ന്യൂഡൽഹി: പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പദവികളിൽനിന്നു മാറ്റിനിർത്തിയതിനെതിരേ കോണ്‍ഗ്രസും തൃണമൂൽ കോണ്‍ഗ്രസും.
ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ വിഷയം ഇരു പാർട്ടികളും പാർലമെന്റിൽ ഉന്നയിച്ചു.
ലോക്സഭയിൽ കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും തൃണമൂൽ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ധോപാധ്യായയുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പാർലമെന്ററി സമിതികളുടെ ചെയർമാൻ പദവി പ്രതിപക്ഷ പാർട്ടികൾക്കു നൽകുന്നതു സർക്കാർ അവസാനിപ്പിച്ചതിനെ ചൗധരി ചോദ്യം ചെയ്തു.
ലോക്സഭയിലെ ഏറ്റവും വലിയ കക്ഷികളിൽ ഒന്നായിരുന്നിട്ടു കൂടി തൃണമൂൽ കോണ്‍ഗ്രസിനെ തഴഞ്ഞതിനെ സുദീപും വിമർശിച്ചു.
നാലു പാർലമെന്ററി സമിതികൾ പുനഃസംഘടിപ്പിച്ചപ്പോഴാണ് കോണ്‍ഗ്രസിനെയും തൃണമൂൽ കോണ്‍ഗ്രസിനെയും ഒഴിവാക്കിയത്.
ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ വിഷയം ഇരു പാർട്ടികളും പാർലമെന്റിൽ ഉന്നയിച്ചു.
ലോക്സഭയിൽ കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും തൃണമൂൽ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ധോപാധ്യായയുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പാർലമെന്ററി സമിതികളുടെ ചെയർമാൻ പദവി പ്രതിപക്ഷ പാർട്ടികൾക്കു നൽകുന്നതു സർക്കാർ അവസാനിപ്പിച്ചതിനെ ചൗധരി ചോദ്യം ചെയ്തു.
ലോക്സഭയിലെ ഏറ്റവും വലിയ കക്ഷികളിൽ ഒന്നായിരുന്നിട്ടു കൂടി തൃണമൂൽ കോണ്‍ഗ്രസിനെ തഴഞ്ഞതിനെ സുദീപും വിമർശിച്ചു.
നാലു പാർലമെന്ററി സമിതികൾ പുനഃസംഘടിപ്പിച്ചപ്പോഴാണ് കോണ്‍ഗ്രസിനെയും തൃണമൂൽ കോണ്‍ഗ്രസിനെയും ഒഴിവാക്കിയത്.