ഭൂവനേശ്വര്‍: ഒഡീഷയിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രി നബ കിഷോര്‍ ദാസിനെ വെടിവച്ചുകൊന്ന കേസിൽ പിടിയിലായ എഎസ്ഐ ഗോപാല്‍ ദാസ് മാനസികപ്രശ്നങ്ങള്‍ക്കു ചികിത്സതേടിയിരുന്നുവെന്ന് മാനസികാരോഗ്യവിദഗ്ധൻ.
ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മാനസികാവസ്ഥയാണ് ഗോപാൽദാസിനെന്ന് ബെര്‍ഹാംപുരിലെ എംകെസിജി മെഡിക്കല്‍ കോളജ് മനശാസ്ത്രവിഭാഗം തലവന്‍ ഡോ. ചന്ദ്രശേഖര്‍ ത്രിപാഠി സ്ഥിരീകരിച്ചു.
എട്ടുപത്തുവര്‍ഷം മുമ്പാണ് ഇയാൾ ആദ്യം ചികിത്സതേടിയെത്തിയത്. പെട്ടെന്ന് ദേഷ്യംവരുന്നതുൾപ്പെടെയായിരുന്നു പ്രശ്നം. മരുന്നുകള്‍ മുടങ്ങാതെ കഴിച്ചിരുന്നോ എന്നതിൽ വ്യക്തതയില്ല. മരുന്നു മുടങ്ങിയാൽ രോഗലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടും. ഒരുവര്‍ഷം മുമ്പാണ് രോഗി ഏറ്റവുമൊടുവിൽ തന്നെ സന്ദർശിച്ചതെന്നും ഡോ. ചന്ദ്രശേഖർ ത്രിപാഠി ഓർമിക്കുന്നു.
ഭര്‍ത്താവ് മാനസികപ്രശ്നങ്ങള്‍ക്കു ചികിത്സ തേടിയിരുന്നുവെന്ന് ദാസിന്റെ ഭാര്യ ജയന്തി സ്ഥിരീകരിച്ചു. നാനൂറ് കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് ജോലി ചെയ്യുന്നതിനാല്‍ മരുന്ന് മുടങ്ങിയിരുന്നോ എന്നു വ്യക്തമല്ലെന്നും അവർ പറഞ്ഞു.
മന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്തുള്ള ക്രമസമാധാന ചുമതലയാണ് ദാസിനുണ്ടായിരുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. മന്ത്രിയെ ആക്രമിക്കുന്നതിന് 50 മീറ്റര്‍ അകലെ ബൈക്ക് പാര്‍ക്കുചെയ്തിരുന്നു.
ജനക്കൂട്ടത്തിനിടയിൽനിന്ന് രണ്ടുതവണ വെടിയുതിര്‍ത്തുവെങ്കിലും ഒരെണ്ണം മാത്രമാണ് മന്ത്രിയുടെ ദേഹത്തുകൊണ്ടത്. പിന്നാലെ ആകാശത്തേക്ക് നിറയൊഴിച്ച് രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമിച്ചു. ഇതിനിടെ ജനക്കൂട്ടവും മറ്റു പോലീസുകാരും ചേര്‍ന്നു കീഴടക്കുകയായിരുന്നു.
ഗഞ്ചം ജില്ലയിലെ ജലേശ്വര്കാന്തി സ്വദേശിയാണ് ഗോപാൽദാസ്. ബെര്‍ഹാംപൂരില്‍ പോലീസ് കോണ്‍സ്റ്റബിളായാണ് ഔദ്യോഗികജീവിതം തുടങ്ങിയത്. 12 വര്‍ഷം മുമ്പാണ് ഝാര്സുഗുഡയിലേക്കു സ്ഥലംമാറ്റം കിട്ടിയത്. ബ്രജ്രാജ്നഗറിലെ പോലീസ് ഔട്ട്പോസ്റ്റിന്റെ ചുമതല ലഭിച്ചതോടെയാണു ലൈസന്‍സുള്ള തോക്ക് ഇയാൾക്ക് അനുവദിച്ചതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അന്വേഷണത്തിന് ഏഴംഗസംഘം
ഭൂവനേശ്വർ: ഒഡീഷയിൽ മന്ത്രി നബ കിഷോർ ദാസിനുനേരേ പോലീസ് ഉദ്യോഗസ്ഥർ വെടിവച്ചത് എന്തിനെന്നതിൽ അന്വേഷണസംഘത്തിന് ഇനിയും വ്യക്തതയില്ല. ഒഡീഷ പോലീസിന്റെ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. സൈബര്‍ വിദദ്ധരുള്പ്പെടെ ഏഴംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
മാനസിക പ്രശ്നങ്ങളുള്ള ജീവനക്കാരന് സര്‍വീസ് റിവോള്‍വര്‍ ഉള്‍പ്പെടെ അനുവദിച്ചത് പോലീസിന്റെ വീഴ്ചയായി കണക്കാക്കുന്നു. ഇതുള്‍പ്പെടെ അന്വേഷണ പരിധിയില്‍ വന്നേക്കും.
ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മാനസികാവസ്ഥയാണ് ഗോപാൽദാസിനെന്ന് ബെര്‍ഹാംപുരിലെ എംകെസിജി മെഡിക്കല്‍ കോളജ് മനശാസ്ത്രവിഭാഗം തലവന്‍ ഡോ. ചന്ദ്രശേഖര്‍ ത്രിപാഠി സ്ഥിരീകരിച്ചു.
എട്ടുപത്തുവര്‍ഷം മുമ്പാണ് ഇയാൾ ആദ്യം ചികിത്സതേടിയെത്തിയത്. പെട്ടെന്ന് ദേഷ്യംവരുന്നതുൾപ്പെടെയായിരുന്നു പ്രശ്നം. മരുന്നുകള്‍ മുടങ്ങാതെ കഴിച്ചിരുന്നോ എന്നതിൽ വ്യക്തതയില്ല. മരുന്നു മുടങ്ങിയാൽ രോഗലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടും. ഒരുവര്‍ഷം മുമ്പാണ് രോഗി ഏറ്റവുമൊടുവിൽ തന്നെ സന്ദർശിച്ചതെന്നും ഡോ. ചന്ദ്രശേഖർ ത്രിപാഠി ഓർമിക്കുന്നു.
ഭര്‍ത്താവ് മാനസികപ്രശ്നങ്ങള്‍ക്കു ചികിത്സ തേടിയിരുന്നുവെന്ന് ദാസിന്റെ ഭാര്യ ജയന്തി സ്ഥിരീകരിച്ചു. നാനൂറ് കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് ജോലി ചെയ്യുന്നതിനാല്‍ മരുന്ന് മുടങ്ങിയിരുന്നോ എന്നു വ്യക്തമല്ലെന്നും അവർ പറഞ്ഞു.
മന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്തുള്ള ക്രമസമാധാന ചുമതലയാണ് ദാസിനുണ്ടായിരുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. മന്ത്രിയെ ആക്രമിക്കുന്നതിന് 50 മീറ്റര്‍ അകലെ ബൈക്ക് പാര്‍ക്കുചെയ്തിരുന്നു.
ജനക്കൂട്ടത്തിനിടയിൽനിന്ന് രണ്ടുതവണ വെടിയുതിര്‍ത്തുവെങ്കിലും ഒരെണ്ണം മാത്രമാണ് മന്ത്രിയുടെ ദേഹത്തുകൊണ്ടത്. പിന്നാലെ ആകാശത്തേക്ക് നിറയൊഴിച്ച് രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമിച്ചു. ഇതിനിടെ ജനക്കൂട്ടവും മറ്റു പോലീസുകാരും ചേര്‍ന്നു കീഴടക്കുകയായിരുന്നു.
ഗഞ്ചം ജില്ലയിലെ ജലേശ്വര്കാന്തി സ്വദേശിയാണ് ഗോപാൽദാസ്. ബെര്‍ഹാംപൂരില്‍ പോലീസ് കോണ്‍സ്റ്റബിളായാണ് ഔദ്യോഗികജീവിതം തുടങ്ങിയത്. 12 വര്‍ഷം മുമ്പാണ് ഝാര്സുഗുഡയിലേക്കു സ്ഥലംമാറ്റം കിട്ടിയത്. ബ്രജ്രാജ്നഗറിലെ പോലീസ് ഔട്ട്പോസ്റ്റിന്റെ ചുമതല ലഭിച്ചതോടെയാണു ലൈസന്‍സുള്ള തോക്ക് ഇയാൾക്ക് അനുവദിച്ചതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അന്വേഷണത്തിന് ഏഴംഗസംഘം
ഭൂവനേശ്വർ: ഒഡീഷയിൽ മന്ത്രി നബ കിഷോർ ദാസിനുനേരേ പോലീസ് ഉദ്യോഗസ്ഥർ വെടിവച്ചത് എന്തിനെന്നതിൽ അന്വേഷണസംഘത്തിന് ഇനിയും വ്യക്തതയില്ല. ഒഡീഷ പോലീസിന്റെ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. സൈബര്‍ വിദദ്ധരുള്പ്പെടെ ഏഴംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
മാനസിക പ്രശ്നങ്ങളുള്ള ജീവനക്കാരന് സര്‍വീസ് റിവോള്‍വര്‍ ഉള്‍പ്പെടെ അനുവദിച്ചത് പോലീസിന്റെ വീഴ്ചയായി കണക്കാക്കുന്നു. ഇതുള്‍പ്പെടെ അന്വേഷണ പരിധിയില്‍ വന്നേക്കും.