ജമ്മു കാഷ്മീരിൽനിന്ന് ജോർജ് കള്ളിവയലിൽ
പുൽവാമയിലെ ധീരരക്തസാക്ഷികൾക്കു പ്രണാമമർപ്പിച്ചു രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജമ്മുവിൽനിന്നു കാഷ്മീരിൽ. സുരക്ഷാവീഴ്ചയെ തുടർന്നു നിർത്തിവച്ച പദയാത്ര ഇന്നലെ രാവിലെ അനന്ത്നാഗ് ജില്ലയിലെ അവന്തിപുരയിൽ നിന്നു തിതല സുരക്ഷയോടെയാണു പുനരാരംഭിച്ചത്. ദേശീയപാതയിൽ പുൽവാമ ആക്രമണം നടന്ന സ്ഥലത്ത് രാഹുൽ ഗാന്ധി രക്തസാക്ഷികൾക്കു പുഷ്പാർച്ചന നടത്തി.
ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള, സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വദ്ര എന്നിവർ അടക്കം ആയിരങ്ങൾ രാഹുലിനൊപ്പം ജോഡോ യാത്രയിൽ ഇന്നലെ പങ്കുചേർന്നു.
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റ് മെഹബൂബ മുഫ്തി, മകൾ ഇൽതിജ, അമ്മ എന്നിവർ ദക്ഷിണകാഷ്മീരിലെ ചെർസൂ അവന്തിപോരയ്ക്കു സമീപമാണു യാത്രയിൽ ചേർന്നത്. ഇന്നലെ യാത്ര സമാപിക്കുന്നതിന് ഏതാനും കിലോമീറ്റർ അകലെ ലേത്പോര വരെ രാഹുൽ ഗാന്ധിക്കൊപ്പം മെഹബൂബ നടന്നു. ലേത്പോറയിൽ കോണ്ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയും യാത്രയിൽ പങ്കെടുത്തു.
കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇന്നലെ യാത്ര തുടങ്ങിയത്. സിആർപിഎഫ്, കരസേനയുടെ രാഷ്ട്രീയ റൈഫിൾസ്, ജമ്മു കാഷ്മീർ പോലീസ് എന്നിവരുടെ സംഘം രാഹുൽ, കെ.സി. വേണുഗോപാൽ, ജയറാം രമേശ് അടക്കമുള്ള നേതാക്കൾക്കു സുരക്ഷയൊരുക്കി. പാതയോരത്തു തടിച്ചുകൂടിയ ജനങ്ങൾ പക്ഷേ സുരക്ഷാവലയം വകവയ്ക്കാതെ രാഹുലിന് അഭിവാദ്യം അർപ്പിച്ചു. ജോഡോ യാത്രയെ സ്വീകരിക്കാൻ നിരവധി കോണ്ഗ്രസ് പ്രവർത്തകരും കാത്തുനിന്നിരുന്നു.
വെള്ളിയാഴ്ച ബനിഹാലിലാണ് നാഷണൽ കോണ്ഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള ജോഡോ യാത്രയിൽ രാഹുലിനെ അനുഗമിച്ചത്. പ്രായഭേദമന്യേ ജമ്മു കാഷ്മീരിലെ ജനങ്ങൾ ഐക്യത്തിനായി ജോഡോ യാത്രയിൽ അണിനിരന്നതിൽ സന്തോഷമുണ്ടെന്ന് ഒമർ ദീപികയോടു പറഞ്ഞു. ബിജെപി അനുകൂല മാധ്യമങ്ങൾ തിരസ്കരിച്ചാലും രാഹുലിന്റെ പദയാത്രയിലെ ജനപങ്കാളിത്തം ഐക്യത്തിനുവേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
പിന്നിട്ടത് 4,080 കിലോമീറ്റർ; ജോഡോ യാത്ര സമാപനം നാളെ
ഭാരത് ജോഡോ യാത്ര 4,080 കിലോമീറ്റർ പിന്നിട്ടു. നാളെ ശ്രീനഗറിൽ സമാപിക്കും. ശ്രീനഗറിൽ രാവിലെ ദേശീയപതാക ഉയർത്തിയ ശേഷം നഗരത്തിലെ നെഹ്റു പാർക്കിൽ സംഘടിപ്പിച്ചിരിക്കുന്ന റാലിയിൽ രാഹുൽ പ്രസംഗിക്കും.
