കാഠ്മണ്ഡു: നേപ്പാളിൽ സർക്കാർ രൂപീകരണത്തിന് പ്രധാനമന്ത്രി ഷേർ ബഹാദുർ ദുബൈയുടെ നേതൃത്വത്തിലുള്ള നേപ്പാളി കോൺഗ്രസ് ചർച്ചകളിലേക്ക്.
275 അംഗ സഭയിൽ 136 പ്രതിനിധികളാണ് സഖ്യത്തിനുള്ളത്. കേവലഭൂരിപക്ഷത്തിന് രണ്ടംഗങ്ങളുടെകൂടി പിന്തുണ വേണം. സമാന നിലപാടുകളുള്ള കക്ഷികളെ സഖ്യത്തിന്റെ ഭാഗമാക്കാനാണ് ശ്രമം.
പ്രാതിനിധ്യവോട്ടവകാശ ക്രമീകരണത്തിലൂടെ 89 സീറ്റുകളാണ് നേപ്പാളി കോൺഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരിക്കുന്നത്. സിപിഎൻ (മാവോയിസ്റ്റ് സെന്റർ) 32, സിപിഎൻ (യൂണിഫൈഡ് സോഷ്യലിസ്റ്റ്) 10, ലോക്താന്ത്രിക് സമാജ്വാദി പാർട്ടി (4), രാഷ്ട്രീയ ജനമോർച്ച (ഒന്ന്) എന്നിങ്ങനെയാണു മറ്റു കക്ഷികളുടെ അംഗബലം.
ആറ് അംഗങ്ങളുള്ള ജനാമത് പാർട്ടിയുമായി ഷേർ ബഹാദുർ ദുബൈ ഇതിനകം ചർച്ച നടത്തിക്കഴിഞ്ഞു. ഉറച്ച, അഴിമതി വിരുദ്ധ സർക്കാരാണ് സഖ്യം ലക്ഷ്യമിടുന്നതെന്ന് നേപ്പാളി കോൺഗ്രസ് നേതാവ് രാം ചന്ദ്ര പൗദൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
275 അംഗ സഭയിൽ 136 പ്രതിനിധികളാണ് സഖ്യത്തിനുള്ളത്. കേവലഭൂരിപക്ഷത്തിന് രണ്ടംഗങ്ങളുടെകൂടി പിന്തുണ വേണം. സമാന നിലപാടുകളുള്ള കക്ഷികളെ സഖ്യത്തിന്റെ ഭാഗമാക്കാനാണ് ശ്രമം.
പ്രാതിനിധ്യവോട്ടവകാശ ക്രമീകരണത്തിലൂടെ 89 സീറ്റുകളാണ് നേപ്പാളി കോൺഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരിക്കുന്നത്. സിപിഎൻ (മാവോയിസ്റ്റ് സെന്റർ) 32, സിപിഎൻ (യൂണിഫൈഡ് സോഷ്യലിസ്റ്റ്) 10, ലോക്താന്ത്രിക് സമാജ്വാദി പാർട്ടി (4), രാഷ്ട്രീയ ജനമോർച്ച (ഒന്ന്) എന്നിങ്ങനെയാണു മറ്റു കക്ഷികളുടെ അംഗബലം.
ആറ് അംഗങ്ങളുള്ള ജനാമത് പാർട്ടിയുമായി ഷേർ ബഹാദുർ ദുബൈ ഇതിനകം ചർച്ച നടത്തിക്കഴിഞ്ഞു. ഉറച്ച, അഴിമതി വിരുദ്ധ സർക്കാരാണ് സഖ്യം ലക്ഷ്യമിടുന്നതെന്ന് നേപ്പാളി കോൺഗ്രസ് നേതാവ് രാം ചന്ദ്ര പൗദൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.