പ്രേഗ്: ചെക്ക് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി മുൻ നാറ്റോ ജനറൽ പീറ്റർ പാവൽ തെരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രധാനമന്ത്രിയായ ആന്ദ്രേ ബാബിസിനെയാണു തോൽപ്പിച്ചത്. രണ്ടാംഘട്ട വോട്ടെടുപ്പിൽ പാവലിന് 57.6 ശതമാനം വോട്ടു ലഭിച്ചു. പ്രസിഡന്റ് പദവിയിൽ രണ്ടുവട്ടം പൂർത്തിയാക്കിയ മിലോസ് സീമാന്റെ പകരക്കാരനായിട്ടാണു പാവൽ ചുമതലയേൽക്കുക.
ഉദാര ജനാധിപത്യവാദം പിന്തുടരുന്ന പാവലും വലതുപക്ഷനിലപാടുകാരനായ ബാബിസും തമ്മിലുള്ള പോരാട്ടം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും അനുഭാവിയായ പാവൽ, റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നു കൂടുതൽ ആയുധങ്ങൾ നല്കണമെന്നും വാദിക്കുന്നു.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി മുതലായവർ പാവലിനെ അഭിനന്ദനം അറിയിച്ചു. തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ സ്ലൊവാക്യൻ പ്രസിഡന്റ് സുസാന കാപുറ്റോവ പ്രാഗിൽ പാവലിനൊപ്പം വേദിയിലെത്തുകയുണ്ടായി. ചെക്ക് റിപ്പബ്ലിക്കൻ പ്രസിഡന്റ് പദവി ആലങ്കാരികം മാത്രമാണ്.
ഉദാര ജനാധിപത്യവാദം പിന്തുടരുന്ന പാവലും വലതുപക്ഷനിലപാടുകാരനായ ബാബിസും തമ്മിലുള്ള പോരാട്ടം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും അനുഭാവിയായ പാവൽ, റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നു കൂടുതൽ ആയുധങ്ങൾ നല്കണമെന്നും വാദിക്കുന്നു.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി മുതലായവർ പാവലിനെ അഭിനന്ദനം അറിയിച്ചു. തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ സ്ലൊവാക്യൻ പ്രസിഡന്റ് സുസാന കാപുറ്റോവ പ്രാഗിൽ പാവലിനൊപ്പം വേദിയിലെത്തുകയുണ്ടായി. ചെക്ക് റിപ്പബ്ലിക്കൻ പ്രസിഡന്റ് പദവി ആലങ്കാരികം മാത്രമാണ്.