ലക്നോ: യുപിയിലെ മെയിൻപുരി ലോക്സഭാ സീറ്റ് സമാജ്വാദി പാർട്ടി വൻ ഭൂരിപക്ഷത്തിൽ നിലനിർത്തി. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് 2,88,461 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി.
സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ നിര്യാണത്തെത്തുടർന്നായിരുന്നു മെയിൻപുരിയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
അതേസമയം, എസ്പി ശക്തികേന്ദ്രമായ രാംപുർ നിയമസഭാ സീറ്റിൽ ബിജെപി വൻ വിജയം നേടി. ബിജെപിയിലെ ആകാശ് സക്സേന 34,100 വോട്ടിന് എസ്പിയിലെ അസിം രാജയെ പരാജയപ്പെടുത്തി.
ആദ്യമായാണ് രാംപുരിൽ ബിജെപി വിജയിക്കുന്നത്. മുതിർന്ന എസ്പി നേതാവ് അസം ഖാനെ അയോഗ്യനാക്കിയതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. യുപിയിലെതന്നെ ഖതൗലി നിയമസഭാ സീറ്റിൽ സമാജ്വാദി പാർട്ടിയുടെ സഖ്യകക്ഷിയായ ആർഎൽഡി വിജയിച്ചു.
ബിഹാറിലെ കുർഹാനി സീറ്റിൽ ബിജെപിയിലെ കേദാർ പ്രസാദ് ഗുപ്ത വിജയിച്ചു. ജെഡി-യു സ്ഥാനാർഥിയെയാണു പരാജയപ്പെടുത്തിയത്.
ആർജെഡി എംഎൽഎ അനിൽകുമാർ സഹാനിയെ അയോഗ്യനാക്കിയതിനെത്തുടർന്നായിരുന്നു കുർഹാനിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സിറ്റിംഗ് സീറ്റിലെ പരാജയം മഹാഗട്ബന്ധൻ സർക്കാരിനു കനത്ത തിരിച്ചടിയായി.
രാജസ്ഥാനിലെ സർദാർഷഹർ മണ്ഡലത്തിലും ഛത്തീസ്ഗഡിലെ ഭാനുപ്രതാപ്പുരിലും കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചു. രണ്ടും കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഒഡീഷയിലെ പദംപുരിൽ ബിജെഡി സ്ഥാനാർഥി വിജയിച്ചു.
സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ നിര്യാണത്തെത്തുടർന്നായിരുന്നു മെയിൻപുരിയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
അതേസമയം, എസ്പി ശക്തികേന്ദ്രമായ രാംപുർ നിയമസഭാ സീറ്റിൽ ബിജെപി വൻ വിജയം നേടി. ബിജെപിയിലെ ആകാശ് സക്സേന 34,100 വോട്ടിന് എസ്പിയിലെ അസിം രാജയെ പരാജയപ്പെടുത്തി.
ആദ്യമായാണ് രാംപുരിൽ ബിജെപി വിജയിക്കുന്നത്. മുതിർന്ന എസ്പി നേതാവ് അസം ഖാനെ അയോഗ്യനാക്കിയതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. യുപിയിലെതന്നെ ഖതൗലി നിയമസഭാ സീറ്റിൽ സമാജ്വാദി പാർട്ടിയുടെ സഖ്യകക്ഷിയായ ആർഎൽഡി വിജയിച്ചു.
ബിഹാറിലെ കുർഹാനി സീറ്റിൽ ബിജെപിയിലെ കേദാർ പ്രസാദ് ഗുപ്ത വിജയിച്ചു. ജെഡി-യു സ്ഥാനാർഥിയെയാണു പരാജയപ്പെടുത്തിയത്.
ആർജെഡി എംഎൽഎ അനിൽകുമാർ സഹാനിയെ അയോഗ്യനാക്കിയതിനെത്തുടർന്നായിരുന്നു കുർഹാനിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സിറ്റിംഗ് സീറ്റിലെ പരാജയം മഹാഗട്ബന്ധൻ സർക്കാരിനു കനത്ത തിരിച്ചടിയായി.
രാജസ്ഥാനിലെ സർദാർഷഹർ മണ്ഡലത്തിലും ഛത്തീസ്ഗഡിലെ ഭാനുപ്രതാപ്പുരിലും കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചു. രണ്ടും കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഒഡീഷയിലെ പദംപുരിൽ ബിജെഡി സ്ഥാനാർഥി വിജയിച്ചു.