നെയ്മർ ഇതിഹാസതുല്യൻ

02:29 AM Dec 10, 2022 | Deepika.com
ഗോൾനേട്ടത്തിൽ നെയ്മർ ബ്രസീൽ ഇതിഹാസതാരം പെലെയ്ക്കൊപ്പം. ക്രൊയേഷ്യക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലിനായി ഗോൾ നേടിയതോടെയാണു നെയ്മർ ഫിഫയുടെ ചരിത്രത്തിൽ ഇടംപിടിച്ചത്.

77 ഗോളാണ് ഇരുവരുടെയും പേരിൽ. 92 മത്സരങ്ങളിൽനിന്നാണു പെലെ ഇത്രയും ഗോൾ നേടിയതെങ്കിൽ നെയ്മർക്ക് 124 മത്സരങ്ങൾ വേണ്ടിവന്നു നേട്ടത്തിലെത്താൻ. 62 ഗോൾ നേടിയ റൊണാൾഡോയാണു ബ്രസീലിന്‍റെ ഗോൾ സ്കോറർമാരിൽ മൂന്നാമൻ.

അതേസമയം, ബ്രസീൽ ഫുട്ബോൾ കോണ്‍ഫെഡറേഷന്‍റെ കണക്കുപ്രകാരം പെലെ 95 രാജ്യാന്തര ഗോളുകൾ നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നെയ്മറുടെ റിക്കാർഡ് അംഗീകരിക്കുന്നില്ല. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ളത്.