കറാച്ചി: പാക്കിസ്ഥാനിൽ ഇസ്ലാം മതത്തിൽ ചേരാൻ വിസമ്മതിച്ചതിനു വിവാഹിതയായ ഹിന്ദുയുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി. സമൂഹമാധ്യമത്തിൽ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെ പെൺകുട്ടിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിന്ധ് പ്രവിശ്യയിലാണു സംഭവം.
ഉമർകോട്ട് ജില്ലയിലെ സമാരോ പട്ടണത്തിൽവച്ചാണ് പെൺകുട്ടി മാനഭംഗത്തിനിരയായത്. പ്രതികളെ അറസ്റ്റ് ചെയ്യുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ഉണ്ടായിട്ടില്ല. പെൺകുട്ടിയും കുടുംബവും പോലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തി. ഇബ്രാഹിം മാൻഗ്രിയോ, പുൻഹോ മാൻഗ്രിയോ എന്നിവരാണു തന്നെ തട്ടിക്കൊണ്ടുപോയതെന്നും ഇസ്ലാമിലേക്കു മതപരിവർത്തനം നടത്തണമെന്ന ആവശ്യം നിരസിച്ചപ്പോൾ മൂന്നു ദിവസം പ്രതികൾ മാനഭംഗപ്പെടുത്തിയെന്നും പെൺകുട്ടി പറയുന്നു. പ്രതികളിൽനിന്നു രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തിയപ്പോഴാണു സംഭവം പുറംലോകം അറിഞ്ഞത്.
പാക്കിസ്ഥാനിന്റെ തെക്കൻ പ്രവിശ്യയായ സിന്ധിൽ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലമായി ഇസ്ലാം മതത്തിൽ ചേർക്കുന്നതു പല തവണ സംഭവിച്ചിട്ടുണ്ട്. സിന്ധിലെ താർ, ഉമർകോട്ട്, മിർപുർഖാസ്, ഘോട്കി, ഖയർപുർ മേഖലകളിൽ വലിയ ഹിന്ദുസമൂഹമുണ്ട്. ഹിന്ദുവിഭാഗക്കാർ പാവപ്പെട്ട തൊഴിലാളികളാണ്. കഴിഞ്ഞ വർഷം മാർച്ചിലും ജൂണിലുമായി നാലു ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലമായി ഇസ്ലാം മതത്തിൽ ചേർക്കുകയും മുസ്ലിം പുരുഷന്മാരെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും ചെയ്തത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
2022 മാർച്ചിൽ പാക്കിസ്ഥാനി പുരുഷന്റെ വിവാഹ അഭ്യർഥന നിരസിച്ചതിനു ഹിന്ദുയുവതി പൂജാകുമാരിയെ വെടിവച്ചു കൊന്നിരുന്നു. ക്രൈസ്തവ പെൺകുട്ടിക ളെയും പ്രായമായ ഹിന്ദുസ്ത്രീകളെയും തട്ടിക്കൊണ്ടുപോയി ബലമായി ഇസ്ലാം മതത്തിൽ ചേർക്കുകയും മുസ്ലിം പുരുഷനെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ഉമർകോട്ട് ജില്ലയിലെ സമാരോ പട്ടണത്തിൽവച്ചാണ് പെൺകുട്ടി മാനഭംഗത്തിനിരയായത്. പ്രതികളെ അറസ്റ്റ് ചെയ്യുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ഉണ്ടായിട്ടില്ല. പെൺകുട്ടിയും കുടുംബവും പോലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തി. ഇബ്രാഹിം മാൻഗ്രിയോ, പുൻഹോ മാൻഗ്രിയോ എന്നിവരാണു തന്നെ തട്ടിക്കൊണ്ടുപോയതെന്നും ഇസ്ലാമിലേക്കു മതപരിവർത്തനം നടത്തണമെന്ന ആവശ്യം നിരസിച്ചപ്പോൾ മൂന്നു ദിവസം പ്രതികൾ മാനഭംഗപ്പെടുത്തിയെന്നും പെൺകുട്ടി പറയുന്നു. പ്രതികളിൽനിന്നു രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തിയപ്പോഴാണു സംഭവം പുറംലോകം അറിഞ്ഞത്.
പാക്കിസ്ഥാനിന്റെ തെക്കൻ പ്രവിശ്യയായ സിന്ധിൽ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലമായി ഇസ്ലാം മതത്തിൽ ചേർക്കുന്നതു പല തവണ സംഭവിച്ചിട്ടുണ്ട്. സിന്ധിലെ താർ, ഉമർകോട്ട്, മിർപുർഖാസ്, ഘോട്കി, ഖയർപുർ മേഖലകളിൽ വലിയ ഹിന്ദുസമൂഹമുണ്ട്. ഹിന്ദുവിഭാഗക്കാർ പാവപ്പെട്ട തൊഴിലാളികളാണ്. കഴിഞ്ഞ വർഷം മാർച്ചിലും ജൂണിലുമായി നാലു ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലമായി ഇസ്ലാം മതത്തിൽ ചേർക്കുകയും മുസ്ലിം പുരുഷന്മാരെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും ചെയ്തത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
2022 മാർച്ചിൽ പാക്കിസ്ഥാനി പുരുഷന്റെ വിവാഹ അഭ്യർഥന നിരസിച്ചതിനു ഹിന്ദുയുവതി പൂജാകുമാരിയെ വെടിവച്ചു കൊന്നിരുന്നു. ക്രൈസ്തവ പെൺകുട്ടിക ളെയും പ്രായമായ ഹിന്ദുസ്ത്രീകളെയും തട്ടിക്കൊണ്ടുപോയി ബലമായി ഇസ്ലാം മതത്തിൽ ചേർക്കുകയും മുസ്ലിം പുരുഷനെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.