു പേരു ചേർത്തുള്ള രാഷ്ട്രീയപാർട്ടികളെ ലക്ഷ്യംവച്ചുള്ളതാണെന്നു മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടി. കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജി പരിഗണിക്കുന്നതിനിടയിലാണ് ഹർജിക്കാരനെതിരെ മുസ്ലിം ലീഗിന്റെ അഭിഭാഷകർ ഗുരുതര ആരോപണം ഉന്നയിച്ചത്. മുസ്ലിം അല്ലാത്ത മതങ്ങളുടെ പേരുകൾ ഉപയോഗിക്കുന്ന രാഷ്ട്രീയപാർട്ടികളെ ഹർജിക്കാരൻ കേസിൽ കക്ഷി ചേർത്തിട്ടില്ല.
ഹിന്ദു ജാഗരണ്‍ മഞ്ച്, അകാലി ദൾ തുടങ്ങിയ പാർട്ടികളെ എന്തുകൊണ്ടാണ് കക്ഷി ചേർക്കാത്തത് എന്നും ചോദിച്ചു. തുടർന്നാണ് കേസിൽ മതത്തിന്റെ പേരുകൾ ഉപയോഗിക്കുന്ന മറ്റ് രാഷ്ട്രീയ പാർട്ടികളെയും കക്ഷിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.
മുസ്ലിംമെന്നു പേരിൽ ഉള്ളത് കാരണം ഒരു രാഷ്ട്രീയ പാർട്ടിയും മതേതര വിരുദ്ധമാകില്ലെന്ന് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിം നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജി ഭരണഘടനാ ബെഞ്ചിനു വിടണമെന്ന് പാർട്ടി അധ്യക്ഷൻ അസദുദ്ദിൻ ഒവൈസിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീടു പരിഗണിക്കാമെന്ന് ജസ്റ്റീസുമാരായ എം.ആർ. ഷാ, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മാർച്ച് 24ന് ഹർജി വീണ്ടും പരിഗണിക്കും.