ന്യൂഡൽഹി: യൂട്യൂബിലെ നഗ്നരംഗങ്ങളുള്ള പരസ്യങ്ങൾ ശ്രദ്ധ തിരിച്ചതു കാരണം പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷയിൽ പരാജയപ്പെട്ടെന്നും ഗൂഗിൾ 75 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ ഹർജി ക്കാരന് പിഴ ചുമത്തി സുപ്രീംകോടതി തള്ളി.
സാമൂഹികമാധ്യമങ്ങളിൽ നഗ്നരംഗങ്ങൾക്കു പൂർണ വിലക്ക് ഏർപ്പെടുത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. അവിശ്വസനീയം എന്നാണ് ഹർജിയോട് ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്. ഓക എന്നിവർ ഉൾപ്പെട്ട ബെഞ്ച് ആദ്യം പ്രതികരിച്ചത്.
കോടതിയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും മോശം ഹർജിയാണിതെന്നും വിലയിരുത്തി. താത്പര്യമില്ലാത്ത പരസ്യങ്ങൾ കാണേണ്ടെന്നും ജസ്റ്റീസ് കൗൾ ഹർജിക്കാരനോട് പറഞ്ഞു. കോടതിയുടെ സമയം മെനക്കെടുത്തിയതിന് ഹർജിക്കാരനായ ആനന്ദ് കിഷോർ ചൗധരിക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തി.
പിഴ ചുമത്തിയ ഉടൻതന്നെ തന്റെ മാതാപിതാക്കൾ കൂലിപ്പണിക്കാരാണെന്നും മാപ്പാക്കണമെന്നും ഹർജിക്കാരൻ അപേക്ഷിച്ചു. ക്ഷമിക്കുന്ന പ്രശ്നമേയില്ലെന്നു പറഞ്ഞ ജസ്റ്റീസ് പിഴത്തുക 25,000 രൂപയായി കുറയ്ക്കാമെന്നു പറഞ്ഞു.
പക്ഷേ, തനിക്ക് ഒരു തരത്തിലുള്ള വരുമാനവുമില്ലെന്നായി ഹർജിക്കാരൻ. നിങ്ങൾക്ക് വരുമാനം ഇല്ലെങ്കിൽ സ്വത്ത് കണ്ടു കെട്ടുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നു പറഞ്ഞ് ജസ്റ്റീസ് കേസ് അവസാനിപ്പിച്ചു.
സാമൂഹികമാധ്യമങ്ങളിൽ നഗ്നരംഗങ്ങൾക്കു പൂർണ വിലക്ക് ഏർപ്പെടുത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. അവിശ്വസനീയം എന്നാണ് ഹർജിയോട് ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്. ഓക എന്നിവർ ഉൾപ്പെട്ട ബെഞ്ച് ആദ്യം പ്രതികരിച്ചത്.
കോടതിയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും മോശം ഹർജിയാണിതെന്നും വിലയിരുത്തി. താത്പര്യമില്ലാത്ത പരസ്യങ്ങൾ കാണേണ്ടെന്നും ജസ്റ്റീസ് കൗൾ ഹർജിക്കാരനോട് പറഞ്ഞു. കോടതിയുടെ സമയം മെനക്കെടുത്തിയതിന് ഹർജിക്കാരനായ ആനന്ദ് കിഷോർ ചൗധരിക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തി.
പിഴ ചുമത്തിയ ഉടൻതന്നെ തന്റെ മാതാപിതാക്കൾ കൂലിപ്പണിക്കാരാണെന്നും മാപ്പാക്കണമെന്നും ഹർജിക്കാരൻ അപേക്ഷിച്ചു. ക്ഷമിക്കുന്ന പ്രശ്നമേയില്ലെന്നു പറഞ്ഞ ജസ്റ്റീസ് പിഴത്തുക 25,000 രൂപയായി കുറയ്ക്കാമെന്നു പറഞ്ഞു.
പക്ഷേ, തനിക്ക് ഒരു തരത്തിലുള്ള വരുമാനവുമില്ലെന്നായി ഹർജിക്കാരൻ. നിങ്ങൾക്ക് വരുമാനം ഇല്ലെങ്കിൽ സ്വത്ത് കണ്ടു കെട്ടുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നു പറഞ്ഞ് ജസ്റ്റീസ് കേസ് അവസാനിപ്പിച്ചു.