ചെന്നൈ: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെത്തുടർന്ന് രൂപംകൊണ്ട മാൻഡോസ് ചുഴലിക്കൊടുങ്കാറ്റിന്റെ തീവ്രത കുറഞ്ഞു.
ഇന്നലെ അർധരാത്രിയോടെ ചുഴലിക്കൊടുങ്കാറ്റ് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിലുള്ള തീരത്ത് എത്തി. ചുഴലിക്കൊടുങ്കാറ്റിനു മുന്നോടിയായി തമിഴ്നാടിന്റെ തീരമേഖലകളിൽ കനത്ത മഴ തുടരുകയാണ്.
മണിക്കൂറിൽ 12 കിലോമീറ്റർ വേഗത്തിലായിരുന്നു ഇന്നലെ ഉച്ചയോടെ ചുഴലിക്കൊടുങ്കാറ്റ്. കരയിലേക്ക് എത്തുന്പോൾ 70 മുതൽ 85 കിലോമീറ്റർ വേഗത്തിലാകുമെന്നായിരുന്നു നിഗമനമെങ്കിലും കാറ്റിന്റെ തീവ്രത കുറഞ്ഞതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം പിന്നീട് അറിയിച്ചു. തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര സംസ്ഥാനങ്ങളിലെ തീരമേഖലകളിൽ രണ്ടുദിവസത്തേക്ക് കനത്ത മഴ തുടരുമെന്നാണ് സൂചന.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ചെന്നൈ, ചെങ്കൽപേട്ട്, തിരുവെള്ളൂർ, കടലൂർ, വിഴുപ്പുറം, റാണിപ്പേട്ട് തുടങ്ങിയ ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധി നൽകിയുരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുകയും ചെയ്തു.
ചെന്നൈയിലും പുതുച്ചേരിയിലും ദേശീയ ദുരന്തനിവാരണ സേനയെ ദിവസങ്ങൾക്കുമുന്പേ വിന്യസിച്ചിരുന്നു.
ഇന്നലെ അർധരാത്രിയോടെ ചുഴലിക്കൊടുങ്കാറ്റ് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിലുള്ള തീരത്ത് എത്തി. ചുഴലിക്കൊടുങ്കാറ്റിനു മുന്നോടിയായി തമിഴ്നാടിന്റെ തീരമേഖലകളിൽ കനത്ത മഴ തുടരുകയാണ്.
മണിക്കൂറിൽ 12 കിലോമീറ്റർ വേഗത്തിലായിരുന്നു ഇന്നലെ ഉച്ചയോടെ ചുഴലിക്കൊടുങ്കാറ്റ്. കരയിലേക്ക് എത്തുന്പോൾ 70 മുതൽ 85 കിലോമീറ്റർ വേഗത്തിലാകുമെന്നായിരുന്നു നിഗമനമെങ്കിലും കാറ്റിന്റെ തീവ്രത കുറഞ്ഞതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം പിന്നീട് അറിയിച്ചു. തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര സംസ്ഥാനങ്ങളിലെ തീരമേഖലകളിൽ രണ്ടുദിവസത്തേക്ക് കനത്ത മഴ തുടരുമെന്നാണ് സൂചന.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ചെന്നൈ, ചെങ്കൽപേട്ട്, തിരുവെള്ളൂർ, കടലൂർ, വിഴുപ്പുറം, റാണിപ്പേട്ട് തുടങ്ങിയ ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധി നൽകിയുരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുകയും ചെയ്തു.
ചെന്നൈയിലും പുതുച്ചേരിയിലും ദേശീയ ദുരന്തനിവാരണ സേനയെ ദിവസങ്ങൾക്കുമുന്പേ വിന്യസിച്ചിരുന്നു.