ലണ്ടൻ: ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് നദീം സഹാവിയെ പുറത്താക്കിയതായി പ്രധാനമന്ത്രി ഋഷി സുനാക് അറിയിച്ചു. നികുതി ഒടുക്കലുമായി ബന്ധപ്പെട്ട സഹാവിയുടെ നടപടികൾ മന്ത്രിതലചട്ടങ്ങളുടെ കടുത്ത ലംഘനമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
നികുതി വകുപ്പിന്റെ അന്വേഷണം നേരിട്ടതിനെക്കുറിച്ചും പിഴ ഒടുക്കിയതിനെക്കുറിച്ചും സഹാവി പാർട്ടി നേതൃത്വത്തോടു കളവു പറഞ്ഞതായി ഋഷി സുനാക് അന്വേഷണത്തിനു നിയോഗിച്ച ലോറി മാഗ്നസ് കണ്ടെത്തുകയായിരുന്നു. പ്രധാനമന്ത്രിയാകാനുള്ള ഋഷിയുടെ നീക്കങ്ങളെ പിന്തുണച്ചിരുന്നയാളാണ് ഇറാക്കി വംശജനായ സഹാവി.
സുനാക് പ്രധാനമന്ത്രിപദം ഏറ്റെടുത്ത ഒക്ടോബറിലാണ് അദ്ദേഹത്തെ പാർട്ടി ചെയർമാനാക്കിയത്. വകുപ്പില്ലാ മന്ത്രിപദവിയും നല്കിയിരുന്നു. ഇരു പദവികളിൽനിന്നും നീക്കംചെയ്തതായാണ് അറിയിപ്പ്.
നികുതി വകുപ്പിന്റെ അന്വേഷണം നേരിട്ടതിനെക്കുറിച്ചും പിഴ ഒടുക്കിയതിനെക്കുറിച്ചും സഹാവി പാർട്ടി നേതൃത്വത്തോടു കളവു പറഞ്ഞതായി ഋഷി സുനാക് അന്വേഷണത്തിനു നിയോഗിച്ച ലോറി മാഗ്നസ് കണ്ടെത്തുകയായിരുന്നു. പ്രധാനമന്ത്രിയാകാനുള്ള ഋഷിയുടെ നീക്കങ്ങളെ പിന്തുണച്ചിരുന്നയാളാണ് ഇറാക്കി വംശജനായ സഹാവി.
സുനാക് പ്രധാനമന്ത്രിപദം ഏറ്റെടുത്ത ഒക്ടോബറിലാണ് അദ്ദേഹത്തെ പാർട്ടി ചെയർമാനാക്കിയത്. വകുപ്പില്ലാ മന്ത്രിപദവിയും നല്കിയിരുന്നു. ഇരു പദവികളിൽനിന്നും നീക്കംചെയ്തതായാണ് അറിയിപ്പ്.