ന്യൂഡൽഹി: ഡൽഹി മേയർ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുന്നതിനെതിരേ സുപ്രീംകോടതിയിൽ ഹർജി.
ആം ആദ്മി പാർട്ടി മേയർ സ്ഥാനാർഥി ഷെല്ലി ഒബ്റോയ് സമർപ്പിച്ച ഹർജി അടുത്തമാസം മൂന്നിന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായി ജസ്റ്റീസ് ദീപങ്കർ ദത്ത ഉൾപ്പെട്ട ബെഞ്ച് അറിയിച്ചു.
സമയബന്ധിതമായി മേയറെ തെരഞ്ഞെടുത്ത് കോർപറേഷനിൽ ബോർഡ് രൂപവത്കരിക്കുകയെന്നതാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം. ഒപ്പം ഭരണഘടനാ അനുഛേദം 243 ആർ ഡിഎംസി നിയമത്തിലെ സെക്ഷൻ മൂന്ന് എന്നിവ പ്രകാരം നാമനിർദേശം ചെയ്യപ്പെട്ടവർക്ക് വോട്ട് ചെയ്യാൻ അവകാശമില്ല. അതിനാൽ അവരെ വോട്ട് ചെയ്യുന്നതിൽനിന്ന് വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ആം ആദ്മി പാർട്ടി മേയർ സ്ഥാനാർഥി ഷെല്ലി ഒബ്റോയ് സമർപ്പിച്ച ഹർജി അടുത്തമാസം മൂന്നിന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായി ജസ്റ്റീസ് ദീപങ്കർ ദത്ത ഉൾപ്പെട്ട ബെഞ്ച് അറിയിച്ചു.
സമയബന്ധിതമായി മേയറെ തെരഞ്ഞെടുത്ത് കോർപറേഷനിൽ ബോർഡ് രൂപവത്കരിക്കുകയെന്നതാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം. ഒപ്പം ഭരണഘടനാ അനുഛേദം 243 ആർ ഡിഎംസി നിയമത്തിലെ സെക്ഷൻ മൂന്ന് എന്നിവ പ്രകാരം നാമനിർദേശം ചെയ്യപ്പെട്ടവർക്ക് വോട്ട് ചെയ്യാൻ അവകാശമില്ല. അതിനാൽ അവരെ വോട്ട് ചെയ്യുന്നതിൽനിന്ന് വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.