കയ്റോ: ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റു വീണ്ടും പലസ്തീൻകാരൻ കൊല്ലപ്പെട്ടു. ഹെബ്രോണിലാണു വെടിവയ്പുണ്ടായത്. ഇതോടെ അടുത്തിടെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 35 ആയി.
ഇസ്രയേലിൽ 19 പേർ കൊല്ലപ്പെട്ട ആക്രമണമാണു സമീപകാല സംഘർഷത്തിനു കാരണം. ഇതിനു പിന്നാലെ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സൈന്യം പരിശോധന നടത്തി ആക്രമികളെ പിടികൂടുകയും ചിലരെ വധിക്കുകയും ചെയ്തു. അടുത്തിടെ അധികാരമേറ്റ നെതന്യാഹു സർക്കാർ പലസ്തീനികൾക്കെതിരേ കർശന നിലപാടാണു സ്വീകരിച്ചിട്ടുള്ളത്.
ഇരുരാജ്യങ്ങളും സംഘർഷങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് യുഎസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആവശ്യപ്പെട്ടു. ജറുസലേമിലും വെസ്റ്റ് ബാങ്കിലും സന്ദർശനം നടത്താനിരിക്കേയാണു ബ്ലിങ്കന്റെ അഭ്യർഥന.
ഇസ്രയേലിൽ 19 പേർ കൊല്ലപ്പെട്ട ആക്രമണമാണു സമീപകാല സംഘർഷത്തിനു കാരണം. ഇതിനു പിന്നാലെ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സൈന്യം പരിശോധന നടത്തി ആക്രമികളെ പിടികൂടുകയും ചിലരെ വധിക്കുകയും ചെയ്തു. അടുത്തിടെ അധികാരമേറ്റ നെതന്യാഹു സർക്കാർ പലസ്തീനികൾക്കെതിരേ കർശന നിലപാടാണു സ്വീകരിച്ചിട്ടുള്ളത്.
ഇരുരാജ്യങ്ങളും സംഘർഷങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് യുഎസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആവശ്യപ്പെട്ടു. ജറുസലേമിലും വെസ്റ്റ് ബാങ്കിലും സന്ദർശനം നടത്താനിരിക്കേയാണു ബ്ലിങ്കന്റെ അഭ്യർഥന.