ന്യൂഡൽഹി: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനായി 1972ലെ വനം-വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി നിർദേശിച്ച് തോമസ് ചാഴികാടൻ എംപി ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചു.
കർഷകർക്കു സ്വയരക്ഷ ഉറപ്പാക്കുന്നതിനും കൃഷി സംരക്ഷിക്കുന്നതിനും ക്ഷുദ്രജീവികളെ വെടിവയ്ക്കാൻ അനുവദിക്കുന്നതിനും നിയമം പരിഷ്കരിക്കാനുള്ള നിർദേശമാണ് ചാഴികാടന്റെ ബില്ലിലുള്ളത്.
വന്യജീവികളുടെ ആക്രമണം മൂലം കേരളത്തിലെയും ഇതരസംസ്ഥാനങ്ങളിലും കർഷകർ വലിയ ദുരിതത്തിലാണ്. മനുഷ്യജീവനും ഭീഷണിയാണ്. ഇതിനെതിരേ കർഷകർ നിരന്തര പോരാട്ടത്തിലാണെന്നും ചാഴികാടൻ ചൂണ്ടിക്കാട്ടി.
കർഷകർക്കു സ്വയരക്ഷ ഉറപ്പാക്കുന്നതിനും കൃഷി സംരക്ഷിക്കുന്നതിനും ക്ഷുദ്രജീവികളെ വെടിവയ്ക്കാൻ അനുവദിക്കുന്നതിനും നിയമം പരിഷ്കരിക്കാനുള്ള നിർദേശമാണ് ചാഴികാടന്റെ ബില്ലിലുള്ളത്.
വന്യജീവികളുടെ ആക്രമണം മൂലം കേരളത്തിലെയും ഇതരസംസ്ഥാനങ്ങളിലും കർഷകർ വലിയ ദുരിതത്തിലാണ്. മനുഷ്യജീവനും ഭീഷണിയാണ്. ഇതിനെതിരേ കർഷകർ നിരന്തര പോരാട്ടത്തിലാണെന്നും ചാഴികാടൻ ചൂണ്ടിക്കാട്ടി.