അഹമ്മദാബാദ്/സിംല: ഗുജറാത്തിൽ ചരിത്രവിജയം നേടി ബിജെപി. സംസ്ഥാനചരിത്രത്തിൽ ഏറ്റവുമധികം സീറ്റ് നേടിയാണ് തുടർച്ചയായ ഏഴാം തവണ ബിജെപി അധികാരം നിലനിർത്തിയത്.
156 സീറ്റ് നേടിയ ബിജെപി നാലിൽ മൂന്നു ഭൂരിപക്ഷം നേടി. കഴിഞ്ഞ തവണ 77 സീറ്റുണ്ടായിരുന്ന കോൺഗ്രസ് 17 ലേക്കു തകർന്നടിഞ്ഞു. ആം ആദ്മി പാർട്ടി അഞ്ചു സീറ്റ് നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. ഗുജറാത്തിൽ തിങ്കളാഴ്ച ഭൂപേന്ദ്ര പട്ടേൽ സർക്കാർ വീണ്ടും ചുമതലയേൽക്കും.
ഗുജറാത്തിലെ കനത്ത പരാജയത്തിനിടയിലും ഹിമാചൽപ്രദേശ് കോൺഗ്രസിനു ചെറുതല്ലാത്ത ആശ്വാസം പകർന്നു. 68 അംഗ സഭയിൽ 40 സീറ്റോടെ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി. ബിജെപിക്ക് 25 സീറ്റാണു കിട്ടിയത്. ആം ആദ്മി പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായില്ല. മൂന്നു സീറ്റ് സ്വതന്ത്രർ നേടി.
25 വർഷത്തിലേറെ അധികാരത്തിലിരുന്നിട്ടും ബിജെപിയോടുള്ള ഗുജറാത്തിന്റെ സ്നേഹം അഭൂതപൂർവമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ പ്രചണ്ഡ പ്രചാരണമാണു നടത്തിയത്.
പട്ടേൽ വിഭാഗം ഇത്തവണ അനുകൂലമായതും കോൺഗ്രസിന്റെ നിർജീവ പ്രചാരണവും ബിജെപിക്കു വൻ വിജയം നേടിക്കൊടുത്തു. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളും ബിജെപി തൂത്തുവാരി. 52.5 ശതമാനം വോട്ടാണ് ഇത്തവണ ബിജെപിയുടെ പെട്ടിയിൽ വീണത്. കഴിഞ്ഞതവണ 49 ശതമാനം വോട്ടാണു നേടിയത്. 1985ൽ കോൺഗ്രസ് നേടിയ 149 സീറ്റ് എന്ന റിക്കാർഡ് ബിജെപി പഴങ്കഥയാക്കി.
2002ലെ 127 സീറ്റായിരുന്നു ബിജെപിയുടെ ഉയർന്ന കക്ഷിനില. ഏഴാം തവണ വിജയിച്ചതോടെ, പശ്ചിമബംഗാളിൽ ഇടതുമുന്നണിയുടെ റിക്കാർഡിനൊപ്പം ബിജെപിയും എത്തി. 1995നുശേഷം ഗുജറാത്തിൽ ഒരു തെരഞ്ഞെടുപ്പിലും ബിജെപിക്കു പരാജയമുണ്ടായിട്ടില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ, സാന്പത്തികമാന്ദ്യം എന്നിവയുടെ പേരിലെല്ലാം കേന്ദ്രസർക്കാർ പഴി കേൾക്കുന്നുണ്ടെങ്കിലും ഗുജറാത്തിൽ അതൊന്നും ഏശിയില്ല.
ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണു കോൺഗ്രസ് നേരിട്ടത്. വോട്ട് വിഹിതം 2017ലെ 42 ശതമാനത്തിൽനിന്ന് 27 ആയി ചുരുങ്ങി. കോൺഗ്രസിന്റെ നിശബ്ദ പ്രചാരണം വോട്ടർമാരിലെത്തിയില്ല.
2017ൽ കോൺഗ്രസിനായി ഊർജിത പ്രചാരണം നടത്തിയ രാഹുൽഗാന്ധി ഇത്തവണ ഗുജറാത്തിലേക്കു തിരിഞ്ഞുനോക്കിയില്ല. വടക്കൻ ഗുജറാത്തിൽ മാത്രമാണു കോൺഗ്രസിനു ചെറിയതോതിലെങ്കിലും പിടിച്ചുനിൽക്കാനായത്. ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നുവെന്നു രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസിന്റെ വോട്ടർമാരിൽ മൂന്നിലൊന്നും എഎപിയിലേക്കു ചേക്കേറിയെന്നുവേണം അനുമാനിക്കാൻ. എഎപിയുടെ വരവ് കോൺഗ്രസിന്റെ എല്ലാ സാധ്യതകളും അടച്ചു. എഎപി കൺവീനർ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിൽ ശക്തമായ പ്രചാരണമാണു പാർട്ടി നടത്തിയത്. 35 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്താൻ എഎപിക്കായി. ഗോത്രവർഗ മേഖലകളിലും എഎപി സാന്നിധ്യമറിയിച്ചു. പാർട്ടി വിജയിച്ച അഞ്ചു മണ്ഡലങ്ങളും സൗരാഷ്ട്ര-തെക്കൻ ഗുജറാത്ത് മേഖലയിലാണ്.
