അബുദാബി: തടവിലാക്കപ്പെട്ട അമേരിക്കൻ ബാസ്കറ്റ്ബോൾ താരം ബ്രിട്ട്നി ഗ്രൈനറിനെയും കുപ്രസിദ്ധ റഷ്യൻ ആയുധവ്യാപാരി വിക്തോർ ബൗട്ടിനെയും ഇരു രാജ്യങ്ങളും പരസ്പരം കൈമാറി. ബ്രിട്ട്നിയും വിക്തോറും സ്വരാജ്യങ്ങളിൽ മടങ്ങിയെത്തി.
രണ്ടുവട്ടം ഒളിന്പിക് സ്വർണം നേടിയിട്ടുള്ള ബ്രിട്ട്നി ഫെബ്രുവരിയിൽ റഷ്യയിൽ കളിക്കാനെത്തവേ കഞ്ചാവ് ഓയിൽ കൈവശം വച്ചതിന് മോസ്കോ വിമാനത്താവളത്തിൽ അറസ്റ്റിലായതാണ്. ‘മരണത്തിന്റെ വ്യാപാരി’ എന്നറിയപ്പെടുന്ന വിക്തർ ബൗട്ട് 12 വർഷം അമേരിക്കൻ ജയിലിലായിരുന്നു.
ബ്രിട്ട്നിയെ വിട്ടയയ്ക്കണമെങ്കിൽ വിക്തറിനെ മോചിപ്പിക്കണമെന്ന റഷ്യൻ നിബന്ധന അമേരിക്ക അംഗീകരിക്കുകയായിരുന്നു. ഇരുവരെയും സ്വകാര്യ വിമാനങ്ങളിൽ യുഎഇയിലെ അബുദാബി വിമാനത്താവളത്തിലെത്തിച്ചാണു കൈമാറിയത്.
സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ എന്നിവരുടെ മധ്യസ്ഥശ്രമത്തിലാണു കൈമാറ്റം സാധ്യമായതെന്ന് ഈ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അവകാശപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ അമേരിക്ക തയാറായിട്ടില്ല.
കഞ്ചാവ് ഓയിൽ കൈവശം വച്ചത് അറിയാതെ പറ്റിപ്പോയതാണെന്നു ബ്രിട്ട്നി സമ്മതിച്ചിരുന്നു. സോവ്യറ്റ് യൂണിയന്റെ പതനത്തിനുശേഷം മൂന്നാം ലോകരാജ്യങ്ങൾക്കും യുദ്ധപ്രഭുക്കന്മാർക്കും ആയുധങ്ങൾ വിറ്റിരുന്ന വിക്തർ ബൗട്ടിനെ 2008ൽ ബാങ്കോക്കിൽനിന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ പിടികൂടിയത്.
രണ്ടു വർഷത്തിനുശേഷം അമേരിക്കയിലേക്കു കൊണ്ടുവന്ന് 25 വർഷത്തെ തടവിനു ശിക്ഷിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതശകലങ്ങൾ ഉൾപ്പെടുത്തി ‘ലോർഡ് ഓഫ് വാർ’ എന്ന ഹോളിവുഡ് സിനിമ 2005ൽ പുറത്തിറങ്ങിയിരുന്നു.
രണ്ടുവട്ടം ഒളിന്പിക് സ്വർണം നേടിയിട്ടുള്ള ബ്രിട്ട്നി ഫെബ്രുവരിയിൽ റഷ്യയിൽ കളിക്കാനെത്തവേ കഞ്ചാവ് ഓയിൽ കൈവശം വച്ചതിന് മോസ്കോ വിമാനത്താവളത്തിൽ അറസ്റ്റിലായതാണ്. ‘മരണത്തിന്റെ വ്യാപാരി’ എന്നറിയപ്പെടുന്ന വിക്തർ ബൗട്ട് 12 വർഷം അമേരിക്കൻ ജയിലിലായിരുന്നു.
ബ്രിട്ട്നിയെ വിട്ടയയ്ക്കണമെങ്കിൽ വിക്തറിനെ മോചിപ്പിക്കണമെന്ന റഷ്യൻ നിബന്ധന അമേരിക്ക അംഗീകരിക്കുകയായിരുന്നു. ഇരുവരെയും സ്വകാര്യ വിമാനങ്ങളിൽ യുഎഇയിലെ അബുദാബി വിമാനത്താവളത്തിലെത്തിച്ചാണു കൈമാറിയത്.
സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ എന്നിവരുടെ മധ്യസ്ഥശ്രമത്തിലാണു കൈമാറ്റം സാധ്യമായതെന്ന് ഈ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അവകാശപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ അമേരിക്ക തയാറായിട്ടില്ല.
കഞ്ചാവ് ഓയിൽ കൈവശം വച്ചത് അറിയാതെ പറ്റിപ്പോയതാണെന്നു ബ്രിട്ട്നി സമ്മതിച്ചിരുന്നു. സോവ്യറ്റ് യൂണിയന്റെ പതനത്തിനുശേഷം മൂന്നാം ലോകരാജ്യങ്ങൾക്കും യുദ്ധപ്രഭുക്കന്മാർക്കും ആയുധങ്ങൾ വിറ്റിരുന്ന വിക്തർ ബൗട്ടിനെ 2008ൽ ബാങ്കോക്കിൽനിന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ പിടികൂടിയത്.
രണ്ടു വർഷത്തിനുശേഷം അമേരിക്കയിലേക്കു കൊണ്ടുവന്ന് 25 വർഷത്തെ തടവിനു ശിക്ഷിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതശകലങ്ങൾ ഉൾപ്പെടുത്തി ‘ലോർഡ് ഓഫ് വാർ’ എന്ന ഹോളിവുഡ് സിനിമ 2005ൽ പുറത്തിറങ്ങിയിരുന്നു.