ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വന്പിച്ച വിജയം നേടി ആം ആദ്മി പാർട്ടി. ആകെയുള്ള 250 വാർഡുകളിൽ 134 സീറ്റുകളിൽ വിജയം നേടിയാണ് ആം ആദ്മി പാർട്ടി ഭൂരിപക്ഷം ഉറപ്പിച്ചത്.
കഴിഞ്ഞ 15 വർഷമായി ഡൽഹി മുനിസിപ്പൽ ഭരണം കൈയാളുന്ന ബിജെപിക്ക് 104 സീറ്റുകളാണു നേടാനായത്. തെരഞ്ഞെടുപ്പിൽ വിജയം നേടാൻ സഹായിച്ച ജനങ്ങൾക്ക് നന്ദി അറിയിച്ച കേജരിവാൾ ഡൽഹിയിൽ മികച്ച ഭരണം കാഴ്ചവയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശീർവാദവും തേടി.
മുനിസിപ്പൽ കോർപ്പറേഷൻ അഴിമതി വിരുദ്ധമാക്കുമെന്നാണ് ഫലങ്ങൾ പുറത്തു വന്നതിനു പിന്നാലെ കേജരിവാൾ ജനങ്ങൾക്കു നൽകിയ വാഗ്ദാനം. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എന്നിവരും ജനങ്ങൾക്കു നന്ദി പറഞ്ഞു.
പരാജയപ്പെട്ടുവെങ്കിലും 104 സീറ്റുകളിൽ വിജയിച്ച ബിജെപിയുടെ വോട്ടുവിഹിതത്തിൽ കുറവുണ്ടായിട്ടില്ല. എന്നാൽ, കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 30 വാർഡുകളിൽ വിജയിച്ച കോണ്ഗ്രസ് ഇത്തവണ വിജയിച്ചത് ഒൻപത് വാർഡുകളിൽ മാത്രമാണ്.
സ്വതന്ത്ര സ്ഥാനാർഥികൾ മൂന്നു സീറ്റിലും വിജയം നേടി. തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും ജനങ്ങൾ ബിജെപിയുടെ പ്രവർത്തനങ്ങളിൽ തൃപ്തരാണെന്നും മേയർ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടുമെന്നുമാണ് ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞത്.
കഴിഞ്ഞ 15 വർഷമായി ഡൽഹി മുനിസിപ്പൽ ഭരണം കൈയാളുന്ന ബിജെപിക്ക് 104 സീറ്റുകളാണു നേടാനായത്. തെരഞ്ഞെടുപ്പിൽ വിജയം നേടാൻ സഹായിച്ച ജനങ്ങൾക്ക് നന്ദി അറിയിച്ച കേജരിവാൾ ഡൽഹിയിൽ മികച്ച ഭരണം കാഴ്ചവയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശീർവാദവും തേടി.
മുനിസിപ്പൽ കോർപ്പറേഷൻ അഴിമതി വിരുദ്ധമാക്കുമെന്നാണ് ഫലങ്ങൾ പുറത്തു വന്നതിനു പിന്നാലെ കേജരിവാൾ ജനങ്ങൾക്കു നൽകിയ വാഗ്ദാനം. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എന്നിവരും ജനങ്ങൾക്കു നന്ദി പറഞ്ഞു.
പരാജയപ്പെട്ടുവെങ്കിലും 104 സീറ്റുകളിൽ വിജയിച്ച ബിജെപിയുടെ വോട്ടുവിഹിതത്തിൽ കുറവുണ്ടായിട്ടില്ല. എന്നാൽ, കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 30 വാർഡുകളിൽ വിജയിച്ച കോണ്ഗ്രസ് ഇത്തവണ വിജയിച്ചത് ഒൻപത് വാർഡുകളിൽ മാത്രമാണ്.
സ്വതന്ത്ര സ്ഥാനാർഥികൾ മൂന്നു സീറ്റിലും വിജയം നേടി. തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും ജനങ്ങൾ ബിജെപിയുടെ പ്രവർത്തനങ്ങളിൽ തൃപ്തരാണെന്നും മേയർ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടുമെന്നുമാണ് ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞത്.