ന്യൂഡൽഹി: മോദിക്കെതിരേയുള്ള ബിബിസി ഡോക്യമെന്ററിയെക്കുറിച്ചുള്ള തന്റെ അഭിപ്രായത്തിനെതിരേയുണ്ടായപ്രതികരണം പാർട്ടി സംസ്കാരം അധഃപതിച്ചതിനാലാണെന്ന് അനിൽ കെ. ആന്റണി.
തന്റെ അഭിപ്രായത്തിനെതിരേ അസഭ്യം പറയുന്ന നിലയിൽ പാർട്ടി സംസ്കാരം അധഃപതിച്ചുപോയി. ബിബിസി ഡോക്യൂമെന്ററി പ്രദർശിപ്പിക്കുന്നതിൽ തന്റേത് വളരെ നിഷ്പക്ഷമായ പ്രതികരണമാണെന്നും അതിൽ പാർട്ടിയുടെ നിലപാട് ചേർത്തിട്ടില്ലെന്നും രാജി പ്രഖ്യാപനത്തിനു ശേഷം അനിൽ പ്രതികരിച്ചു.
വ്യക്തിപരമായി താൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. മുല്ലപ്പള്ളി രാമചന്ദ്രന്റെയും ശശി തരൂരിന്റെയും പ്രത്യേക താത്പര്യ പ്രകാരമാണ് താൻ കോണ്‍ഗ്രസിൽ പ്രവർത്തനം ആരംഭിച്ചത്. അന്ന് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. എന്നാൽ ഇന്ന് ആ സ്ഥിതിയല്ലെന്നും അനിൽ ചൂണ്ടിക്കാട്ടി.
ട്വീറ്റ് പിൻവലിക്കണമെന്ന് തന്നോട് വിളിച്ചു പറഞ്ഞിരുന്നെങ്കിലും സാധ്യമല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലുള്ള കമന്റിൽ നിറയെ അസഭ്യമാണ്. ഇത് പോലൊരു സാഹചര്യത്തിലേക്ക് പാർട്ടി അധപതിച്ചു പോയതിൽ തനിക്ക് വിഷമമുണ്ട്. കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. ഇതിൽ പ്രതിഷേധിച്ചാണ് പാർട്ടി പദവികളിൽനിന്നുള്ള രാജിക്കത്ത് എഐസിസി നേതൃത്വത്തിനു നൽകിയത്. പാർട്ടി വിടുന്നില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു പദവിയും ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിതാവ് എ.കെ. ആന്റണിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും അനിൽ ഡൽഹിയിൽ പറഞ്ഞു.
മോദിക്കെതിരായ ഡോക്യുമെന്ററി പ്രദർശനത്തെ പിന്തുണയ്ക്കുന്നത് അപകടകരമായ കീഴ്വഴക്കം ഉണ്ടാക്കുമെന്ന അനിലിന്റെ പരാമർശമാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്.
പാർട്ടി നിലപാടിനെതിരായി പ്രതികരിച്ച അനിലിനെ വിമർശിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ വിമർശനവും അധിക്ഷേപവുമായി നിരവധി പേർ രംഗത്തെത്തി ഇതിനുപിന്നാലെയാണ് അനിൽ രാജി പ്രഖ്യാപിച്ചത്.
തന്റെ അഭിപ്രായത്തിനെതിരേ അസഭ്യം പറയുന്ന നിലയിൽ പാർട്ടി സംസ്കാരം അധഃപതിച്ചുപോയി. ബിബിസി ഡോക്യൂമെന്ററി പ്രദർശിപ്പിക്കുന്നതിൽ തന്റേത് വളരെ നിഷ്പക്ഷമായ പ്രതികരണമാണെന്നും അതിൽ പാർട്ടിയുടെ നിലപാട് ചേർത്തിട്ടില്ലെന്നും രാജി പ്രഖ്യാപനത്തിനു ശേഷം അനിൽ പ്രതികരിച്ചു.
വ്യക്തിപരമായി താൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. മുല്ലപ്പള്ളി രാമചന്ദ്രന്റെയും ശശി തരൂരിന്റെയും പ്രത്യേക താത്പര്യ പ്രകാരമാണ് താൻ കോണ്‍ഗ്രസിൽ പ്രവർത്തനം ആരംഭിച്ചത്. അന്ന് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. എന്നാൽ ഇന്ന് ആ സ്ഥിതിയല്ലെന്നും അനിൽ ചൂണ്ടിക്കാട്ടി.
ട്വീറ്റ് പിൻവലിക്കണമെന്ന് തന്നോട് വിളിച്ചു പറഞ്ഞിരുന്നെങ്കിലും സാധ്യമല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലുള്ള കമന്റിൽ നിറയെ അസഭ്യമാണ്. ഇത് പോലൊരു സാഹചര്യത്തിലേക്ക് പാർട്ടി അധപതിച്ചു പോയതിൽ തനിക്ക് വിഷമമുണ്ട്. കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. ഇതിൽ പ്രതിഷേധിച്ചാണ് പാർട്ടി പദവികളിൽനിന്നുള്ള രാജിക്കത്ത് എഐസിസി നേതൃത്വത്തിനു നൽകിയത്. പാർട്ടി വിടുന്നില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു പദവിയും ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിതാവ് എ.കെ. ആന്റണിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും അനിൽ ഡൽഹിയിൽ പറഞ്ഞു.
മോദിക്കെതിരായ ഡോക്യുമെന്ററി പ്രദർശനത്തെ പിന്തുണയ്ക്കുന്നത് അപകടകരമായ കീഴ്വഴക്കം ഉണ്ടാക്കുമെന്ന അനിലിന്റെ പരാമർശമാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്.
പാർട്ടി നിലപാടിനെതിരായി പ്രതികരിച്ച അനിലിനെ വിമർശിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ വിമർശനവും അധിക്ഷേപവുമായി നിരവധി പേർ രംഗത്തെത്തി ഇതിനുപിന്നാലെയാണ് അനിൽ രാജി പ്രഖ്യാപിച്ചത്.