ചെന്നൈ: നിരോധിതസംഘടനയായ പോപ്പുലർ ഫ്രണ്ട് ഭീകരപ്രവർത്തനങ്ങൾക്കുവേണ്ടി പണം സ്വരൂപിച്ചുവെന്ന കേസിൽ കോഴിക്കോട്ട് മൂന്നിടങ്ങളിൽ ദേശീയ അന്വേഷണസംഘം (എൻഐഎ) റെയ്ഡ് നടത്തി. കർണാടകയിലെ കൽബുർഗിയിലും പരിശോധന നടന്നു.
ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഒട്ടേറെ രേഖകൾ പിടിച്ചെടുത്തുവെന്നും തുടരന്വേഷണം പുരോഗമിക്കുകയാണെന്നും എൻഐഎ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കേരളം, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ ഭീകരപ്രവർത്തനം ലക്ഷ്യമിട്ട് ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും പണം സ്വരൂപിച്ചുവെന്നാണ് കേസ്. ഈവർഷം ഏപ്രിൽ 13 നാണ് എൻഐഎ സ്വമേധയാ കേസെടുത്തത്.
ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഒട്ടേറെ രേഖകൾ പിടിച്ചെടുത്തുവെന്നും തുടരന്വേഷണം പുരോഗമിക്കുകയാണെന്നും എൻഐഎ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കേരളം, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ ഭീകരപ്രവർത്തനം ലക്ഷ്യമിട്ട് ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും പണം സ്വരൂപിച്ചുവെന്നാണ് കേസ്. ഈവർഷം ഏപ്രിൽ 13 നാണ് എൻഐഎ സ്വമേധയാ കേസെടുത്തത്.