പാരീസ്: ലോകത്തെ ഏറ്റവും പ്രായംകൂടിയ വ്യക്തിയെന്നു കരുതപ്പെടുന്ന ഫ്രഞ്ച് കന്യാസ്ത്രീ അന്തരിച്ചു. 119-ാം പിറന്നാളിനു ദിവസങ്ങൾ ശേഷിക്കേയാണ് സിസ്റ്റർ ആന്ദ്രെ എന്നറിയപ്പെടുന്ന ലുസിലെ റാൻഡന്റെ മരണം. ടുളൂണിലെ സെന്റ് കാതറിൻ ലബൂറെ നഴ്സിംഗ് ഹോമിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു മരണമെന്നു നഴ്സിംഗ് ഹോം വക്താവ് അറിയിച്ചു.
നൂറ്റിപ്പത്തോ അതിനു മുകളിലോ പ്രായമുള്ളവരുടെ വിവരങ്ങൾ സൂക്ഷിക്കുന്ന ജെറന്റോളജി റിസർച്ച് ഗ്രൂപ്പിന്റെ പട്ടികപ്രകാരം സിസ്റ്റർ ആന്ദ്രെയാണ് ജീവിച്ചിരുന്ന ഏറ്റവും പ്രായമുള്ള വ്യക്തി. സിസ്റ്റർ ആന്ദ്രെ മരിച്ചതോടെ ഈ പദവി അമേരിക്കയിൽ ജനിച്ച് ഇപ്പോൾ സ്പെയിനിൽ താമസിക്കുന്ന മരിയ ബ്രന്യസ് മൊറേറയ്ക്കു ലഭിക്കും. 115 വയസാണ് ഇവരുടെ പ്രായം.
1904 ഫെബ്രുവരി 11നു ദക്ഷിണ ഫ്രാൻസിലെ ആലെസിലെ പ്രോട്ടസ്റ്റന്റ് കുടുംബത്തിലായിരുന്നു സിസ്റ്റർ ആന്ദ്രെയുടെ ജനനം. ഇവർ പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയായിരുന്നു. 1944ൽ വ്രതവാഗ്ദാനത്തോടെയാണു ലുസിലെ, ആന്ദ്രെ എന്ന പേരു സ്വീകരിച്ചത്.
സിസ്റ്റർ ആന്ദ്രെ കോവിഡിനെയും അതിജീവിച്ചിരുന്നു. കോവിഡിനെ കീഴടക്കിയ എറ്റവും പ്രായംകൂടിയ വനിതയാണ് സിസ്റ്റർ ആന്ദ്രെ.
1997ൽ 122-ാം വയസിൽ അന്തരിച്ച ഫ്രഞ്ചുകാരി ഴോണ് കാൽമെന്റാണ് ഏറ്റവുംകൂടുതൽ പ്രായമെത്തി മരിച്ച വ്യക്തി.
നൂറ്റിപ്പത്തോ അതിനു മുകളിലോ പ്രായമുള്ളവരുടെ വിവരങ്ങൾ സൂക്ഷിക്കുന്ന ജെറന്റോളജി റിസർച്ച് ഗ്രൂപ്പിന്റെ പട്ടികപ്രകാരം സിസ്റ്റർ ആന്ദ്രെയാണ് ജീവിച്ചിരുന്ന ഏറ്റവും പ്രായമുള്ള വ്യക്തി. സിസ്റ്റർ ആന്ദ്രെ മരിച്ചതോടെ ഈ പദവി അമേരിക്കയിൽ ജനിച്ച് ഇപ്പോൾ സ്പെയിനിൽ താമസിക്കുന്ന മരിയ ബ്രന്യസ് മൊറേറയ്ക്കു ലഭിക്കും. 115 വയസാണ് ഇവരുടെ പ്രായം.
1904 ഫെബ്രുവരി 11നു ദക്ഷിണ ഫ്രാൻസിലെ ആലെസിലെ പ്രോട്ടസ്റ്റന്റ് കുടുംബത്തിലായിരുന്നു സിസ്റ്റർ ആന്ദ്രെയുടെ ജനനം. ഇവർ പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയായിരുന്നു. 1944ൽ വ്രതവാഗ്ദാനത്തോടെയാണു ലുസിലെ, ആന്ദ്രെ എന്ന പേരു സ്വീകരിച്ചത്.
സിസ്റ്റർ ആന്ദ്രെ കോവിഡിനെയും അതിജീവിച്ചിരുന്നു. കോവിഡിനെ കീഴടക്കിയ എറ്റവും പ്രായംകൂടിയ വനിതയാണ് സിസ്റ്റർ ആന്ദ്രെ.
1997ൽ 122-ാം വയസിൽ അന്തരിച്ച ഫ്രഞ്ചുകാരി ഴോണ് കാൽമെന്റാണ് ഏറ്റവുംകൂടുതൽ പ്രായമെത്തി മരിച്ച വ്യക്തി.