സിംല: ഹിമാചൽപ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ കലഹം രൂക്ഷം. പിസിസി അധ്യക്ഷ പ്രതിഭാ സിംഗ്, പ്രചാരണസമിതി അധ്യക്ഷൻ സുഖ്വിന്ദർ സിംഗ് സുഖു എന്നിവരാണു മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശമുന്നയിക്കുന്നത്.
40 എംഎൽഎമാരിൽ 21 പേരുടെ പിന്തുണ സുഖുവിനുണ്ട്; 15 പേരുടെ പിന്തുണ പ്രതിഭയ്ക്കും. ഇന്നലെ വൈകുന്നേരം ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തി.
ഹൈക്കമാൻഡ് നിരീക്ഷകരായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഭൂപീന്ദർ സിംഗ് ഹൂഡ, ഹിമാചലിന്റെ ചുമതലയുള്ള എഐസിസി നേതാവ് രാജീവ് ശുക്ല എന്നിവർ നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു നിയമസഭാ കക്ഷിയോഗം ചേരാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, പല എംഎൽഎമാർക്കും എത്തിച്ചേരാൻ കഴിയാത്തതുകൊണ്ട് യോഗം വൈകി.
പ്രതിഭ, സുഖു എന്നിവരെക്കൂടാതെ, പ്രതിപക്ഷനേതാവ് മുകേഷ് അഗ്നിഹോത്രിയും മുഖ്യമന്ത്രിസ്ഥാനം മോഹിക്കുന്നുണ്ട്. മൂവരും പാർട്ടി ഓഫീസിലെത്തിയപ്പോൾ മുദ്രാവാക്യവുമായാണ് അനുയായികൾ എതിരേറ്റത്. പ്രതിഭയും സുഖുവും ഠാക്കൂർ വിഭാഗക്കാരാണ്; അഗ്നിഹോത്രി ബ്രാഹ്മണനും.
നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ഭൂപേഷ് ബാഗേലിന്റെ വാഹനം പ്രതിഭാ സിംഗിന്റെ അനുയായികൾ തടഞ്ഞു. പ്രതിഭയെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു അനുയായികളുടെ ആവശ്യം.
ഹിമാചലിൽ കോൺഗ്രസിന്റെ പ്രചാരണത്തിനു നേതൃത്വം നല്കിയത്, മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ ഭാര്യയായ പ്രതിഭാ സിംഗായിരുന്നു. വീർഭദ്ര സിംഗിന്റെ പേരിലാണു കോൺഗ്രസ് വോട്ട് ചോദിച്ചു വിജയിച്ചതെന്നാണു പ്രതിഭയുടെ വാദം.
നാലു പതിറ്റാണ്ട് ഹിമാചൽ കോൺഗ്രസിനെ നയിച്ചത് വീർഭദ്ര സിംഗായിരുന്നു. മുഖ്യമന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ മകൻ വിക്രമാദിത്യ സിംഗിന് ഉപമുഖ്യമന്ത്രിസ്ഥാനമോ മന്ത്രിസ്ഥാനമോ ആവശ്യപ്പെട്ട് പ്രതിഭ വിട്ടുവീഴ്ചയ്ക്കു തയാറായേക്കും. മാണ്ഡിയിൽനിന്നുള്ള ലോക്സഭാംഗമായ പ്രതിഭാ സിംഗ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.
അതേസമയം, താൻ മുഖ്യമന്ത്രിപദം ആഗ്രഹിക്കുന്നില്ലെന്നും ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും നിയമസഭാ കക്ഷി യോഗത്തിനു മുന്പു സുഖ്വിന്ദർ സിംഗ് സുഖു പറഞ്ഞു.
അഞ്ചു തവണ എംഎൽഎയായിട്ടുള്ള സുഖു മുന്പു മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ട നേതാവാണ്. തന്റെ അമ്മ മുഖ്യമന്ത്രിസ്ഥാനാർഥിയാണെന്ന് പ്രതിഭാ സിംഗിന്റെ മകൻ വിക്രമാദിത്യ സിംഗ് പറഞ്ഞു. പാർട്ടി തീരുമാനം അംഗീകരിക്കുമെന്നും വിക്രമാദിത്യ കൂട്ടിച്ചേർത്തു.
