ന്യൂഡൽഹി: വിവാദ ഡോക്യുമെന്ററി പ്രദർശനത്തിൽ ഡൽഹിയിലെ മറ്റ് സർവകലാശാലകളിലേക്കും സംഘർഷം വ്യാപിക്കുന്നു.
ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന് സർവകലാശാല അധികൃതർ വിലക്കേർപ്പെടുത്തിയിട്ടും വിദ്യാർഥി സംഘടനകൾ പ്രദർശനത്തിനൊരുങ്ങിയത് സംഘർഷത്തിനു കാരണമായിരുന്നു. പിന്നാലെ ഡൽഹി സർവകലാശാലയിലും ഇന്നലെ വിദ്യാർഥികൾ പ്രദർശനം നടത്താൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി.
ഡൽഹി സർവകലാശാലയിലെ ആർട്സ് ഫാക്കൽറ്റിക്കു സമീപം ഇന്നലെ വൈകുന്നേരം നാലോടെ നടത്താനിരുന്ന പ്രദർശനമാണ് പോലീസ് ഇടപെട്ടു തടഞ്ഞത്. പ്രദർശനം തടയുന്നതിന് സർവകലാശാല അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിനു പിന്നാലെ വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കി. പ്രദർശനം നടത്താനിരുന്ന ആർട്സ് ഫാക്കൽറ്റിക്കു സമീപം സർവകലാശാല അധികൃതർ വിദ്യാർഥികൾ സംഘടിക്കുന്നതിനു വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും വൈകുന്നേരത്തോടെ വിദ്യാർഥികൾ തടിച്ചുകൂടിയതാണ് സംഘർഷത്തിനു വഴിവച്ചത്.
വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് പൊതുപ്രദർശനം മുടങ്ങിയെങ്കിലും ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവയുടെ സഹായത്തോടെ ലിങ്കുകളും ക്യൂആർ കോഡുകളും പങ്കുവച്ചാണ് ഡോക്യുമെന്ററി വിദ്യാർഥികൾക്കിടയിൽ പ്രചരിപ്പിച്ചത്.
ജെഎൻയുവിനു പിന്നാലെ കഴിഞ്ഞ ദിവസം ജാമിയ മിലിയ സർവകലാശാലയിലും വിദ്യാർഥികൾ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ചത് സംഘർഷമുണ്ടാക്കിയിരുന്നു.
ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന് സർവകലാശാല അധികൃതർ വിലക്കേർപ്പെടുത്തിയിട്ടും വിദ്യാർഥി സംഘടനകൾ പ്രദർശനത്തിനൊരുങ്ങിയത് സംഘർഷത്തിനു കാരണമായിരുന്നു. പിന്നാലെ ഡൽഹി സർവകലാശാലയിലും ഇന്നലെ വിദ്യാർഥികൾ പ്രദർശനം നടത്താൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി.
ഡൽഹി സർവകലാശാലയിലെ ആർട്സ് ഫാക്കൽറ്റിക്കു സമീപം ഇന്നലെ വൈകുന്നേരം നാലോടെ നടത്താനിരുന്ന പ്രദർശനമാണ് പോലീസ് ഇടപെട്ടു തടഞ്ഞത്. പ്രദർശനം തടയുന്നതിന് സർവകലാശാല അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിനു പിന്നാലെ വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കി. പ്രദർശനം നടത്താനിരുന്ന ആർട്സ് ഫാക്കൽറ്റിക്കു സമീപം സർവകലാശാല അധികൃതർ വിദ്യാർഥികൾ സംഘടിക്കുന്നതിനു വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും വൈകുന്നേരത്തോടെ വിദ്യാർഥികൾ തടിച്ചുകൂടിയതാണ് സംഘർഷത്തിനു വഴിവച്ചത്.
വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് പൊതുപ്രദർശനം മുടങ്ങിയെങ്കിലും ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവയുടെ സഹായത്തോടെ ലിങ്കുകളും ക്യൂആർ കോഡുകളും പങ്കുവച്ചാണ് ഡോക്യുമെന്ററി വിദ്യാർഥികൾക്കിടയിൽ പ്രചരിപ്പിച്ചത്.
ജെഎൻയുവിനു പിന്നാലെ കഴിഞ്ഞ ദിവസം ജാമിയ മിലിയ സർവകലാശാലയിലും വിദ്യാർഥികൾ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ചത് സംഘർഷമുണ്ടാക്കിയിരുന്നു.