ന്യൂഡൽഹി: വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തെ തുടർന്ന് ഡൽഹി സർവകലാശാലയിലുണ്ടായ സംഘർഷത്തിൽ അന്വേഷണസംഘത്തെ നിയോഗിച്ച് സർവകലാശാലാ അധികൃതർ.
ഡൽഹി സർവകലാശാലാ പ്രോക്ടർ രജിൻ അബിയുടെ അധ്യക്ഷതയിലുള്ള ഏഴംഗ സമിതിക്കാണ് അന്വേഷണച്ചുമതല. അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച സർവകലാശാലാ വൈസ് ചാൻസലർ യോഗേഷ് സിംഗിനു നൽകണമെന്നാണു നിർദേശം.
കോമേഴ്സ് വിഭാഗം പ്രഫ. അജയ് കുമാർ സിംഗ്, ജോയിന്റ് പ്രോക്ടർ പ്രഫ. മനോജ് കുമാർ സിംഗ്, സോഷ്യൽ വർക്ക് വിഭാഗം പ്രഫ. സഞ്ജയ് റോയ്, ഹൻസ്രാജ് കോളജ് പ്രിൻസിപ്പൽ പ്രഫ.രമ, കിരോരിമാൽ പ്രിൻസിപ്പൽ പ്രഫ. ദിനേശ് ഖട്ടർ, കോളജ് ചീഫ് സെക്യൂരിറ്റി ഓഫീസർ ഗജെ സിംഗ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
റിപ്പബ്ലിക് ദിനത്തിനു പിന്നാലെ ഡൽഹി സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് ആർട്സിനു പുറത്ത് വെള്ളിയാഴ്ച നടന്ന സംഘർഷത്തിൽ സമിതി വിശദമായ അന്വേഷണം നടത്തുമെന്നു സർവകലാശാലയുടെ ഒൗദ്യോഗിക വിജ്ഞാപനത്തിൽ പറയുന്നു.
നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുമായി (എൻഎസ്യു-ഐ) ബന്ധമുള്ള 24 വിദ്യാർഥികളെയാണ് വെള്ളിയാഴ്ച ഡൽഹി യൂണിവേഴ്സിറ്റി നോർത്ത് കാന്പസിൽ കസ്റ്റഡിയിലെടുത്തത്. വിവാദമായ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ വിദ്യാർഥികൾ ശ്രമിച്ചതിനെത്തുടർന്നായിരുന്നു സംഘർഷം.
ഡൽഹി സർവകലാശാലാ പ്രോക്ടർ രജിൻ അബിയുടെ അധ്യക്ഷതയിലുള്ള ഏഴംഗ സമിതിക്കാണ് അന്വേഷണച്ചുമതല. അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച സർവകലാശാലാ വൈസ് ചാൻസലർ യോഗേഷ് സിംഗിനു നൽകണമെന്നാണു നിർദേശം.
കോമേഴ്സ് വിഭാഗം പ്രഫ. അജയ് കുമാർ സിംഗ്, ജോയിന്റ് പ്രോക്ടർ പ്രഫ. മനോജ് കുമാർ സിംഗ്, സോഷ്യൽ വർക്ക് വിഭാഗം പ്രഫ. സഞ്ജയ് റോയ്, ഹൻസ്രാജ് കോളജ് പ്രിൻസിപ്പൽ പ്രഫ.രമ, കിരോരിമാൽ പ്രിൻസിപ്പൽ പ്രഫ. ദിനേശ് ഖട്ടർ, കോളജ് ചീഫ് സെക്യൂരിറ്റി ഓഫീസർ ഗജെ സിംഗ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
റിപ്പബ്ലിക് ദിനത്തിനു പിന്നാലെ ഡൽഹി സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് ആർട്സിനു പുറത്ത് വെള്ളിയാഴ്ച നടന്ന സംഘർഷത്തിൽ സമിതി വിശദമായ അന്വേഷണം നടത്തുമെന്നു സർവകലാശാലയുടെ ഒൗദ്യോഗിക വിജ്ഞാപനത്തിൽ പറയുന്നു.
നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുമായി (എൻഎസ്യു-ഐ) ബന്ധമുള്ള 24 വിദ്യാർഥികളെയാണ് വെള്ളിയാഴ്ച ഡൽഹി യൂണിവേഴ്സിറ്റി നോർത്ത് കാന്പസിൽ കസ്റ്റഡിയിലെടുത്തത്. വിവാദമായ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ വിദ്യാർഥികൾ ശ്രമിച്ചതിനെത്തുടർന്നായിരുന്നു സംഘർഷം.