ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പാർലമെന്റ് പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗദീപ് ധൻകറും ആവശ്യപ്പെട്ടു. എന്നാൽ, സമ്മേളന ദിവസങ്ങൾ വെട്ടിക്കുറയ്ക്കുന്നതു മുതൽ സുപ്രധാന ബില്ലുകൾ ചർച്ച കൂടാതെ തിരക്കിട്ടു പാസാക്കുന്നതു വരെ പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തഃസത്ത കേന്ദ്രസർക്കാർ തകർക്കുകയാണെന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ തിരിച്ചടിച്ചു.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യദിവസമാണു രാജ്യസഭാ ചെയർമാനും പ്രധാനമന്ത്രിയും മുതൽ ഭരണ-പ്രതിപക്ഷ നേതാക്കൾ വരെയുള്ളവർ പരസ്പര വിരുദ്ധ വാദമുഖങ്ങളുമായി രംഗത്തെത്തിയത്. 29 വരെ നീളുന്ന സമ്മേളനത്തിൽ 17 ദിവസമാണു സഭ സമ്മേളിക്കുക. സഭയിൽ ചട്ടങ്ങൾ അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നു രാജ്യസഭയുടെ അധ്യക്ഷനായി ഇന്നലെ ആദ്യമായെത്തിയ ജഗദീപ് ധൻകർ ഓർമിപ്പിച്ചു.
യുവാക്കളുടെ ശബ്ദം കേൾക്കേണ്ടതു പ്രധാനമാണെന്നും ആദ്യമായി എംപി ആയെത്തിയവർക്ക് അവസരം നൽകണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. പാർലമെന്റ് നടപടികൾ തടസപ്പെടുത്തുന്പോൾ തങ്ങളുടെ അവസരം നഷ്ടപ്പെടുന്നതിനെക്കുറിച്ച് എല്ലാ പാർട്ടികളുടെയും എംപിമാർ പരാതിപ്പെടാറുണ്ടെന്നും മോദി പറഞ്ഞു.
മുലായം സിംഗ് യാദവ് ഉൾപ്പെടെ അന്തരിച്ച 15 നേതാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ച് ലോക്സഭ ഉച്ചവരെ പിരിഞ്ഞു. തുടർന്ന് കർണാടക-മഹാരാഷ്ട്ര അതിർത്തി പ്രശ്നത്തിലും ചൈനയുടെ കടന്നുകയറ്റത്തിലും അടക്കം സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊടിക്കുന്നിൽ സുരേഷ്, സുപ്രിയ സുലെ തുടങ്ങിയവർ പ്രമേയം കൊണ്ടുവന്നെങ്കിലും സ്പീക്കർ ഓം ബിർല അനുവദിച്ചില്ല.
ന്യൂഡൽഹി: പാർലമെന്റ് പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗദീപ് ധൻകറും ആവശ്യപ്പെട്ടു. എന്നാൽ, സമ്മേളന ദിവസങ്ങൾ വെട്ടിക്കുറയ്ക്കുന്നതു മുതൽ സുപ്രധാന ബില്ലുകൾ ചർച്ച കൂടാതെ തിരക്കിട്ടു പാസാക്കുന്നതു വരെ പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തഃസത്ത കേന്ദ്രസർക്കാർ തകർക്കുകയാണെന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ തിരിച്ചടിച്ചു.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യദിവസമാണു രാജ്യസഭാ ചെയർമാനും പ്രധാനമന്ത്രിയും മുതൽ ഭരണ-പ്രതിപക്ഷ നേതാക്കൾ വരെയുള്ളവർ പരസ്പര വിരുദ്ധ വാദമുഖങ്ങളുമായി രംഗത്തെത്തിയത്. 29 വരെ നീളുന്ന സമ്മേളനത്തിൽ 17 ദിവസമാണു സഭ സമ്മേളിക്കുക. സഭയിൽ ചട്ടങ്ങൾ അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നു രാജ്യസഭയുടെ അധ്യക്ഷനായി ഇന്നലെ ആദ്യമായെത്തിയ ജഗദീപ് ധൻകർ ഓർമിപ്പിച്ചു.
യുവാക്കളുടെ ശബ്ദം കേൾക്കേണ്ടതു പ്രധാനമാണെന്നും ആദ്യമായി എംപി ആയെത്തിയവർക്ക് അവസരം നൽകണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. പാർലമെന്റ് നടപടികൾ തടസപ്പെടുത്തുന്പോൾ തങ്ങളുടെ അവസരം നഷ്ടപ്പെടുന്നതിനെക്കുറിച്ച് എല്ലാ പാർട്ടികളുടെയും എംപിമാർ പരാതിപ്പെടാറുണ്ടെന്നും മോദി പറഞ്ഞു.
മുലായം സിംഗ് യാദവ് ഉൾപ്പെടെ അന്തരിച്ച 15 നേതാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ച് ലോക്സഭ ഉച്ചവരെ പിരിഞ്ഞു. തുടർന്ന് കർണാടക-മഹാരാഷ്ട്ര അതിർത്തി പ്രശ്നത്തിലും ചൈനയുടെ കടന്നുകയറ്റത്തിലും അടക്കം സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊടിക്കുന്നിൽ സുരേഷ്, സുപ്രിയ സുലെ തുടങ്ങിയവർ പ്രമേയം കൊണ്ടുവന്നെങ്കിലും സ്പീക്കർ ഓം ബിർല അനുവദിച്ചില്ല.