കീവ്: യുദ്ധമുന്നണിയിലേക്കു പോകുകയായിരുന്ന യുക്രെയ്ൻ ആഭ്യന്തരമന്ത്രി ഡെന്നിസ് മൊണാസ്റ്റൈറിസ്കി (42) ഹെലികോപ്റ്റർ തകർന്നു മരിച്ചു. കീവ് പ്രാന്തത്തിൽ ഒരു നഴ്സറിക്കു സമീപമുണ്ടായ അപകടത്തിൽ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി യെവ്ഹെൻ യെനിൻ, സ്റ്റേറ്റ് സെക്രട്ടറി യൂറി ലുബ്കോവിച്ച് എന്നിവരടക്കം 14 പേരാണു മരിച്ചത്. ഇതിൽ ഒരു നഴ്സറി കുട്ടിയും ഉൾപ്പെടുന്നു. 30 പേർക്കു പരിക്കേറ്റു.
ഫെബ്രുവരിയിൽ റഷ്യ അധിനിവേശം ആരംഭിച്ചശേഷം യുക്രെയ്ന്റെ ഭാഗത്തു മരിക്കുന്ന ഏറ്റവും ഉന്നത വ്യക്തിയാണ് മൊണാസ്റ്റൈറിസ്കി. അതേസമയം, ഹെലികോപ്റ്റർ തകർന്നതു സാധാരണ അപകടം മാത്രമാണെന്നാണു പ്രാഥമിക റിപ്പോർട്ടുകൾ.
പ്രസിഡന്റ് സെലൻസ്കിയുടെ മന്ത്രിസഭയിൽ നിർണായക സ്ഥാനമുണ്ടായിരുന്ന ഡെന്നിസ് മൊണാസ്റ്റൈറിസ്കിയാണ് യുദ്ധകാലത്ത് യുക്രെയ്നിലെ ആഭ്യന്തരസുരക്ഷയുടെ ചുമതല വഹിച്ചിരുന്നത്. മന്ത്രിയടക്കം ആഭ്യന്തര മന്ത്രാലയത്തിലെ ആറ് ഉന്നതർ ഹെലികോപ്റ്ററിലുണ്ടായിരുന്നു. മരിച്ച ബാക്കിയുള്ളവർ താഴെയുണ്ടായിരുന്നവരാണ്.
മഞ്ഞുമൂലം കാഴ്ച കുറഞ്ഞതാണ് അപകടകാരണമെന്നു പറയുന്നുണ്ട്. കോപ്റ്റർ തകർന്നുവീണ് നഴ്സറി കെട്ടിടം തകർന്നു. പരിക്കേറ്റവരിൽ 12 നഴ്സറി കുട്ടികൾ ഉൾപ്പെടുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനം തടസപ്പെടില്ലെന്ന് പ്രസിഡന്റ് സെലൻസ്കിയുടെ ഓഫീസ് അറിയിച്ചു.
ഫെബ്രുവരിയിൽ റഷ്യ അധിനിവേശം ആരംഭിച്ചശേഷം യുക്രെയ്ന്റെ ഭാഗത്തു മരിക്കുന്ന ഏറ്റവും ഉന്നത വ്യക്തിയാണ് മൊണാസ്റ്റൈറിസ്കി. അതേസമയം, ഹെലികോപ്റ്റർ തകർന്നതു സാധാരണ അപകടം മാത്രമാണെന്നാണു പ്രാഥമിക റിപ്പോർട്ടുകൾ.
പ്രസിഡന്റ് സെലൻസ്കിയുടെ മന്ത്രിസഭയിൽ നിർണായക സ്ഥാനമുണ്ടായിരുന്ന ഡെന്നിസ് മൊണാസ്റ്റൈറിസ്കിയാണ് യുദ്ധകാലത്ത് യുക്രെയ്നിലെ ആഭ്യന്തരസുരക്ഷയുടെ ചുമതല വഹിച്ചിരുന്നത്. മന്ത്രിയടക്കം ആഭ്യന്തര മന്ത്രാലയത്തിലെ ആറ് ഉന്നതർ ഹെലികോപ്റ്ററിലുണ്ടായിരുന്നു. മരിച്ച ബാക്കിയുള്ളവർ താഴെയുണ്ടായിരുന്നവരാണ്.
മഞ്ഞുമൂലം കാഴ്ച കുറഞ്ഞതാണ് അപകടകാരണമെന്നു പറയുന്നുണ്ട്. കോപ്റ്റർ തകർന്നുവീണ് നഴ്സറി കെട്ടിടം തകർന്നു. പരിക്കേറ്റവരിൽ 12 നഴ്സറി കുട്ടികൾ ഉൾപ്പെടുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനം തടസപ്പെടില്ലെന്ന് പ്രസിഡന്റ് സെലൻസ്കിയുടെ ഓഫീസ് അറിയിച്ചു.