ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇന്ത്യയുടെ ഭൂമി ഇഞ്ചിഞ്ചായി പിടിച്ചെടുത്ത് ചൈന. സലാമി സ്ലൈസിംഗ് എന്നാണ് ഇത്തരം കടന്നുകയറ്റത്തെ വിശേഷിപ്പിക്കുന്നത്. കിഴക്കൻ ലഡാക്കിലെ 65 പട്രോളിംഗ് കേന്ദ്രങ്ങളിൽ 26 എണ്ണത്തിലേക്കുള്ള പ്രവേശനം ഇന്ത്യക്കു നഷ്ടമായതായുള്ള മുതിർന്ന പോലീസ് ഓഫീസറുടെ റിപ്പോർട്ട് പുറത്തായി.
ഡൽഹിയിൽ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്ത രാജ്യത്തെ പോലീസ് മേധാവികളുടെ വാർഷിക യോഗത്തിനു മുന്നോടിയായി നൽകിയ ഗവേഷണ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചും ഇന്ത്യ പിൻവലിഞ്ഞതിനെക്കുറിച്ചും പറയുന്നത്.
നിലവിൽ കാരക്കോരം ചുരം മുതൽ ചുമൂർ വരെ 65 പട്രോളിംഗ് പോയിന്റുകളുണ്ട്. ഇന്ത്യൻ സുരക്ഷാസേന ഇവിടെ പതിവായി പട്രോളിംഗ് നടത്തേണ്ടതുണ്ട്. ഇതിൽ 26 പട്രോളിംഗ് സ്റ്റേഷനുകളിൽ (17, 24 മുതൽ 32, 37) നമ്മുടെ സാന്നിധ്യം നഷ്ടമായി. ഇന്ത്യൻ സൈനികരുടെ നിയന്ത്രണമോ പട്രോളിംഗ് ഇല്ലാത്തതോ ആണു കാരണം- ലഡാക്കിന്റെ പ്രധാന നഗരമായ ലേയിലെ പോലീസ് സൂപ്രണ്ട് പി.ഡി. നിത്യ അവതരിപ്പിച്ച ഗവേഷണ പ്രബന്ധം ചൂണ്ടിക്കാട്ടി.
നിലവിലെ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സമർപ്പിക്കാൻ ഡിജിപിമാരുടെ വാർഷിക സമ്മേളനത്തിനു മുന്പായി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് സൂപ്രണ്ടുമാരോട് ആവശ്യപ്പെട്ടിരുന്നു. ഡിജിപിമാർക്കു പുറമെ താഴെ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരോടും അവരുടെ വിശകലനം നൽകാൻ നിർദേശിച്ചിരുന്നു.
എന്നാൽ, ഈ റിപ്പോർട്ടുകൾ ഡൽഹിയിലെ സമ്മേളനത്തിൽ ചർച്ച ചെയ്തില്ല. ഈ റിപ്പോർട്ടുകൾ വിശകലനം ചെയ്താകും ആഭ്യന്തര മന്ത്രാലയവും കേന്ദ്ര ഏജൻസികളും മാർഗരേഖ തയാറാക്കുക.
ചൈനയുമായുള്ള 3,500 കിലോമീറ്റർ അതിർത്തിയിലെ സംഘർഷങ്ങളുടെയും ചൈനയുടെ സേനയായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) കടന്നുകയറ്റങ്ങളുടെയും പശ്ചാത്തലത്തിൽ 26 പട്രോളിംഗ് കേന്ദ്രങ്ങളുടെ നിയന്ത്രണം നഷ്ടമായത് വലിയ ആശങ്കയ്ക്കു കാരണായിട്ടുണ്ട്.
അതിർത്തിയിലെ ചൈനയുടെ അടിസ്ഥാന സൗകര്യ വികസനം അതിവേഗം മുന്നേറുന്നതിനിടെയുള്ള പുതിയ വെളിപ്പെടുത്തൽ ലഡാക്ക്, സിക്കിം, അരുണാചൽ തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളെ കൂടുതൽ ആശങ്കയിലാഴ്ത്തി. ചൈനയുടെ സന്നാഹങ്ങൾ ദ്രുതഗതിയിൽ വളരുന്നത് ആക്രമണസാധ്യത ഉയർത്തയെന്നാണു പോലീസ് വിലയിരുത്തൽ.
കിഴക്കൻ ലഡാക്ക് അതിർത്തിയിലെ 26 പട്രോളിംഗ് സ്റ്റേഷനുകളിലെ ഇന്ത്യൻ സൈനികസാന്നിധ്യം ഇല്ലാതായത് ചൈന അവകാശമാക്കുമെന്നാണു റിപ്പോർട്ടിലെ മുന്നറിയിപ്പ്. വളരെക്കാലമായി ഇന്ത്യൻ ജനങ്ങളും സൈനികരും ഇല്ലാത്ത മേഖലകൾ ചൈനയുടെ നിയന്ത്രണത്തിലുള്ള അതിർത്തിയാണെന്ന് അംഗീകരിക്കാൻ ചൈന സമ്മർദം ചെലുത്തും.
ഇന്ത്യൻ അതിർത്തിക്കുള്ളിലെ അത്തരം പോക്കറ്റുകളിൽ "ബഫർ സോണ്’ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ആത്യന്തികമായി ഈ പ്രദേശങ്ങളുടെ നിയന്ത്രണം ഇന്ത്യക്കു നഷ്ടപ്പെടാൻ ഇതിടയാക്കുമെന്നാണു മുന്നറിയിപ്പ്.
ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇന്ത്യയുടെ ഭൂമി ഇഞ്ചിഞ്ചായി പിടിച്ചെടുത്ത് ചൈന. സലാമി സ്ലൈസിംഗ് എന്നാണ് ഇത്തരം കടന്നുകയറ്റത്തെ വിശേഷിപ്പിക്കുന്നത്. കിഴക്കൻ ലഡാക്കിലെ 65 പട്രോളിംഗ് കേന്ദ്രങ്ങളിൽ 26 എണ്ണത്തിലേക്കുള്ള പ്രവേശനം ഇന്ത്യക്കു നഷ്ടമായതായുള്ള മുതിർന്ന പോലീസ് ഓഫീസറുടെ റിപ്പോർട്ട് പുറത്തായി.
ഡൽഹിയിൽ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്ത രാജ്യത്തെ പോലീസ് മേധാവികളുടെ വാർഷിക യോഗത്തിനു മുന്നോടിയായി നൽകിയ ഗവേഷണ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചും ഇന്ത്യ പിൻവലിഞ്ഞതിനെക്കുറിച്ചും പറയുന്നത്.
നിലവിൽ കാരക്കോരം ചുരം മുതൽ ചുമൂർ വരെ 65 പട്രോളിംഗ് പോയിന്റുകളുണ്ട്. ഇന്ത്യൻ സുരക്ഷാസേന ഇവിടെ പതിവായി പട്രോളിംഗ് നടത്തേണ്ടതുണ്ട്. ഇതിൽ 26 പട്രോളിംഗ് സ്റ്റേഷനുകളിൽ (17, 24 മുതൽ 32, 37) നമ്മുടെ സാന്നിധ്യം നഷ്ടമായി. ഇന്ത്യൻ സൈനികരുടെ നിയന്ത്രണമോ പട്രോളിംഗ് ഇല്ലാത്തതോ ആണു കാരണം- ലഡാക്കിന്റെ പ്രധാന നഗരമായ ലേയിലെ പോലീസ് സൂപ്രണ്ട് പി.ഡി. നിത്യ അവതരിപ്പിച്ച ഗവേഷണ പ്രബന്ധം ചൂണ്ടിക്കാട്ടി.
നിലവിലെ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സമർപ്പിക്കാൻ ഡിജിപിമാരുടെ വാർഷിക സമ്മേളനത്തിനു മുന്പായി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് സൂപ്രണ്ടുമാരോട് ആവശ്യപ്പെട്ടിരുന്നു. ഡിജിപിമാർക്കു പുറമെ താഴെ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരോടും അവരുടെ വിശകലനം നൽകാൻ നിർദേശിച്ചിരുന്നു.
എന്നാൽ, ഈ റിപ്പോർട്ടുകൾ ഡൽഹിയിലെ സമ്മേളനത്തിൽ ചർച്ച ചെയ്തില്ല. ഈ റിപ്പോർട്ടുകൾ വിശകലനം ചെയ്താകും ആഭ്യന്തര മന്ത്രാലയവും കേന്ദ്ര ഏജൻസികളും മാർഗരേഖ തയാറാക്കുക.
ചൈനയുമായുള്ള 3,500 കിലോമീറ്റർ അതിർത്തിയിലെ സംഘർഷങ്ങളുടെയും ചൈനയുടെ സേനയായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) കടന്നുകയറ്റങ്ങളുടെയും പശ്ചാത്തലത്തിൽ 26 പട്രോളിംഗ് കേന്ദ്രങ്ങളുടെ നിയന്ത്രണം നഷ്ടമായത് വലിയ ആശങ്കയ്ക്കു കാരണായിട്ടുണ്ട്.
അതിർത്തിയിലെ ചൈനയുടെ അടിസ്ഥാന സൗകര്യ വികസനം അതിവേഗം മുന്നേറുന്നതിനിടെയുള്ള പുതിയ വെളിപ്പെടുത്തൽ ലഡാക്ക്, സിക്കിം, അരുണാചൽ തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളെ കൂടുതൽ ആശങ്കയിലാഴ്ത്തി. ചൈനയുടെ സന്നാഹങ്ങൾ ദ്രുതഗതിയിൽ വളരുന്നത് ആക്രമണസാധ്യത ഉയർത്തയെന്നാണു പോലീസ് വിലയിരുത്തൽ.
കിഴക്കൻ ലഡാക്ക് അതിർത്തിയിലെ 26 പട്രോളിംഗ് സ്റ്റേഷനുകളിലെ ഇന്ത്യൻ സൈനികസാന്നിധ്യം ഇല്ലാതായത് ചൈന അവകാശമാക്കുമെന്നാണു റിപ്പോർട്ടിലെ മുന്നറിയിപ്പ്. വളരെക്കാലമായി ഇന്ത്യൻ ജനങ്ങളും സൈനികരും ഇല്ലാത്ത മേഖലകൾ ചൈനയുടെ നിയന്ത്രണത്തിലുള്ള അതിർത്തിയാണെന്ന് അംഗീകരിക്കാൻ ചൈന സമ്മർദം ചെലുത്തും.
ഇന്ത്യൻ അതിർത്തിക്കുള്ളിലെ അത്തരം പോക്കറ്റുകളിൽ "ബഫർ സോണ്’ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ആത്യന്തികമായി ഈ പ്രദേശങ്ങളുടെ നിയന്ത്രണം ഇന്ത്യക്കു നഷ്ടപ്പെടാൻ ഇതിടയാക്കുമെന്നാണു മുന്നറിയിപ്പ്.