ന്യൂഡൽഹി: കോവിഡ് കാലത്ത് ഉന്നതവിദ്യാഭ്യാസ രംഗത്തെ സമസ്ത മേഖലയിലും വൻ ഉണർവുണ്ടായെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. 2020-21-ലെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ദേശീയ സർവേ അനുസരിച്ച് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2020-21 അധ്യയന വർഷം പ്രവേശനം നേടിയത് 4.14 കോടി വിദ്യാർഥികളാണ്.
ആദ്യമായാണ് പ്രവേശനം നേടുന്നവരുടെ എണ്ണം നാലുകോടി കടക്കുന്നത്. ഇതിൽ രണ്ടു കോടി പേർ പെണ്‍കുട്ടികളാണ്. പ്രവേശനത്തിൽ 2019-20-നെ അപേക്ഷിച്ച് 7.5 ശതമാനത്തിന്റെ വർധയാണുണ്ടായത്. സംവരണവിഭാഗങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ പേർ പ്രവേശനം നേടിയത് കർണാടക, തെലുങ്കാന, കേരളം, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, തമിഴ്നാട് എന്നിവിടങ്ങളിലാണ്.
ആദ്യമായാണ് പ്രവേശനം നേടുന്നവരുടെ എണ്ണം നാലുകോടി കടക്കുന്നത്. ഇതിൽ രണ്ടു കോടി പേർ പെണ്‍കുട്ടികളാണ്. പ്രവേശനത്തിൽ 2019-20-നെ അപേക്ഷിച്ച് 7.5 ശതമാനത്തിന്റെ വർധയാണുണ്ടായത്. സംവരണവിഭാഗങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ പേർ പ്രവേശനം നേടിയത് കർണാടക, തെലുങ്കാന, കേരളം, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, തമിഴ്നാട് എന്നിവിടങ്ങളിലാണ്.