ന്യൂഡൽഹി: രാഷ്ട്രപതിഭവനിലെ ഉദ്യാനമായ മുഗൾ ഗാർഡൻ ഇനി അമൃത് ഉദ്യാൻ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവ് ആഘോഷ പരിപാടികളുടെ ഭാഗമായാണു പുനർനാമകരണം.
രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം നിർവഹിക്കുന്നതിനു പിന്നാലെ 31 മുതൽ മാർച്ച് 26 വരെ അമൃത് ഉദ്യാൻ പൊതുജനങ്ങൾക്കു സന്ദർശിക്കാം.
രാഷ്ട്രപതിഭവനു സമീപത്തായി 15 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന അമൃത് ഉദ്യാൻ കാഷ്മീരിലെ മുഗൾ ഗാർഡൻസിന്റെ മാതൃകയിൽ ബ്രിട്ടീഷ് ആർക്കിടെക്റ്റ് എഡ്വിൻ ലൂട്യൻസാണു രൂപകല്പന ചെയ്തത്. സെൻട്രൽ വിസ്ത പദ്ധതി പൂർത്തിയാക്കിയ ഘട്ടത്തിൽ റിപ്പബ്ലിക് ദിന പരേഡുകൾ ഉൾപ്പെടെ നടക്കുന്ന രാജ്പഥിന്റെ പേര് കർത്തവ്യപഥ് എന്നു മാറ്റിയിരുന്നു.
രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം നിർവഹിക്കുന്നതിനു പിന്നാലെ 31 മുതൽ മാർച്ച് 26 വരെ അമൃത് ഉദ്യാൻ പൊതുജനങ്ങൾക്കു സന്ദർശിക്കാം.
രാഷ്ട്രപതിഭവനു സമീപത്തായി 15 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന അമൃത് ഉദ്യാൻ കാഷ്മീരിലെ മുഗൾ ഗാർഡൻസിന്റെ മാതൃകയിൽ ബ്രിട്ടീഷ് ആർക്കിടെക്റ്റ് എഡ്വിൻ ലൂട്യൻസാണു രൂപകല്പന ചെയ്തത്. സെൻട്രൽ വിസ്ത പദ്ധതി പൂർത്തിയാക്കിയ ഘട്ടത്തിൽ റിപ്പബ്ലിക് ദിന പരേഡുകൾ ഉൾപ്പെടെ നടക്കുന്ന രാജ്പഥിന്റെ പേര് കർത്തവ്യപഥ് എന്നു മാറ്റിയിരുന്നു.