ഭരണവിരുദ്ധ വികാരവും ബിജെപിയിലെ ഭിന്നതയുമാണു ഹിമാചൽപ്രദേശിൽ കോൺഗ്രസിനു ഗുണം ചെയ്തത്. സംസ്ഥാനത്തു പ്രചാരണം നയിക്കാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയുമുണ്ടായിരുന്നു.
1985നുശേഷം ഒരു പാർട്ടിക്കും ഹിമാചലിൽ അധികാരം നിലനിർത്താൻ സാധിച്ചിട്ടില്ലെന്ന പതിവ് ഇത്തവണയും തെറ്റിയില്ല. ഓൾഡ് പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരുമെന്ന കോൺഗ്രസിന്റെ പ്രചാരണം വോട്ടർമാരെ സ്വാധീനിച്ചുവെന്നുവേണം കരുതാൻ. മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ വിജയിച്ചെങ്കിലും മന്ത്രിമാരായ സുരേഷ് ഭരദ്വാജ്, രാംലാൽ മാർക്കണ്ഡ, സുർവീൻ ചൗധരി തുടങ്ങിയവർ പരാജയപ്പെട്ടു. മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ ഗവർണറെ കണ്ട് രാജിസമർപ്പിച്ചു.
സർക്കാർ രൂപവത്കരണത്തിനു കോൺഗ്രസ് ശ്രമമാരംഭിച്ചു. മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ ഭാര്യയും പിസിസി അധ്യക്ഷയുമായ പ്രതിഭാ സിംഗ്, സുഖ്വിന്ദർ സിംഗ് സുഖു, പ്രതിപക്ഷനേതാവ് മുകേഷ് അഗ്നിഹോത്രി, ഠാക്കൂർ കൗൾ സിംഗ് എന്നിവരുടെ പേരുകളാണു മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാർ ഇന്നു സിംലയിൽ യോഗം ചേരും. ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുതിർന്ന നേതാവ് ഭൂപീന്ദർ ഹൂഡ എന്നിവർ ഹൈക്കമാൻഡ് നിരീക്ഷകരായി എത്തും.
ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് എംഎൽഎമാരെ ചണ്ഡിഗഡിലേക്കും അവിടെനിന്ന് ഛത്തീസ്ഗഡിലേക്കും മാറ്റാൻ ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
156 സീറ്റ് നേടിയ ബിജെപി നാലിൽ മൂന്നു ഭൂരിപക്ഷം നേടി. കഴിഞ്ഞ തവണ 77 സീറ്റുണ്ടായിരുന്ന കോൺഗ്രസ് 17 ലേക്കു തകർന്നടിഞ്ഞു. ആം ആദ്മി പാർട്ടി അഞ്ചു സീറ്റ് നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. ഗുജറാത്തിൽ തിങ്കളാഴ്ച ഭൂപേന്ദ്ര പട്ടേൽ സർക്കാർ വീണ്ടും ചുമതലയേൽക്കും.
ഗുജറാത്തിലെ കനത്ത പരാജയത്തിനിടയിലും ഹിമാചൽപ്രദേശ് കോൺഗ്രസിനു ചെറുതല്ലാത്ത ആശ്വാസം പകർന്നു. 68 അംഗ സഭയിൽ 40 സീറ്റോടെ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി. ബിജെപിക്ക് 25 സീറ്റാണു കിട്ടിയത്. ആം ആദ്മി പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായില്ല. മൂന്നു സീറ്റ് സ്വതന്ത്രർ നേടി.
25 വർഷത്തിലേറെ അധികാരത്തിലിരുന്നിട്ടും ബിജെപിയോടുള്ള ഗുജറാത്തിന്റെ സ്നേഹം അഭൂതപൂർവമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ പ്രചണ്ഡ പ്രചാരണമാണു നടത്തിയത്.
പട്ടേൽ വിഭാഗം ഇത്തവണ അനുകൂലമായതും കോൺഗ്രസിന്റെ നിർജീവ പ്രചാരണവും ബിജെപിക്കു വൻ വിജയം നേടിക്കൊടുത്തു. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളും ബിജെപി തൂത്തുവാരി. 52.5 ശതമാനം വോട്ടാണ് ഇത്തവണ ബിജെപിയുടെ പെട്ടിയിൽ വീണത്. കഴിഞ്ഞതവണ 49 ശതമാനം വോട്ടാണു നേടിയത്. 1985ൽ കോൺഗ്രസ് നേടിയ 149 സീറ്റ് എന്ന റിക്കാർഡ് ബിജെപി പഴങ്കഥയാക്കി.
