ന്യൂഡൽഹി: സഹകരണ സംഘം നിയമ ഭേദഗതി ബിൽ പുനഃപരിശോധനയ്ക്കായി പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റിക്കു വിടണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിഷേധം. ലോക്സഭയിൽ കേന്ദ്ര സഹകരണ വകുപ്പ് സഹമന്ത്രി ബി.എൽ. വർമയാണ് ബിൽ അവതരിപ്പിച്ചത്.
സഹകരണ മേഖലയിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്വവും കൊണ്ടുവരുന്നതിനും ഭരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കുന്നതിനും നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഉറപ്പു വരുത്തുന്നതിനും ബിൽ സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
എന്നാൽ സംസ്ഥാന സർക്കാരുകളുടെ അധികാരത്തിന് മുകളിലുള്ള കടന്നു കയറ്റമാണ് സഹകരണ സംഘ നിയമ ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കാൻ മുതിരുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
സഹകരണ വകുപ്പ് സംസ്ഥാന സർക്കാരുകളുടെ അധികാര പരിധിയിൽ വരുന്ന വിഷയമാണെന്ന് ലോക്സഭയിലെ കോണ്ഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, എ.എം. ആരിഫ് എന്നിവരും ബിൽ പിൻവലിക്കണമെന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടു.
സഹകരണ മേഖലയിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്വവും കൊണ്ടുവരുന്നതിനും ഭരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കുന്നതിനും നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഉറപ്പു വരുത്തുന്നതിനും ബിൽ സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
എന്നാൽ സംസ്ഥാന സർക്കാരുകളുടെ അധികാരത്തിന് മുകളിലുള്ള കടന്നു കയറ്റമാണ് സഹകരണ സംഘ നിയമ ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കാൻ മുതിരുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
സഹകരണ വകുപ്പ് സംസ്ഥാന സർക്കാരുകളുടെ അധികാര പരിധിയിൽ വരുന്ന വിഷയമാണെന്ന് ലോക്സഭയിലെ കോണ്ഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, എ.എം. ആരിഫ് എന്നിവരും ബിൽ പിൻവലിക്കണമെന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടു.