ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തിനായി മുന്‍പു നിലവിലുണ്ടായിരുന്ന നാഷണൽ ജുഡീഷൽ അപ്പോയിന്റ്മെന്റ് കമ്മീഷനായി ശിപാർശകൾ ഒന്നും തന്നെ സർക്കാരിന്റെ മുന്നിലില്ലെന്നു കേന്ദ്രസർക്കാർ.
രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം ഡിസംബർ അഞ്ചുവരെയുള്ള കാലയളവിൽ സുപ്രീംകോടതിയിലേക്ക് ഒന്നും വിവിധ ഹൈക്കോടതികളിലേക്ക് എട്ടും ജഡ്ജിമാരുടെ നിയമനം സുപ്രീംകോടതി കൊളീജിയത്തിന്റെ മുന്നിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പതിനൊന്നു ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം, ഒരു ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ സ്ഥലമാറ്റം, ഒരു ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ നിയമനം എന്നിവയ്ക്ക് കൊളീജിയം നൽകിയ ശിപാർശ സർക്കാർ പരിഗണിച്ചുവരികയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ചോദ്യത്തിനു നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ കൊളീജിയം നൽകിയ 256 ശിപാർശകളിൽ സർക്കാർ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തി. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള 146 ശിപാർശകൾ സർക്കാർ നടപടിക്രമങ്ങളുടെ വ്യത്യസ്ത ഘട്ടങ്ങളിലാണെന്നും മന്ത്രി വിശദീകരിച്ചു. ഇതിൽ കേരള ഹൈക്കോടതിയിലേക്കുള്ള രണ്ട് ജഡ്ജിമാരുടെ പേരുകളും ഉണ്ട്.
രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം ഡിസംബർ അഞ്ചുവരെയുള്ള കാലയളവിൽ സുപ്രീംകോടതിയിലേക്ക് ഒന്നും വിവിധ ഹൈക്കോടതികളിലേക്ക് എട്ടും ജഡ്ജിമാരുടെ നിയമനം സുപ്രീംകോടതി കൊളീജിയത്തിന്റെ മുന്നിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പതിനൊന്നു ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം, ഒരു ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ സ്ഥലമാറ്റം, ഒരു ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ നിയമനം എന്നിവയ്ക്ക് കൊളീജിയം നൽകിയ ശിപാർശ സർക്കാർ പരിഗണിച്ചുവരികയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ചോദ്യത്തിനു നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ കൊളീജിയം നൽകിയ 256 ശിപാർശകളിൽ സർക്കാർ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തി. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള 146 ശിപാർശകൾ സർക്കാർ നടപടിക്രമങ്ങളുടെ വ്യത്യസ്ത ഘട്ടങ്ങളിലാണെന്നും മന്ത്രി വിശദീകരിച്ചു. ഇതിൽ കേരള ഹൈക്കോടതിയിലേക്കുള്ള രണ്ട് ജഡ്ജിമാരുടെ പേരുകളും ഉണ്ട്.