2002ലെ 127 സീറ്റായിരുന്നു ബിജെപിയുടെ ഉയർന്ന കക്ഷിനില. ഏഴാം തവണ വിജയിച്ചതോടെ, പശ്ചിമബംഗാളിൽ ഇടതുമുന്നണിയുടെ റിക്കാർഡിനൊപ്പം ബിജെപിയും എത്തി. 1995നുശേഷം ഗുജറാത്തിൽ ഒരു തെരഞ്ഞെടുപ്പിലും ബിജെപിക്കു പരാജയമുണ്ടായിട്ടില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ, സാന്പത്തികമാന്ദ്യം എന്നിവയുടെ പേരിലെല്ലാം കേന്ദ്രസർക്കാർ പഴി കേൾക്കുന്നുണ്ടെങ്കിലും ഗുജറാത്തിൽ അതൊന്നും ഏശിയില്ല.
ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണു കോൺഗ്രസ് നേരിട്ടത്. വോട്ട് വിഹിതം 2017ലെ 42 ശതമാനത്തിൽനിന്ന് 27 ആയി ചുരുങ്ങി. കോൺഗ്രസിന്റെ നിശബ്ദ പ്രചാരണം വോട്ടർമാരിലെത്തിയില്ല.
2017ൽ കോൺഗ്രസിനായി ഊർജിത പ്രചാരണം നടത്തിയ രാഹുൽഗാന്ധി ഇത്തവണ ഗുജറാത്തിലേക്കു തിരിഞ്ഞുനോക്കിയില്ല. വടക്കൻ ഗുജറാത്തിൽ മാത്രമാണു കോൺഗ്രസിനു ചെറിയതോതിലെങ്കിലും പിടിച്ചുനിൽക്കാനായത്. ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നുവെന്നു രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസിന്റെ വോട്ടർമാരിൽ മൂന്നിലൊന്നും എഎപിയിലേക്കു ചേക്കേറിയെന്നുവേണം അനുമാനിക്കാൻ. എഎപിയുടെ വരവ് കോൺഗ്രസിന്റെ എല്ലാ സാധ്യതകളും അടച്ചു. എഎപി കൺവീനർ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിൽ ശക്തമായ പ്രചാരണമാണു പാർട്ടി നടത്തിയത്. 35 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്താൻ എഎപിക്കായി. ഗോത്രവർഗ മേഖലകളിലും എഎപി സാന്നിധ്യമറിയിച്ചു. പാർട്ടി വിജയിച്ച അഞ്ചു മണ്ഡലങ്ങളും സൗരാഷ്ട്ര-തെക്കൻ ഗുജറാത്ത് മേഖലയിലാണ്.
ഭരണവിരുദ്ധ വികാരവും ബിജെപിയിലെ ഭിന്നതയുമാണു ഹിമാചൽപ്രദേശിൽ കോൺഗ്രസിനു ഗുണം ചെയ്തത്. സംസ്ഥാനത്തു പ്രചാരണം നയിക്കാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയുമുണ്ടായിരുന്നു.
1985നുശേഷം ഒരു പാർട്ടിക്കും ഹിമാചലിൽ അധികാരം നിലനിർത്താൻ സാധിച്ചിട്ടില്ലെന്ന പതിവ് ഇത്തവണയും തെറ്റിയില്ല. ഓൾഡ് പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരുമെന്ന കോൺഗ്രസിന്റെ പ്രചാരണം വോട്ടർമാരെ സ്വാധീനിച്ചുവെന്നുവേണം കരുതാൻ. മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ വിജയിച്ചെങ്കിലും മന്ത്രിമാരായ സുരേഷ് ഭരദ്വാജ്, രാംലാൽ മാർക്കണ്ഡ, സുർവീൻ ചൗധരി തുടങ്ങിയവർ പരാജയപ്പെട്ടു. മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ ഗവർണറെ കണ്ട് രാജിസമർപ്പിച്ചു.
സർക്കാർ രൂപവത്കരണത്തിനു കോൺഗ്രസ് ശ്രമമാരംഭിച്ചു. മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ ഭാര്യയും പിസിസി അധ്യക്ഷയുമായ പ്രതിഭാ സിംഗ്, സുഖ്വിന്ദർ സിംഗ് സുഖു, പ്രതിപക്ഷനേതാവ് മുകേഷ് അഗ്നിഹോത്രി, ഠാക്കൂർ കൗൾ സിംഗ് എന്നിവരുടെ പേരുകളാണു മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാർ ഇന്നു സിംലയിൽ യോഗം ചേരും. ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുതിർന്ന നേതാവ് ഭൂപീന്ദർ ഹൂഡ എന്നിവർ ഹൈക്കമാൻഡ് നിരീക്ഷകരായി എത്തും.
ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് എംഎൽഎമാരെ ചണ്ഡിഗഡിലേക്കും അവിടെനിന്ന് ഛത്തീസ്ഗഡിലേക്കും മാറ്റാൻ ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.