ന്യൂഡൽഹി: റബറിന്റെ വിലയിടിവുമൂലം പട്ടിണിയിലേക്കു നീങ്ങുന്ന കർഷകരെ രക്ഷിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നു കേരള കോണ്‍ഗ്രസ് -എം ചെയർമാൻ ജോസ് കെ.മാണി പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടു. ഉത്പാദന ചെലവിന് ആനുപാതികമായി റബറിനു കിലോയ്ക്ക് 250 രൂപയെങ്കിലും കർഷകനു ലഭിക്കണം.
നിലവിൽ സംസ്ഥാനസർക്കാർ 170 രൂപ നൽകുന്ന വിലസ്ഥിരതാ ഫണ്ട് 250 രൂപയായി വർധിപ്പിക്കുന്നതിനു കേന്ദ്രസഹായം ലഭ്യമാക്കണം. വിദേശത്തുനിന്നു യാതൊരു ഉപാധിയുമില്ലാതെ യഥേഷ്ടം റബർ ഇറക്കുമതി ചെയ്യാൻ നൽകിയ അനുമതി അടിയന്തരമായി നിർത്തലാക്കണം.
സ്വാഭാവിക റബർ വില 150 രൂപയിൽ താഴെ കൂപ്പു കുത്തുവാൻ ഉണ്ടായ പ്രധാന കാരണം രാജ്യത്തെ അനിയന്ത്രിതമായ ഇറക്കുമതിയാണ്. ഇറക്കുമതിയിലൂടെ കേന്ദ്രസർക്കാരിന് ലഭിച്ച കോടിക്കണക്കിന് രൂപയുടെ ഇറക്കുമതി ചുങ്കം റബർ കർഷകർക്ക് തിരിച്ച് നൽകണം.
സ്വാഭാവിക റബറിന്റെ വിലത്തകർച്ച തുടർന്നാൽ റബർ കൃഷി ഉപേക്ഷിക്കുവാൻ കർഷകർ നിർബന്ധിതരാകുമെന്നും ഇതു രാജ്യത്തിന്റെ സന്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.
കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ബഫർസോണ്‍ വനാതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ വനത്തിനുള്ളിലേക്ക് വരും വിധം നിജപ്പെടുത്തണം. ഇതിന് ആധാരമായ വസ്തുതകൾ സുപ്രീംകോടതി നിയോഗിച്ച എംപവേർഡ് കമ്മറ്റി മുന്‍പാകെ രേഖാമൂലം കേരളാ കോണ്‍ഗ്രസ് (എം) ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ജോസ് കെ. മാണി യോഗത്തിൽ അറിയിച്ചു.
കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എംപിയും യോഗത്തിൽ പങ്കെടുത്തു.
നിലവിൽ സംസ്ഥാനസർക്കാർ 170 രൂപ നൽകുന്ന വിലസ്ഥിരതാ ഫണ്ട് 250 രൂപയായി വർധിപ്പിക്കുന്നതിനു കേന്ദ്രസഹായം ലഭ്യമാക്കണം. വിദേശത്തുനിന്നു യാതൊരു ഉപാധിയുമില്ലാതെ യഥേഷ്ടം റബർ ഇറക്കുമതി ചെയ്യാൻ നൽകിയ അനുമതി അടിയന്തരമായി നിർത്തലാക്കണം.
സ്വാഭാവിക റബർ വില 150 രൂപയിൽ താഴെ കൂപ്പു കുത്തുവാൻ ഉണ്ടായ പ്രധാന കാരണം രാജ്യത്തെ അനിയന്ത്രിതമായ ഇറക്കുമതിയാണ്. ഇറക്കുമതിയിലൂടെ കേന്ദ്രസർക്കാരിന് ലഭിച്ച കോടിക്കണക്കിന് രൂപയുടെ ഇറക്കുമതി ചുങ്കം റബർ കർഷകർക്ക് തിരിച്ച് നൽകണം.
സ്വാഭാവിക റബറിന്റെ വിലത്തകർച്ച തുടർന്നാൽ റബർ കൃഷി ഉപേക്ഷിക്കുവാൻ കർഷകർ നിർബന്ധിതരാകുമെന്നും ഇതു രാജ്യത്തിന്റെ സന്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.
കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ബഫർസോണ്‍ വനാതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ വനത്തിനുള്ളിലേക്ക് വരും വിധം നിജപ്പെടുത്തണം. ഇതിന് ആധാരമായ വസ്തുതകൾ സുപ്രീംകോടതി നിയോഗിച്ച എംപവേർഡ് കമ്മറ്റി മുന്‍പാകെ രേഖാമൂലം കേരളാ കോണ്‍ഗ്രസ് (എം) ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ജോസ് കെ. മാണി യോഗത്തിൽ അറിയിച്ചു.
കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എംപിയും യോഗത്തിൽ പങ്കെടുത്തു.