ന്യൂഡൽഹി: ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിൽ ഹൈക്കോടതി ഉത്തരവിന് അനുസൃതമായി തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനോട് സുപ്രീംകോടതി. നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം ചോദ്യം ചെയ്തുള്ള മുഹമ്മദ് ഫൈസലിന്റെ ഹർജിയിലാണ് കോടതി ഇടപെടൽ. ജസ്റ്റീസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്. തെരഞ്ഞെടുപ്പു കമ്മീഷനു വേണ്ടി മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗ് ഹാജരായി. മുഹമ്മദ് ഫൈസലിനുവേണ്ടി കപിൽ സിബൽ ഹാജരായി.
വധശ്രമക്കേസിലെ ശിക്ഷ സ്റ്റേ ചെയ്തതോടെ തെരഞ്ഞെടുപ്പു കമ്മീഷന് ഉപതെരഞ്ഞെടുപ്പുമായി മുന്നോട്ടു പോകാനാകില്ലെന്നായിരുന്നു കപിൽ സിബലിന്റെ വാദം.
ഉപതെരഞ്ഞെടുപ്പു നടത്താനുള്ള കമ്മീഷന്റെ നീക്കം നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും മുഹമ്മദ് ഫൈസലിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃതനടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട് മുഖവിലയ്ക്കെടുക്കുന്നു എന്നാണ് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം ചോദ്യം ചെയ്തുള്ള മുഹമ്മദ് ഫൈസലിന്റെ ഹർജിയിലാണ് കോടതി ഇടപെടൽ. ജസ്റ്റീസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്. തെരഞ്ഞെടുപ്പു കമ്മീഷനു വേണ്ടി മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗ് ഹാജരായി. മുഹമ്മദ് ഫൈസലിനുവേണ്ടി കപിൽ സിബൽ ഹാജരായി.
വധശ്രമക്കേസിലെ ശിക്ഷ സ്റ്റേ ചെയ്തതോടെ തെരഞ്ഞെടുപ്പു കമ്മീഷന് ഉപതെരഞ്ഞെടുപ്പുമായി മുന്നോട്ടു പോകാനാകില്ലെന്നായിരുന്നു കപിൽ സിബലിന്റെ വാദം.
ഉപതെരഞ്ഞെടുപ്പു നടത്താനുള്ള കമ്മീഷന്റെ നീക്കം നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും മുഹമ്മദ് ഫൈസലിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃതനടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട് മുഖവിലയ്ക്കെടുക്കുന്നു എന്നാണ് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയത്.