കോൺഗ്രസ് സംഘം ഇന്നലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ചു.
40 എംഎൽഎമാരിൽ 21 പേരുടെ പിന്തുണ സുഖുവിനുണ്ട്; 15 പേരുടെ പിന്തുണ പ്രതിഭയ്ക്കും. ഇന്നലെ വൈകുന്നേരം ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തി.
ഹൈക്കമാൻഡ് നിരീക്ഷകരായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഭൂപീന്ദർ സിംഗ് ഹൂഡ, ഹിമാചലിന്റെ ചുമതലയുള്ള എഐസിസി നേതാവ് രാജീവ് ശുക്ല എന്നിവർ നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു നിയമസഭാ കക്ഷിയോഗം ചേരാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, പല എംഎൽഎമാർക്കും എത്തിച്ചേരാൻ കഴിയാത്തതുകൊണ്ട് യോഗം വൈകി.
പ്രതിഭ, സുഖു എന്നിവരെക്കൂടാതെ, പ്രതിപക്ഷനേതാവ് മുകേഷ് അഗ്നിഹോത്രിയും മുഖ്യമന്ത്രിസ്ഥാനം മോഹിക്കുന്നുണ്ട്. മൂവരും പാർട്ടി ഓഫീസിലെത്തിയപ്പോൾ മുദ്രാവാക്യവുമായാണ് അനുയായികൾ എതിരേറ്റത്. പ്രതിഭയും സുഖുവും ഠാക്കൂർ വിഭാഗക്കാരാണ്; അഗ്നിഹോത്രി ബ്രാഹ്മണനും.
നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ഭൂപേഷ് ബാഗേലിന്റെ വാഹനം പ്രതിഭാ സിംഗിന്റെ അനുയായികൾ തടഞ്ഞു. പ്രതിഭയെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു അനുയായികളുടെ ആവശ്യം.
ഹിമാചലിൽ കോൺഗ്രസിന്റെ പ്രചാരണത്തിനു നേതൃത്വം നല്കിയത്, മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ ഭാര്യയായ പ്രതിഭാ സിംഗായിരുന്നു. വീർഭദ്ര സിംഗിന്റെ പേരിലാണു കോൺഗ്രസ് വോട്ട് ചോദിച്ചു വിജയിച്ചതെന്നാണു പ്രതിഭയുടെ വാദം.
നാലു പതിറ്റാണ്ട് ഹിമാചൽ കോൺഗ്രസിനെ നയിച്ചത് വീർഭദ്ര സിംഗായിരുന്നു. മുഖ്യമന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ മകൻ വിക്രമാദിത്യ സിംഗിന് ഉപമുഖ്യമന്ത്രിസ്ഥാനമോ മന്ത്രിസ്ഥാനമോ ആവശ്യപ്പെട്ട് പ്രതിഭ വിട്ടുവീഴ്ചയ്ക്കു തയാറായേക്കും. മാണ്ഡിയിൽനിന്നുള്ള ലോക്സഭാംഗമായ പ്രതിഭാ സിംഗ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.
അതേസമയം, താൻ മുഖ്യമന്ത്രിപദം ആഗ്രഹിക്കുന്നില്ലെന്നും ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും നിയമസഭാ കക്ഷി യോഗത്തിനു മുന്പു സുഖ്വിന്ദർ സിംഗ് സുഖു പറഞ്ഞു.
അഞ്ചു തവണ എംഎൽഎയായിട്ടുള്ള സുഖു മുന്പു മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ട നേതാവാണ്. തന്റെ അമ്മ മുഖ്യമന്ത്രിസ്ഥാനാർഥിയാണെന്ന് പ്രതിഭാ സിംഗിന്റെ മകൻ വിക്രമാദിത്യ സിംഗ് പറഞ്ഞു. പാർട്ടി തീരുമാനം അംഗീകരിക്കുമെന്നും വിക്രമാദിത്യ കൂട്ടിച്ചേർത്തു.
കോൺഗ്രസ് സംഘം ഇന്നലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ചു.