ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ഡൽഹിയിൽ ബിഎസ്3 പെട്രോൾ, ഡീസൽ വാഹനങ്ങളും ബിഎസ്4 ഡീസൽ വാഹനവും നിരോധിച്ചു.
ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷൻ പ്ലാൻ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷൻ മലിനീകരണം തടയുന്നതിനുള്ള നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ഡൽഹിയിലെ ഗതാഗത വകുപ്പ് ബിഎസ്3, ബിഎസ്4 വാഹനങ്ങൾ നിരോധിച്ചത്.
ഡിസംബർ ഒന്‍പതു വരെയാണ് നിരോധനം. സർക്കാർ വാഹനങ്ങൾക്കും എമർജൻസി സർവീസ് നടത്തുന്ന വാഹനങ്ങൾക്കും നിരോധനം ബാധകമാകില്ലെന്നാണ് റിപ്പോർട്ടുകൾ.
നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് 20,000 രൂപ പിഴ ഈടാക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചിട്ടുണ്ട്. നിരോധനം താത്കാലികമാണെന്നും ആക്ഷൻ പ്ലാനിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെങ്കിൽ ഡിസംബർ ഒന്പതിനു ശേഷം ഇത്തരം വാഹനങ്ങൾ നിരത്തുകളിൽ ഉപയോഗിക്കാമെന്നുമാണ് വിവരം.
മുന്‍പ് വലിയ വാഹനങ്ങൾ വിലക്കിയിരുന്നെങ്കിലും പുതിയ നിർദേശം അനുസരിച്ച് കാറുകൾ, എസ്യുവികൾ, വാണിജ്യ വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഡീസൽ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തുകയാണ്.
ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷൻ പ്ലാൻ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷൻ മലിനീകരണം തടയുന്നതിനുള്ള നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ഡൽഹിയിലെ ഗതാഗത വകുപ്പ് ബിഎസ്3, ബിഎസ്4 വാഹനങ്ങൾ നിരോധിച്ചത്.
ഡിസംബർ ഒന്‍പതു വരെയാണ് നിരോധനം. സർക്കാർ വാഹനങ്ങൾക്കും എമർജൻസി സർവീസ് നടത്തുന്ന വാഹനങ്ങൾക്കും നിരോധനം ബാധകമാകില്ലെന്നാണ് റിപ്പോർട്ടുകൾ.
നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് 20,000 രൂപ പിഴ ഈടാക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചിട്ടുണ്ട്. നിരോധനം താത്കാലികമാണെന്നും ആക്ഷൻ പ്ലാനിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെങ്കിൽ ഡിസംബർ ഒന്പതിനു ശേഷം ഇത്തരം വാഹനങ്ങൾ നിരത്തുകളിൽ ഉപയോഗിക്കാമെന്നുമാണ് വിവരം.
മുന്‍പ് വലിയ വാഹനങ്ങൾ വിലക്കിയിരുന്നെങ്കിലും പുതിയ നിർദേശം അനുസരിച്ച് കാറുകൾ, എസ്യുവികൾ, വാണിജ്യ വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഡീസൽ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തുകയാണ്.