കനത്ത സുരക്ഷാക്രമീകരണങ്ങളെ അവഗണിച്ച് ജമ്മു കാഷ്മീരിൽ ആയിരങ്ങൾ പദയാത്രയിൽ പങ്കെടുത്തതു ശുഭസൂചനയാണെന്ന് കെ.സി. വേണുഗോപാലും ജയറാം രമേശും പറഞ്ഞു.
രാജ്യത്തെ 75 ജില്ലകളിൽ സഞ്ചരിച്ച ഭാരത് ജോഡോ യാത്രയ്ക്കു രാജ്യത്താകെ വലിയ സ്വീകരണമാണു കിട്ടിയതെന്നു ജയ്റാം അദ്ദേഹം പറഞ്ഞു.
ശുദ്ധവായു ശ്വസിച്ചെന്ന് മെഹബൂബ
കാഷ്മീരിൽ ശുദ്ധവായു ശ്വസിക്കാൻ കിട്ടിയതിനു തുല്യമാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെന്നു മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. 2019ന് ശേഷം ആദ്യമായാണു കാഷ്മീരികൾ ഇത്ര കൂട്ടമായി വീടുകളിൽനിന്നു പുറത്തിറങ്ങുന്നത്. രാഹുലിനോടൊപ്പം നടക്കാൻ സാധിച്ചതു മികച്ച അനുഭവമായിരുന്നുവെന്നും മുഫ്തി പറഞ്ഞു.
പദയാത്ര ജമ്മു കാഷ്മീരിലൂടെ മുന്നേറിയതു ചരിത്രനിമിഷമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്യാൻ ആയിരക്കണക്കിനു കാഷ്മീരികൾ രംഗത്തെത്തിയതു രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരുടെ കണ്ണു തുറപ്പിക്കുന്നതാണെന്ന് യാത്രയിൽ പങ്കാളികളായ അനിൽ ബോസ്, ചാണ്ടി ഉമ്മൻ, ഷീബ രാമചന്ദ്രൻ എന്നിവർ പറഞ്ഞു.
പുൽവാമയിലെ ധീരരക്തസാക്ഷികൾക്കു പ്രണാമമർപ്പിച്ചു രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജമ്മുവിൽനിന്നു കാഷ്മീരിൽ. സുരക്ഷാവീഴ്ചയെ തുടർന്നു നിർത്തിവച്ച പദയാത്ര ഇന്നലെ രാവിലെ അനന്ത്നാഗ് ജില്ലയിലെ അവന്തിപുരയിൽ നിന്നു തിതല സുരക്ഷയോടെയാണു പുനരാരംഭിച്ചത്. ദേശീയപാതയിൽ പുൽവാമ ആക്രമണം നടന്ന സ്ഥലത്ത് രാഹുൽ ഗാന്ധി രക്തസാക്ഷികൾക്കു പുഷ്പാർച്ചന നടത്തി.
ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള, സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വദ്ര എന്നിവർ അടക്കം ആയിരങ്ങൾ രാഹുലിനൊപ്പം ജോഡോ യാത്രയിൽ ഇന്നലെ പങ്കുചേർന്നു.
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റ് മെഹബൂബ മുഫ്തി, മകൾ ഇൽതിജ, അമ്മ എന്നിവർ ദക്ഷിണകാഷ്മീരിലെ ചെർസൂ അവന്തിപോരയ്ക്കു സമീപമാണു യാത്രയിൽ ചേർന്നത്. ഇന്നലെ യാത്ര സമാപിക്കുന്നതിന് ഏതാനും കിലോമീറ്റർ അകലെ ലേത്പോര വരെ രാഹുൽ ഗാന്ധിക്കൊപ്പം മെഹബൂബ നടന്നു. ലേത്പോറയിൽ കോണ്ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയും യാത്രയിൽ പങ്കെടുത്തു.
കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇന്നലെ യാത്ര തുടങ്ങിയത്. സിആർപിഎഫ്, കരസേനയുടെ രാഷ്ട്രീയ റൈഫിൾസ്, ജമ്മു കാഷ്മീർ പോലീസ് എന്നിവരുടെ സംഘം രാഹുൽ, കെ.സി. വേണുഗോപാൽ, ജയറാം രമേശ് അടക്കമുള്ള നേതാക്കൾക്കു സുരക്ഷയൊരുക്കി. പാതയോരത്തു തടിച്ചുകൂടിയ ജനങ്ങൾ പക്ഷേ സുരക്ഷാവലയം വകവയ്ക്കാതെ രാഹുലിന് അഭിവാദ്യം അർപ്പിച്ചു. ജോഡോ യാത്രയെ സ്വീകരിക്കാൻ നിരവധി കോണ്ഗ്രസ് പ്രവർത്തകരും കാത്തുനിന്നിരുന്നു.
വെള്ളിയാഴ്ച ബനിഹാലിലാണ് നാഷണൽ കോണ്ഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള ജോഡോ യാത്രയിൽ രാഹുലിനെ അനുഗമിച്ചത്. പ്രായഭേദമന്യേ ജമ്മു കാഷ്മീരിലെ ജനങ്ങൾ ഐക്യത്തിനായി ജോഡോ യാത്രയിൽ അണിനിരന്നതിൽ സന്തോഷമുണ്ടെന്ന് ഒമർ ദീപികയോടു പറഞ്ഞു. ബിജെപി അനുകൂല മാധ്യമങ്ങൾ തിരസ്കരിച്ചാലും രാഹുലിന്റെ പദയാത്രയിലെ ജനപങ്കാളിത്തം ഐക്യത്തിനുവേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
പിന്നിട്ടത് 4,080 കിലോമീറ്റർ; ജോഡോ യാത്ര സമാപനം നാളെ
ഭാരത് ജോഡോ യാത്ര 4,080 കിലോമീറ്റർ പിന്നിട്ടു. നാളെ ശ്രീനഗറിൽ സമാപിക്കും. ശ്രീനഗറിൽ രാവിലെ ദേശീയപതാക ഉയർത്തിയ ശേഷം നഗരത്തിലെ നെഹ്റു പാർക്കിൽ സംഘടിപ്പിച്ചിരിക്കുന്ന റാലിയിൽ രാഹുൽ പ്രസംഗിക്കും.
കനത്ത സുരക്ഷാക്രമീകരണങ്ങളെ അവഗണിച്ച് ജമ്മു കാഷ്മീരിൽ ആയിരങ്ങൾ പദയാത്രയിൽ പങ്കെടുത്തതു ശുഭസൂചനയാണെന്ന് കെ.സി. വേണുഗോപാലും ജയറാം രമേശും പറഞ്ഞു.
രാജ്യത്തെ 75 ജില്ലകളിൽ സഞ്ചരിച്ച ഭാരത് ജോഡോ യാത്രയ്ക്കു രാജ്യത്താകെ വലിയ സ്വീകരണമാണു കിട്ടിയതെന്നു ജയ്റാം അദ്ദേഹം പറഞ്ഞു.
ശുദ്ധവായു ശ്വസിച്ചെന്ന് മെഹബൂബ
കാഷ്മീരിൽ ശുദ്ധവായു ശ്വസിക്കാൻ കിട്ടിയതിനു തുല്യമാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെന്നു മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. 2019ന് ശേഷം ആദ്യമായാണു കാഷ്മീരികൾ ഇത്ര കൂട്ടമായി വീടുകളിൽനിന്നു പുറത്തിറങ്ങുന്നത്. രാഹുലിനോടൊപ്പം നടക്കാൻ സാധിച്ചതു മികച്ച അനുഭവമായിരുന്നുവെന്നും മുഫ്തി പറഞ്ഞു.
പദയാത്ര ജമ്മു കാഷ്മീരിലൂടെ മുന്നേറിയതു ചരിത്രനിമിഷമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്യാൻ ആയിരക്കണക്കിനു കാഷ്മീരികൾ രംഗത്തെത്തിയതു രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരുടെ കണ്ണു തുറപ്പിക്കുന്നതാണെന്ന് യാത്രയിൽ പങ്കാളികളായ അനിൽ ബോസ്, ചാണ്ടി ഉമ്മൻ, ഷീബ രാമചന്ദ്രൻ എന്നിവർ പറഞ്ഞു.