ന്യൂഡൽഹി: പ്രളയകാലത്തെ ഭക്ഷ്യധാന്യം സൗജന്യമല്ലെന്നു കേന്ദ്രം. കേരളം പണം നൽകുമെന്ന ഉറപ്പിലാണ് ഭക്ഷ്യധാന്യം അനുവദിച്ചത്.
പ്രകൃതിദുരന്തം നേരിടാൻ സംസ്ഥാനങ്ങൾക്കു കേന്ദ്രം സഹായം നൽകാറുണ്ട്. ഇങ്ങനെ അനുവദിച്ച പണം സംസ്ഥാന സർക്കാർ കൃത്യമായി വിനിയോഗിക്കണമെന്നും പിയൂഷ് ഗോയൽ പറഞ്ഞു.
2018 ഓഗസ്റ്റിലെ പ്രളയകാലത്താണ് കേന്ദ്ര ഭക്ഷ്യ കോർപറേഷനിൽ (എഫ്സിഐ) നിന്ന് 89540 മെട്രിക് ടണ്‍ അരി കേന്ദ്രം അനുവദിച്ചത്. ഈ അരി സംസ്ഥാനം സൗജന്യമായി വിതരണം ചെയ്തു. അരിവിതരണത്തിനു ശേഷമാണ് കേന്ദ്രം പണം ആവശ്യപ്പെട്ടു കത്തു നൽകിയത്.
കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നും പ്രകൃതിദുരന്തത്തിന് നൽകിയ അരി സഹായമായി കണക്കാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. പണം അടച്ചില്ലെങ്കിൽ കേന്ദ്ര ഭക്ഷ്യസബ്സിഡിയിൽനിന്നു തിരിച്ചുപിടിക്കുമെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയൽ നൽകിയ മറുപടി.
കേന്ദ്രത്തിന്റെ നിലപാടിനെതിരേ കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവർ പ്രതികരിച്ചു.
പ്രകൃതിദുരന്തം നേരിടാൻ സംസ്ഥാനങ്ങൾക്കു കേന്ദ്രം സഹായം നൽകാറുണ്ട്. ഇങ്ങനെ അനുവദിച്ച പണം സംസ്ഥാന സർക്കാർ കൃത്യമായി വിനിയോഗിക്കണമെന്നും പിയൂഷ് ഗോയൽ പറഞ്ഞു.
2018 ഓഗസ്റ്റിലെ പ്രളയകാലത്താണ് കേന്ദ്ര ഭക്ഷ്യ കോർപറേഷനിൽ (എഫ്സിഐ) നിന്ന് 89540 മെട്രിക് ടണ്‍ അരി കേന്ദ്രം അനുവദിച്ചത്. ഈ അരി സംസ്ഥാനം സൗജന്യമായി വിതരണം ചെയ്തു. അരിവിതരണത്തിനു ശേഷമാണ് കേന്ദ്രം പണം ആവശ്യപ്പെട്ടു കത്തു നൽകിയത്.
കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നും പ്രകൃതിദുരന്തത്തിന് നൽകിയ അരി സഹായമായി കണക്കാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. പണം അടച്ചില്ലെങ്കിൽ കേന്ദ്ര ഭക്ഷ്യസബ്സിഡിയിൽനിന്നു തിരിച്ചുപിടിക്കുമെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയൽ നൽകിയ മറുപടി.
കേന്ദ്രത്തിന്റെ നിലപാടിനെതിരേ കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവർ പ്രതികരിച്ചു.