റോം: യുക്രെയ്ൻ ജനതയ്ക്കായി പ്രാർഥിക്കവേ കണ്ണീർ പൊഴിച്ചു ഫ്രാൻസിസ് മാർപാപ്പ. അമലോത്ഭവ മാതാവിന്റെ തിരുനാൾദിനമായ വ്യാഴാഴ്ച റോമിലെ സ്പാനിഷ് ചത്വരത്തിലുള്ള മാതാവിന്റെ തിരുരൂപത്തിനു മുന്നിൽ പ്രാർഥിക്കുകയായിരുന്നു അദ്ദേഹം.
യുക്രെയ്ൻ ജനതയെ മാതാവിനു ഭരമേല്പിക്കവേ മാർപാപ്പയുടെ കണ്ഠമിടറി; ശബ്ദംനിലച്ചു. യുക്രെയ്ൻ ജനത അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് തനിക്കു കൃത്യമായ വിവരം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ക്രൂരതകൾ നേരിടുന്ന ആ നാട്ടിലെ കുഞ്ഞുങ്ങളെയും വയോധികരെയും മാതാപിതാക്കളെയും യുവാക്കളെയും മാതാവിനു സമർപ്പിച്ചുകൊണ്ട് പാപ്പാ പ്രാർഥിച്ചു.
പ്രാർഥനയ്ക്കുശേഷം മാധ്യമപ്രവർത്തകരോടു സംസാരിച്ച മാർപാപ്പ, കൊടിയ ദുരിതങ്ങളാണ് യുക്രെയ്ൻ ജനത നേരിടുന്നതെന്നും അവിടെ നടക്കുന്ന സംഭവങ്ങൾ മനുഷ്യത്വത്തിന്റെ പരാജയമാണെന്നും കൂട്ടിച്ചേർത്തു.
യുക്രെയ്ൻ ജനതയെ മാതാവിനു ഭരമേല്പിക്കവേ മാർപാപ്പയുടെ കണ്ഠമിടറി; ശബ്ദംനിലച്ചു. യുക്രെയ്ൻ ജനത അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് തനിക്കു കൃത്യമായ വിവരം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ക്രൂരതകൾ നേരിടുന്ന ആ നാട്ടിലെ കുഞ്ഞുങ്ങളെയും വയോധികരെയും മാതാപിതാക്കളെയും യുവാക്കളെയും മാതാവിനു സമർപ്പിച്ചുകൊണ്ട് പാപ്പാ പ്രാർഥിച്ചു.
പ്രാർഥനയ്ക്കുശേഷം മാധ്യമപ്രവർത്തകരോടു സംസാരിച്ച മാർപാപ്പ, കൊടിയ ദുരിതങ്ങളാണ് യുക്രെയ്ൻ ജനത നേരിടുന്നതെന്നും അവിടെ നടക്കുന്ന സംഭവങ്ങൾ മനുഷ്യത്വത്തിന്റെ പരാജയമാണെന്നും കൂട്ടിച്ചേർത്തു.